കൊച്ചി: രാഹുൽ ഗാന്ധിയിൽ നിന്നും പ്രിയദർശിനി സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ സമ്മാനത്തുക കോൺഗ്രസിന് തന്നെ കൈമാറി ഡോ. എം. ലീലാവതി ടീച്ചർ.
സമ്മാനത്തുകയായ ഒരു ലക്ഷം രൂപയാണ് ലീലാവതി ടീച്ചർ, രാജീവ് ഗാന്ധി ഫൗണ്ടേഷനായി നൽകിയത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉന്നത പദങ്ങളിൽ എത്തട്ടെ എന്ന് ആശംസിച്ചു കൊണ്ടാണ് ലീലാവതി ടീച്ചർ ചടങ്ങിൽ സംസാരിച്ചത്.
ഇന്ദിരാ ഗാന്ധിയില്‍ നിന്ന് പുരസ്കാരം ലഭിച്ചിട്ടുണ്ട്, ഇപ്പോള്‍ കൊച്ചു മകന് രാഹുല്‍ ഗാന്ധിയില്‍ നിന്നും പുരസ്കാരം ലഭിച്ചുവെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ലീലാവതി ടീച്ചർ പറഞ്ഞു.
ഇന്ദിരാ ഗാന്ധി രാജ്യത്തിന് വേണ്ടി നിരവധി ത്യാഗങ്ങള്‍ സഹിച്ചു. ഇന്ദിരാ ഗാന്ധി മതേതരത്വത്തിന് വേണ്ടി നിലകൊണ്ടു. രാഹുലും പ്രിയങ്കയും രാജ്യത്തിന്റെ കൂടുതല്‍ പ്രധാന സ്ഥാനങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു. അത് കാണാന്‍ താന്‍ ചിലപ്പോള്‍ ഉണ്ടായെന്ന് വരില്ല. പക്ഷെ താന്‍ അത് ഭാവനയില്‍ കാണുന്നു. അങ്ങനെ സംഭവിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും ലീലാവതി ടീച്ചർ പറഞ്ഞു.