ചെന്നൈ: ഇടതുകക്ഷികളും കോക്രോച്ച് ജനതാ പാർട്ടിയും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ വിദ്യാർഥികളെ വിലക്കിയ വിവാദ ഉത്തരവ് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു.
കഴിഞ്ഞ 17 നാണു വിലക്ക് പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്കും കോളജ് പ്രിൻസിപ്പൽമാർക്കും പോലീസിനും ജില്ലാ ഭരണകൂടത്തിനും സർക്കുലർ അയച്ചത്.
ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ പ്രീണിപ്പിക്കാനാണു തീരുമാനമെന്നും വിമർശനം ഉയർന്നു. ഇതേത്തുടർന്നാണ് കാരണമൊന്നും പറയാതെ വിവാദ തീരുമാനം പിൻവലിച്ചുള്ള സർക്കുലർ ഇന്നലെ പുറത്തിറങ്ങിയത്.