എൽവർസ്ബർഗ്്/ ഡോർട്മുണ്ട്: ബുണ്ടസ് ലിഗ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ചെറിയ ടീമായ എസ്വി എൽവർസ്ബർഗ് ബുണ്ടസ് ലിഗയിലെ അരങ്ങേറ്റം കെങ്കേമമാക്കി. 2024-25ലെ ചാന്പ്യൻമാരായ ബെയർ ലെവർകൂസനെ രണ്ടിനെതിരേ മൂന്നു ഗോളിനു പരാജയപ്പെടുത്തി എൽവർസ്ബർഗ് ലീഗിലെ വരവ് തകർപ്പനാക്കിയത്.
2022 വരെ നാലാം ഡിവിഷണിലായിരുന്ന ടീം 2022-23ൽ മൂന്നാം ഡിവിഷനിലെത്തി. ആ സീസണിൽ മൂന്നാം ഡിവിഷനിൽ ഒന്നാം സ്ഥാനക്കാരായി രണ്ടാം ഡിവിഷണനയ ബുണ്ടസ് ലിഗ രണ്ടിലെത്തി. 2025-26 സീസണിൽ ബുണ്ടസ് ലിഗ രണ്ടിൽ രണ്ടാം സ്ഥാനക്കാരായാണ് 119 വർഷത്തെ ചരിത്രമുള്ള ക്ലബ് ആദ്യമായി ഒന്നാം ഡിവിഷനായ ബുണ്ടസ് ലിഗയിലേക്ക് സ്ഥാനക്കയറ്റം നേടിയത്.
ബുണ്ടസ് ലിഗയിലെ ആദ്യ മത്സരത്തിന്റെ എട്ടാം മിനിറ്റിൽ എൽവർസ്ബർഗിനെ ലുകാസ് പെറ്റ്കോവ് മുന്നിലെത്തിച്ചു. തൊട്ടടുത്ത മിനിറ്റിൽ കോൾ കാംപ്ബെൽ ലീഡ് രണ്ടാക്കി. രണ്ടാം പകുതി തുടങ്ങിയതേ ആതിഥേയരുടെ ലീഡ് ഡേവിഡ് മോക്വ മൂന്നാക്കി ഉയർത്തി.
അവസാന മിനിറ്റുകളോടടുത്തപ്പോൾ ലെവർകൂസൻ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി. 77-ാം മിനിറ്റിൽ പീറ്റർ ഷിക് ഒരു ഗോൾ മടക്കി. ഇഞ്ചുറി ടൈമിന്റെ ആദ്യമിനിറ്റിൽ ക്രിസ്റ്റ്യൻ കോഫൻ ഒരു ഗോൾ കൂടി നേടിയെങ്കിലും എൽവർസ്ബർഗിന്റെ അവിസ്മരണീയമായ വിജയത്തെ തടയാനായില്ല.
ജയം തുടർന്ന് യുവന്റസ്
ടൂറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ജയവുമായി യുവന്റസ്. സ്വന്തം കളത്തിലിറങ്ങിയ യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളിന് പാർമയെ തോൽപ്പിച്ചു. രണ്ടാം പകുതിയിൽ നികോ ഗോണ്‍സാലസ് (62’), ട്യൂണ്‍ കൂപ്പ്മെയ്നേഴ്സ് (88’) എന്നിവരാണ് ഗോൾ നേടിയത്. ആറു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് യുവന്റസ്.