തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദേശപ്രകാരം എംബിബിഎസ്, ബിഡിഎസ് കോഴ്സുകൾക്ക് ഈ വർഷവും അടുത്തവർഷവും നാലര വർഷത്തെ ഫീസേ വാങ്ങാവൂ എന്ന് സ്വാശ്രയ മാനേജ്മെന്റുകളോട് നിർദേശിച്ചതായി മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞു.
മുൻവർഷം വാങ്ങിയ അധിക ഫീസ് തിരികെ നൽകുന്നത് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും. മെഡിക്കൽ കോഴ്സുകളുടെ ഫീസ് പുതുക്കി നിശ്ചയിക്കും.
നാലര വർഷത്തെ കോഴ്സിന് അഞ്ചര വർഷത്തെ ഫീസാണ് കോളജുകൾ ഈടാക്കിയത്. ഫീസ് തിരികെ നൽകണമെന്ന മെഡിക്കൽ കമ്മീഷന്റെ നിർദേശത്തിനെതിരേ കോലഞ്ചേരി മലങ്കര മെഡിക്കൽ കോളജ് ഹൈക്കോടതിയിൽനിന്ന് മൂന്നു മാസത്തെ സ്റ്റേ നേടി. മെഡിക്കൽ കമ്മീഷന്റെ നിർദേശം പാലിക്കണമെന്ന് മാനേജ്മെന്റുകളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സേവ്യർ ചിറ്റിലപ്പള്ളിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.