ഖാണ്ഡവ: ഡല്‍ഹി ഹസ്രത് നിസാമുദ്ദീനില്‍നിന്നു കേരളത്തിലേക്കുള്ള മംഗള എക്സ്പ്രസില്‍ ഭക്ഷ്യവിഷബാധ.
ഇതേത്തുടര്‍ന്ന് തൃശൂരില്‍നിന്നുള്ള 50 ഓളം സ്കൂള്‍വിദ്യാർഥികൾ മധ്യപ്രദേശിലെ ഖാണ്ഡ്വയില്‍ ചികിത്സ തേടി. ട്രെയിന്‍ വെള്ളിയാഴ്ച ഇറ്റാര്‍സിയില്‍ എത്തിയതോടെ കുട്ടികള്‍ക്കു ഛര്‍ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.
ട്രെയിൻ പൈലറ്റ് വിവരം നൽകിയതോടെ ഖാണ്ഡ്വ സ്റ്റേഷനിൽ മെഡിക്കൽ സംഘം തയാറായി നിന്നു. രാത്രി ഒമ്പതോടെയാണു ട്രെയിന്‍ ഖാണ്ഡ്വയില്‍ എത്തിയത്. കുട്ടികള്‍ക്കു പ്രഥമശുശ്രൂഷ നല്‍കിയശേഷം 9.45ന് ട്രെയിന്‍ യാത്ര തുടരുകയും ചെയ്തു.
80 ഓളം വിദ്യാര്‍ഥികളും അധ്യാപകരുമാണ് യാത്രാസംഘത്തില്‍ ഉണ്ടായിരുന്നത്. യാത്രയിലുടനീളം ട്രെയിനിലെ പാന്ട്രിയില്നിന്നുള്ള ഭക്ഷണമാണു കഴിച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു.ട്രെയിൻ ഇന്നു രാവിലെ തൃശൂരിൽ എത്തും.