Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayalam Film

37 വർഷത്തിനുശേഷം സേതുമാധവൻ വീണ്ടും വരുന്നു

ലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ കിരീടം വീണ്ടും തിയറ്ററുകളിലേക്ക്. മോഹൻലാൽ-ലോഹിതദാസ്- സിബി മലയിൽ ടീമിന്‍റെ ക്ലാസിക് ചിത്രം ജൂലൈ 10-ന് പ്രേക്ഷകരിലേക്കെത്തും. മോഹൻലാലിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഇന്നും വാഴ്ത്തപ്പെടുന്ന സേതുമാധവൻ എന്ന കഥാപാത്രത്തെ പുത്തൻ ദൃശ്യാനുഭവത്തോടെ ആസ്വദിക്കാൻ അവസരമൊരുങ്ങുകയാണ്. 4കെ ദൃശ്യമേന്മയിലും ഡോൾബി അറ്റ്മോസ് സൗണ്ട് ക്വാളിറ്റിയിലുമായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക.

ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ച് സെവൻ ആർട്സ് ഇന്‍റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. കൃപാ ഫിലിംസിന്‍റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് കിരീടം നിർമിച്ചത്. മനുഷ്യരിലെ നിസഹായതയെ ആഴത്തിൽ പ്രതിഫലിപ്പിക്കാനറിയുന്ന, മനുഷ്യമനസിന്‍റെ ആഴങ്ങളറിയുന്ന മാസ്റ്റർ സ്റ്റോറി ടെല്ലറുടെ, സിബി മലയിൽ എന്ന ക്രാഫ്റ്റ്മാന്‍റെ, ജോൺസൺ എന്ന സംഗീത മാന്ത്രികന്‍റെ സിനിമ.

സേതുമാധവനും അച്യുതൻ നായരുമായി മോഹൻലാൽ-തിലകൻ ഓൺസ്‌ക്രീൻ രസതന്ത്രം സൃഷ്ടിച്ച ഭാവമുഹൂർത്തങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇന്നും നൊമ്പരമായി മാറിയ സിനിമ. ഒരു കുടുംബത്തിന്‍റെ സ്വപ്‌നങ്ങളാകെ തകർന്ന്, ഒരു ചെറുപ്പക്കാരൻ കുറ്റവാളിയും ഗുണ്ടയുമായി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം.

മോഹന്‍ലാല്‍-തിലകന്‍ കൂട്ടുകെട്ട് സ്‌ക്രീനില്‍ പകർന്നാടിയ ചിത്രത്തില്‍ മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പാര്‍വതി, മുരളി, കൊച്ചിന്‍ ഹനീഫ, കവിയൂര്‍ പൊന്നമ്മ, മോഹന്‍രാജ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, ജഗദീഷ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. റീ-റിലീസില്‍ ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

ഛായാഗ്രാഹണം എസ്. കുമാർ, എഡിറ്റർ എൽ. ഭൂമിനാഥൻ, ഗാനരചന കൈതപ്രം, മേക്കപ്പ് വേലപ്പൻ, ആർട്ട് സി.കെ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ കെ.ആർ. ഷൺമുഖം, കോസ്റ്റ്യൂംസ് നാഗരാജ്, പിആർഒ ശിവപ്രസാദ്, 4കെ റീമാസ്റ്ററിങ് ഹൈ സ്റ്റുഡിയോസ്.

Movies

ക്വീന്‍സ്‌ലാന്‍ഡില്‍ നിന്നുള്ള ആദ്യ മലയാള ചിത്രം 'ഗോസ്റ്റ് പാരഡൈസ്' തി‍യറ്ററുകളിലേക്ക്

ക്വീന്‍സ്‌ലാന്‍ഡില്‍ നിന്നുള്ള ആദ്യ മലയാള ചലച്ചിത്രമായ "ഗോസ്റ്റ് പാരഡൈസ്' ഈ മാസം 27 മുതല്‍ ഓസ്‌ട്രേലിയയിലെ വിവിധ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ബ്രിസ്‌ബെയ്നിലെ മൗണ്ട് ഗ്രവറ്റ് ഇവന്‍റ് സിനിമാസിന്‍റെ സ്ക്രീൻ രണ്ടിലാണ് ആദ്യ പ്രദര്‍ശനം നടക്കുന്നത്.

27ന് പ്രാദേശിക സമയം വൈകുന്നേരം ആറിന് നടക്കുന്ന പ്രദര്‍ശന ഉദ്ഘാടനത്തില്‍ കലാ, ആത്മീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഡിസംബര്‍ രണ്ടിന് വൈകുന്നേരം 5.45ന് ഹാര്‍ബര്‍ ടൗണ്‍ ഗോള്‍ഡ് കോസ്റ്റിലെ റീഡിംഗ് സിനിമാസിലാണ് രണ്ടാമത്തെ പ്രദര്‍ശനം.

തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ വിവിധ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. കേരളത്തിലും ക്വീന്‍സ്‌ലാന്‍ഡിലുമായി ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

നടനും സംവിധായകനും ലോക റിക്കാര്‍ഡ് ജേതാവുമായ ജോയ് കെ. മാത്യുവാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. ഗ്ലോബല്‍ മലയാളം സിനിമയുടെ ബാനറില്‍ ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ചിത്രം പുറത്തിറക്കുന്നത്.

കെെലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, മോളി കണ്ണമ്മാലി, ലീലാകൃഷ്ണന്‍, അംബിക മോഹന്‍, പൗളി വല്‍സന്‍, കുളപ്പുള്ളി ലീല, ടാസോ, അലന എന്നിവരാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്.

ഷാമോന്‍, സാജു, ജോബി, ജോബിഷ്, ഷാജി, മേരി, ഇന്ദു, ആഷ, ജയലക്ഷ്മി, മാര്‍ഷല്‍, സൂര്യ, രമ്യ, പൗലോസ്, ടെസ, ശ്രീലക്ഷ്മി, ഷീജ, തോമസ്, ജോസ്, ഷിബു, റജി, ജിബി, സജിനി, അലോഷി, തങ്കം, ജിന്‍സി, സതി തുടങ്ങിയ 26 പുതുമുഖങ്ങൾ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കും.

ആദം കെ.അന്തോണി, സാലി മൊയ്ദീന്‍ (ഛായാഗ്രഹണം), എലിസബത്ത്, ജന്നിഫര്‍, മഹേഷ് ചേര്‍ത്തല (ചമയം), മൈക്കിള്‍ മാത്സണ്‍, ഷാജി കൂനമ്മാവ് (വസ്ത്രാലങ്കാരം), ഡോ.രേഖ റാണി, സഞ്ജു സുകുമാരന്‍ (സംഗീതം), ഗീത് കാര്‍ത്തിക, ബാലാജി (കലാ സംവിധാനം), ഷാബു പോള്‍ (നിശ്ചല ഛായാഗ്രഹണം), സലിം ബാവ (സംഘട്ടനം), ലിന്‍സണ്‍ റാഫേല്‍ (എഡിറ്റിംഗ്) ജുബിന്‍ രാജ് (സൗണ്ട് മിക്‌സിംഗ്), സി.ആര്‍.സജയ് (കളറിസ്റ്റ്), കെ.ജെ. മാത്യു കണിയാംപറമ്പില്‍ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍), ജിജോ ജോസ് (ഫൈനാന്‍സ് കണ്‍ട്രോളര്‍), ക്ലെയര്‍, ജോസ് വരാപ്പുഴ (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), രാധാകൃഷ്ണന്‍ ചേലേരി (പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്), യൂണിറ്റ് (മദര്‍ലാൻഡ് കൊച്ചി, മദര്‍ വിഷന്‍), കാമറ (ലെന്‍സ് മാര്‍ക്ക് 4 മീഡിയ എറണാകുളം, മദര്‍ വിഷന്‍), ഷിബിന്‍ സി.ബാബു (പോസ്റ്റര്‍ ഡിസൈന്‍), ഡേവിസ് വര്‍ഗീസ് (പ്രൊഡക്ഷന്‍ മാനേജര്‍), നിതിന്‍ നന്ദകുമാര്‍ (അനിമേഷന്‍) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

Movies

കൈലാഷിന്‍റെ നായികയായി മൊണാലിസ ഭോസ്‍ലെ മലയാള സിനിമയിലേക്ക്

മഹാകുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറൽ താരമായി മാറിയ മൊണാലിസ ഭോസ്‍ലെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. പി.കെ. ബിനു വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് മൊണാലിസ മലയാളത്തിലേയ്ക്ക് എത്തുന്നത്. കൈലാഷ് ആണ് ചിത്രത്തിലെ നായകൻ.

നാഗമ്മ എന്നു പേരിട്ടിരിക്കുന്ന ചിത്രം ജീലി ജോര്‍ജ് നിർമിക്കുന്നു. ശങ്കർ നായകനായ ഹിമുക്രി എന്ന ചിത്രത്തിനുശേഷം ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഈ വർഷം സെപ്റ്റംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

ഇൻഡോർ സ്വദേശിനിയായ മൊണാലിസ, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയ്ക്കിടെയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. മൊണാലിസയുടെ വിവിധ റീലുകൾ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

Latest News

Corehub Up