ന്യൂഡല്‍ഹി: നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിലെ ബിരുദധാരികൾ അഭിഭാഷകരായി സത്യപ്രതിജ്ഞ ചെയ്യുന്നതു തടയാൻ നിർദേശം നൽകിയതിൽ ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് മനന്‍ കുമാര്‍ മിശ്ര.
വിദ്യാര്‍ഥികളോടു ക്ഷമ ചോദിക്കുകയാണെന്നും ഇക്കാര്യത്തിൽ യാതൊരു പിടിവാശിയും ഇല്ലെന്നും സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറക്കിയ കത്തില്‍ അദ്ദേഹം പറഞ്ഞു.
വിവാദവുമായി ബന്ധപ്പെട്ട വാക്കുകളോ കത്തോ വിദ്യാര്‍ഥികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായി ഖേദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
2026 ല്‍ പഠനംപൂര്ത്തിയാക്കിയവര്ക്ക് എൻറോള്‍മെന്റിന് അനുമതി നല്കരുതെന്നു സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍ക്ക് കത്തയച്ചിരുന്നു. സംഭവം വിവാദമായതോടെ മണിക്കൂറുകൾക്കകം വിലക്കു പിൻവലിക്കുകയും ചെയ്തു.
സര്‍വകലാശാലയിലെ ബിരുദദാനചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതിനാലാണു വിലക്ക് പ്രഖ്യാപിച്ചത്.