Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Learning Disability

Family Health

പഠനവൈകല്യങ്ങൾ: എങ്ങനെ പരിഹരിക്കാം?

പഠനകാര്യങ്ങളിൽ കുട്ടികൾ പിന്നാക്കാവസ്ഥയിൽ ആകാൻ കാരണമാകുന്ന ഒരു ന്യൂറോ ഡെവലപ്മെന്‍റ് ഡിസോഡർ സ്ഥിതിയാണ് പഠന വൈകല്യം. ഇത് എങ്ങനെ പരിഹരിക്കാം?

  • പെരുമാറ്റ വിദ്യാഭ്യാസ പിന്തുണ നൽകുക എന്നതാണ് ഏറ്റവും പ്രധാനം.
  • വൈദഗ്ധ്യമുള്ള അധ്യാപകരുടെ സഹായം തേടുക.
  • ഡോക്ടർ/മന:ശാസ്ത്രജ്ഞന്‍റെ ഉപദേശം തേടുക.
  • ശാരീരിക പരിശോധന- കാഴ്ച, കേൾവി എന്നിവയിൽ പ്രശ്നങ്ങൾ ഉണ്ടോ എന്നതു പരിശോധിക്കുക.
  • പ്രത്യേക പരിശീലനം - കുട്ടികൾക്ക് അവരുടെ കുറവുകൾ മറികടക്കാൻ അധ്യാപകരുടെ, തെറാപ്പിസ്റ്റ് പ്രത്യേക പരിശീലനം നൽകാം.
  • ഡിജിറ്റൽ സഹായം- നിറങ്ങൾ മാറ്റുക, ടെക്സ്റ്റ് വലുതാക്കുക, സൂം ചെയ്യുക തുടങ്ങിയ സൗകര്യങ്ങൾ പഠനത്തിന് സഹായകമാകും.
  • ആയുർവേദത്തിൽ സ്മൃതി, ബുദ്ധി എന്നിവ വർധിപ്പിക്കുന്ന ഔഷധങ്ങൾ പ്രധാനമായും ബ്രഹ്മി, ശംഖുപുഷ്പം, ഇരട്ടിമധുരം, വയമ്പ് ഇവ കുട്ടിയുടെ പ്രായം, ശരീരാവസ്ഥ അനുസരിച്ച് ഡോക്ടർ നിർദേശിക്കുന്നതുപോലെ കഴിക്കാൻ ശ്രമിക്കുക.
  • കുട്ടികളിൽ ചെയ്യുന്ന പഞ്ചകർമ ചികിത്സ-പ്രധാനമായും ശിരോധാര, അഭ്യഗം എന്നിവ ഏകാഗ്രത വർധിപ്പിക്കാനും സ്മൃതി സംസാരശേഷി മെച്ചപ്പെടുത്താനും നാഡീശുദ്ധീകരണത്തിനും സഹായിക്കുന്നു.
  • ഭക്ഷണത്തിൽ പാൽ, നെയ്യ്, പച്ചക്കറികൾ, പഴങ്ങൾ, ബദാം, മുന്തിരി എന്നിവ ഉൾപ്പെടു ത്തുന്നതു നല്ലതാണ്.

ഒഴിവാക്കേണ്ടത് - ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണം, അതിമധുരം, അതിയായ മുളക്, കാർബണേറ്റ് പാനീയങ്ങൾ

യോഗ, പ്രാണായാമം, ബ്രഹ്മ മുദ്ര, പ്രാണയാമം, ധ്യാനം എന്നിവ കുട്ടികളുടെ പ്രായത്തിന് അനുസരിച്ചു ചെയ്യുന്നത് പഠന വൈകല്യം പരിഹരിക്കാൻ ഒരു പരിധിവരെ സഹായിക്കുന്നു.

സ്പെഷൽ എഡ്യൂക്കേഷൻ, സ്‌പീച്ച് തെറാപ്പി, ഒക്ക്യുപേഷൻ തെറാപ്പി, മാതാപിതാക്കളുടെ പിന്തുണ എന്നിവ നൽകുന്നതിലൂടെ ഇവരുടെ ശ്രദ്ധ, ഓർമ, പഠനശേഷി എന്നിവ മെച്ചപ്പെടുത്താൻ സാധിക്കും.

നേരത്തേ തിരിച്ചറിയാം

പഠന വൈകല്യങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സയും പ്രത്യേക പരിശീലനങ്ങളും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സ്നേഹപൂർണമായ സമീപനവും കുട്ടിയെ സാധാരണ ജീവിതത്തിലേക്കും തിരികെ കൊണ്ടുവരാനും പഠനത്തിൽ മിടുക്കരാക്കാനും സഹായിക്കും.

ഓരോ കുട്ടിയും വ്യത്യസ്തരാണ്. അവരുടെ പഠന രീതിയും വേഗവും വ്യത്യസ്തമായിരിക്കും. അതനുസരിച്ച് അവരെ പ്രോത്സാഹിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുന്നതിലാണ് നമ്മുടെ ശ്രദ്ധ വേണ്ടത്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ. കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ശിശുരോഗവിഭാഗം, ഗവൺമെന്‍റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.

Latest News

Corehub Up