Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MaharashtraNews

Kouthukam

കൈക്കൂലി ആരോപിച്ച് നാട്ടുകാർ എഫ്ഡിഎ ഉദ്യോഗസ്ഥന്‍റെ വായിൽ പഴകിയ ബിസ്‌ക്കറ്റ് തള്ളിക്കയറ്റി

മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമായി മുന്നേറുന്നതിനിടെ, ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവെച്ച് പ്രതിഷേധിച്ച സംഭവം ജനശ്രദ്ധ നേടുന്നു.

ഛത്രപതി സംഭജിനഗർ ജില്ലയിലാണ് ക്രമക്കേട് നടത്തിയ കടയുടമയെ സംരക്ഷിക്കാൻ ശ്രമിച്ചെന്നാരോപിച്ച് എഫ്ഡിഎ ഉദ്യോഗസ്ഥന് നേരെ രോഷാകുലരായ ജനക്കൂട്ടം തിരിഞ്ഞത്.

പ്രാദേശിക കടയിൽ നിന്ന് വാങ്ങിയ മിക്സ്ചർ കഴിച്ചതിനെ തുടർന്ന് രണ്ടുവയസുള്ള കുട്ടിക്ക് ശാരീരിക അസ്വസ്ഥതയും തലകറക്കവും അനുഭവപ്പെട്ടിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് രക്ഷിതാക്കളും പ്രദേശവാസികളും ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിച്ചത്.

എന്നാൽ ഉദ്യോഗസ്ഥൻ എത്തുന്നതിന് മുൻപ് തന്നെ പരാതിക്കിടയാക്കിയ മിക്സ്ചർ കടയിൽ നിന്ന് മാറ്റിയിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ നിരവധി ബിസ്‌ക്കറ്റ് പാക്കറ്റുകൾ കണ്ടെത്തി പിടിച്ചെടുത്തെങ്കിലും കടയുടമയ്‌ക്കെതിരെ കർശന നിയമനടപടിയെടുക്കാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല.

വ്യാപാരിയിൽ നിന്ന് കൈക്കൂലി വാങ്ങി കേസ് ഒതുക്കിതീർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ജനങ്ങൾ ഉദ്യോഗസ്ഥനെ വളഞ്ഞത്. പിടിച്ചെടുത്ത പഴകിയ ബിസ്‌ക്കറ്റുകൾ ഉദ്യോഗസ്ഥന്‍റെ വായിലേക്ക് നിർബന്ധിച്ച് തള്ളിക്കയറ്റാൻ ചിലർ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Viral

കാണിക്കവഞ്ചി കുത്തിത്തുറക്കുന്നതിന് മുൻപ് തൊഴുത് മാപ്പപേക്ഷിച്ച് കള്ളന്മാർ

ദൈവത്തോടും മാപ്പപേക്ഷിച്ച് നടത്തിയ ഒരു വിചിത്രമായ മോഷണ വാർത്തയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്ന് പുറത്തുവരുന്നത്. ലക്കഡ്‌ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ മാൽധക്കയിലുള്ള ശീതളാ മാതാ ക്ഷേത്രത്തിലും സമീപത്തെ ശിവക്ഷേത്രത്തിലുമാണ് ഭക്തരെയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്.

ജൂലൈ 27-ന് വൈകുന്നേരം ക്ഷേത്രത്തിലെ ജീവനക്കാർ പതിവുപോലെ പൂട്ടി മടങ്ങിയിരുന്നുവെങ്കിലും പിറ്റേന്ന് രാവിലെ എത്തിയപ്പോഴാണ് പ്രധാന കവാടത്തിന്‍റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് അകത്തു കയറി പരിശോധിച്ചപ്പോഴാണ് ഇരു ക്ഷേത്രങ്ങളിലെയും കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്നതായി കണ്ടെത്തിയത്.

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്‍റെ അസാധാരണമായ പശ്ചാത്തലം പുറത്തുവന്നത്. അർദ്ധരാത്രിയിൽ ക്ഷേത്രത്തിൽ കടന്നുകൂടിയ രണ്ട് മോഷണ സംഘത്തിൽ ഒരാൾ കവർച്ചയ്ക്ക് തൊട്ടുമുമ്പ് ദേവതയ്ക്ക് മുന്നിൽ തൊഴുതു നിൽക്കുന്നതും സ്വന്തം ചെവിയിൽ പിടിച്ച് മാപ്പപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൈവത്തോട് മാപ്പ് ചോദിച്ച ശേഷമാണ് ഇരുവരും ചേർന്ന് കാണിക്കവഞ്ചി തകർത്ത് പണവുമായി കടന്നുകളഞ്ഞത്.

കുറ്റം ചെയ്യുന്നതിന് തൊട്ടുമുമ്പ് പ്രതികൾ കാട്ടിയ ഈ ഭക്തി മര്യാദ നിലവിൽ പ്രദേശവാസികൾക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ ക്ഷേത്ര ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലക്കഡ്‌ഗഞ്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റ് സാങ്കേതിക തെളിവുകളും വിശകലനം ചെയ്ത് പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Viral

നാന്ദേഡ് ഹൈവേയിൽ ഫ്ലൈഓവർ തകർന്നു വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ

നാന്ദേഡ്-ലാത്തൂർ ദേശീയപാതയിൽ നിർമ്മാണത്തിലിരുന്ന ഫ്ലൈഓവറിന്‍റെ ഒരു ഭാഗം തകർന്നു വീണുണ്ടായ അപകടത്തിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

വിഷ്ണുപുരിയിലെ ശ്രീ ഗുരു ഗോവിന്ദ് സിംഗ്ജി എഞ്ചിനീയറിംഗ് കോളേജിന് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. തിരക്കേറിയ സമയത്തുണ്ടായ ഈ അപകടം വലിയ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ആർക്കും പരിക്കേൽക്കാത്തത് ആശ്വാസമായി.

പ്രമുഖ മെഡിക്കൽ കോളേജും സർവ്വകലാശാലയും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന വിഷ്ണുപുരിയിൽ ദിവസേന ആയിരക്കണക്കിന് വിദ്യാർഥികളും രോഗികളുമാണ് യാത്ര ചെയ്യുന്നത് എന്നതിനാൽ ഈ സംഭവം ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ഹൈവേ വികസന ജോലികൾ പുരോഗമിക്കുന്നതിനിടെയുണ്ടായ ഈ തകർച്ച നിർമ്മാണത്തിന്‍റെ ഗുണനിലവാരത്തെയും സുരക്ഷാ പരിശോധനകളെയും ചോദ്യം ചെയ്യുന്നതാണ്.

സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും, പാലത്തിന്‍റെ ബാക്കി ഭാഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അടിയന്തര പരിശോധന നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

 

Viral

പുണെയിലെ ചന്തയിൽ നിന്ന് വാങ്ങിയ ബെഡ്ഷീറ്റിൽ 'പാക് ലേബൽ'; യുവതിയുടെ വീഡിയോ വൈറലായതോടെ പൊലീസ് അന്വേഷണം

പുണെയിലെ പിംപ്രി-ചിഞ്ച്‌വാഡിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ചന്തയിൽ നിന്ന് വാങ്ങിയ ബെഡ്ഷീറ്റിൽ പാകിസ്ഥാൻ നിർമ്മിത ലേബൽ കണ്ടെത്തിയെന്ന യുവതിയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചയാകുന്നു.

പൂജ സറഫ് എന്ന യുവതി വീട്ടിലെത്തി തുണി അലക്കാൻ നോക്കിയപ്പോഴാണ് "മെയ്ഡ് ഇൻ പാകിസ്ഥാൻ" എന്ന ടാഗ് ശ്രദ്ധയിൽപ്പെട്ടതും ഇതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും.

ഇരുരാജ്യങ്ങളും തമ്മിൽ കർശനമായ വ്യാപാര നിയന്ത്രണങ്ങൾ നിലനിൽക്കെ ഇത്തരം ഉൽപ്പന്നങ്ങൾ എങ്ങനെ പ്രാദേശിക വിപണിയിൽ എത്തിയെന്ന ആശങ്കയാണ് ഇത് ഉയർത്തുന്നത്.

സംഭവത്തിൽ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, വീഡിയോ വൈറലായതോടെ പൊലീസ് സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കുകയും ഉൽപ്പന്നത്തിന്‍റെ ഉറവിടം കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു.

പൊതുജനങ്ങൾ വിപണിയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ലേബലുകൾ കൃത്യമായി പരിശോധിച്ച് ജാഗ്രത പാലിക്കണമെന്ന് യുവതി അഭ്യർഥിക്കുന്നു.

 

Viral

അമരാവതിയെ മുൾമുനയിൽ നിർത്തി പുലിക്കുട്ടി; മൂന്ന് മണിക്കൂർ നീണ്ട സാഹസിക ദൗത്യം വിജയം!

