കൊച്ചി: മലപ്പുറം കുരുളായി ആയുധപരിശീലന കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മാവോവാദി നേതാവ് തമിഴ്നാട് സ്വദേശി അയ്യപ്പന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.
2022 ജൂണ്‍ 24ന് അറസ്റ്റിലായ അയ്യപ്പന് അന്നുമുതല്‍ ജയിലിലാണ്. നാലു വര്‍ഷമായി ജയിലിലാണെന്നതിന്റെ പേരില്‍ മാത്രം ജാമ്യം അനുവദിക്കാനാകില്ലെന്ന് ജസ്റ്റീസുമാരായ സതീഷ് നൈനാന്, പി. കൃഷ്ണകുമാര്‍ എന്നിവർ വ്യക്തമാക്കി. മൂന്നു മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാകുമെന്ന എന്‍ഐഎയുടെ വിശദീകരണവും കോടതി കണക്കിലെടുത്തു.
2016 കാലഘട്ടത്തില്‍ മലപ്പുറം കുരുളായി വനമേഖലയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ആയുധപരിശീലനം നടത്തിയെന്നാണ് അയ്യപ്പനെതിരായ കേസ്. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വീണ്ടും ജാമ്യഹര്‍ജി സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരനു സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി.