ഹൈദരാബാദ്: ഹൈദരാബാദിലെ നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് (എന്‍എഎല്‍എസ്എആര്‍) ബിരുദധാരികള്‍ക്ക് അഭിഭാഷകരായി എന്‍ റോള്‍ ചെയ്യുന്നതിനു ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിർദേശിച്ച വിലക്ക് മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചു.
2026 ല്‍ പഠനംപൂര്ത്തിയാക്കിയവര്ക്ക് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എൻറോള്‍മെന്റിന് അനുമതി നല്കരുതെന്നു സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍ക്ക് അയച്ച കത്തില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) നിര്‍ദേശിച്ചിരുന്നു. സംഭവം വിവാദമായതോടെ വിലക്കു പിൻവലിക്കുകയായിരുന്നു.
സര്‍വകലാശാലയിലെ ബിരുദദാനചടങ്ങില്‍ ചീഫ് ജസ്റ്റീസിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതിനാലാണു വിലക്ക് പ്രഖ്യാപിച്ചത്.
ഭൂരിഭാഗം വിദ്യാർഥികളും നിരപരാധികളാണെന്ന ന്യായമാണു വിലക്ക് പിൻവലിക്കുന്നതിനായി ചൂണ്ടിക്കാണിക്കുന്നത്.