മഹാരാഷ്ട്രയിലെ അമരാവതി നഗര മധ്യത്തിൽ പുള്ളിപ്പുലിയിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. രാംപുരി ക്യാമ്പിലെ ഒരു കെട്ടിടത്തിനുള്ളിലാണ് ഒൻപത് മാസം പ്രായം തോന്നിക്കുന്ന പുലിക്കുട്ടി അഭയം തേടിയത്.

വിവരമറിഞ്ഞ് വൻ ജനക്കൂട്ടം തടിച്ചുകൂടിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായി. ഇതിനിടയിൽ കെട്ടിടത്തിന്‍റെ ജനലിലൂടെ പുലി പുറത്തേക്ക് ചാടിയത് രക്ഷാപ്രവർത്തകരെയും നാട്ടുകാരെയും കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്.

തുടർന്ന് വനംവകുപ്പും പൊലീസും നഗരസഭയും സംയുക്തമായി നടത്തിയ മൂന്ന് മണിക്കൂർ നീണ്ട സാഹസിക ശ്രമത്തിനൊടുവിലാണ് പുള്ളിപ്പുലിയെ പരിക്കുകളൊന്നുമില്ലാതെ ജീവനോടെ വലയിലാക്കിയത്.

നഗരത്തിലെ തിരക്കേറിയ ഭാഗമായതിനാൽ ഏറെ ജാഗ്രതയോടെയാണ് ഓപ്പറേഷൻ പൂർത്തിയാക്കിയതെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥലത്തെത്തിയ മേയറും ഉദ്യോഗസ്ഥരും വ്യക്തമാക്കി.

 

Viral

റോഡരികിൽ നിന്ന കാളവണ്ടിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്

മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലുള്ള ജാംനർ താലൂക്കിലെ വാക്കോദിൽ നടന്ന നടുക്കുന്ന ഒരപകടത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ജൽഗാവ് - ഛത്രപതി സംഭാജി നഗർ പാതയിലൂടെ പുണെയിലേക്ക് അമിതവേഗത്തിൽ പാഞ്ഞുപോയ ഒരു സ്വകാര്യ ബസ് റോഡരികിൽ നിശ്ചലമായി നിൽക്കുകയായിരുന്ന കാളവണ്ടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ വഴി നൽകാനായി കാളവണ്ടി നിർത്തിയിട്ടിരുന്ന ഉടമയ്ക്ക് പിന്നിൽ നിന്നും പാഞ്ഞുവന്ന ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാളവണ്ടി നിമിഷനേരം കൊണ്ട് തകർന്ന് തരിപ്പണമായി.

അപകടം നടന്നയുടൻ കാളവണ്ടി ഉടമ റോഡിലേക്ക് തെറിച്ചുവീണത് ദൃക്‌സാക്ഷികളെയും വീഡിയോ കാണുന്നവരെയും ഒരുപോലെ ഭയപ്പെടുത്തുന്ന കാഴ്ചയായിരുന്നു.

എന്നാൽ അക്ഷരാർഥത്തിൽ ഒരു അത്ഭുതം പോലെ, നിസാര പരിക്കുകളോടെ അദ്ദേഹം എഴുന്നേറ്റ് നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങളിൽ നിന്ന് അദ്ദേഹം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കാളവണ്ടിക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ജീവഹാനി ഒഴിവായത് വലിയ ആശ്വാസമായി. ഈ ദാരുണമായ സംഭവം വാക്കോദിലെ ഗ്രാമവാസികളെ കടുത്ത പ്രതിഷേധത്തിലേക്ക് നയിച്ചു.

ഈ മേഖലയിൽ മുൻപും സമാനമായ രീതിയിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുള്ളത് ജനങ്ങൾക്കിടയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്. അപകടത്തിന് പിന്നാലെ സംഘടിച്ച ഗ്രാമവാസികൾ ഹൈവേ ഉപരോധിക്കുകയും ഗതാഗതം തടയുകയും ചെയ്തു.

വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ആവശ്യമായ സ്പീഡ് ബ്രേക്കറുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും അടിയന്തരമായി സ്ഥാപിക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം.

നിരന്തരമായി അപകടങ്ങൾ നടന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച്ചയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാർ രേഖപ്പെടുത്തിയത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ റോഡുകളിലെ സുരക്ഷാ നിയമങ്ങളുടെ ലംഘനത്തെക്കുറിച്ചും അമിതവേഗതയെക്കുറിച്ചും ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

Latest News

Corehub Up