Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LifeMission

ലൈഫ് മിഷന്‍: സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍

കൊച്ചി: സ്വപ്ന സുരേഷ് അടക്കം ആറു പ്രതികളെ ഉള്‍പ്പെടുത്തി തൃശൂര്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് കേസിലെ ആദ്യ കുറ്റപത്രം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ലൈഫ് മിഷന്‍ മൂന്നാം പ്രതിയാണ്.

ഫ്ലാറ്റ് നിര്‍മാണത്തിനായി വിദേശ സന്നദ്ധസംഘടന കരാര്‍ നല്‍കിയ യൂണിടാക് ബില്‍ഡേഴ്‌സ് ഉടമ കൊച്ചി സ്വദേശി സന്തോഷ് ഈപ്പന്‍ ഒന്നാം പ്രതിയും ഇയാളുടെതന്നെ സെയ്ന്‍ വെഞ്ച്വേഴ്‌സ് കമ്പനി രണ്ടും സ്വര്‍ണക്കടത്തുകേസില്‍ ഉള്‍പ്പെട്ട സന്ദീപ് നായര്‍ നാലും യുഎഇ കോണ്‍സുലേറ്റ് പിആര്‍ഒ ആയിരുന്ന സരിത്ത് അഞ്ചും പ്രതികളാണ്. സ്വപ്ന സുരേഷ് ആറാം പ്രതിയാണ്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും അന്നത്തെ ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസും ആദ്യ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.

സ്വര്‍ണക്കടത്തുകേസ് വിവാദമായി നില്‍ക്കെയാണ് ഇതിലെ പ്രതികളായ സ്വപ്‌ന സുരേഷും ശിവശങ്കറുമടക്കം ആരോപണവിധേയരായ ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയ ക്രമക്കേടും പുറത്തുവരുന്നത്. വിദേശസഹായ നിയന്ത്രണ നിയമലംഘനമടക്കം ചൂണ്ടിക്കാട്ടി വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയില്‍ സിബിഐ കേസെടുക്കുകയായിരുന്നു.

കേരളത്തിലെ പ്രളയബാധിതര്‍ക്കു ഫ്ലാറ്റും ആശുപത്രിയും പണിയാന്‍ യുഎഇയിലെ സന്നദ്ധസംഘടനയായ റെഡ് ക്രസന്‍റ് നല്‍കിയ 21 കോടി രൂപയില്‍ പകുതിയിലേറെയും പ്രതികള്‍ കമ്മീഷനായും മറ്റും തിരിമറി നടത്തി കൈക്കലാക്കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ലൈഫ് മിഷനും റെഡ് ക്രസന്‍റും ഒപ്പുവച്ച കരാര്‍ പ്രകാരമാണ് ഈ പണം നല്‍കിയത്. പണം വകമാറ്റി ചെലവഴിക്കപ്പെട്ടിട്ടുണ്ട്. പ്രതികള്‍ക്ക് ഇതില്‍ പങ്കുള്ളതായി കുറ്റപത്രത്തില്‍ പറയുന്നു.

ആശുപത്രി നിര്‍മാണത്തിനായി ഹാബിറ്റാറ്റ് എന്ന കമ്പനിക്കാണു കരാര്‍ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ടെന്‍ഡര്‍പോലും വിളിക്കാതെ ലൈഫ് മിഷന്‍ സന്തോഷ് ഈപ്പന്‍റെ കമ്പനിക്കു കരാര്‍ നല്‍കുകയായിരുന്നു. റെഡ് ക്രസന്‍റ് നല്‍കിയ തുകയില്‍ നാലര കോടി രൂപ സന്ദീപും സരിത്തും സ്വപ്‌നയും സന്തോഷ് ഈപ്പനും ഉള്‍പ്പെട്ട പ്രതികള്‍ കമ്മീഷനായി തട്ടിയെടുത്തതു കൂടാതെ ലാഭവിഹിതമെന്ന പേരില്‍ സന്തോഷ് ഈപ്പന്‍ പിന്നെയും അഞ്ചു കോടികൂടി വകമാറ്റി.

11 കോടി രൂപ കമ്മീഷനും മറ്റുമായി വകമാറ്റിയശേഷം ബാക്കി വന്ന തുകയ്ക്കുള്ള 10 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാത്രമാണു നടന്നതെന്നും സിബിഐ കണ്ടെത്തി.

Latest News

Corehub Up