Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marilyn Monroe

മെർലിൻ മൺറോ; ഹോളിവുഡ് മാസ്മരികതയുടെ നൂറു വർഷങ്ങൾ

ഹോളിവുഡ് മാസ്മരികതയുടെ നൂറു വർഷങ്ങൾ ചുവടുവയ്പുകൾ, വശ്യമായ പുഞ്ചിരി, ശ്വാസമടക്കിപ്പിടിച്ചുള്ള സംസാരശൈലി... പ്രേക്ഷകരെ തന്‍റെ മാസ്മരികവലയത്തിൽ തളച്ചിട്ട മെർലിൻ മൺറോ എന്ന ഹോളിവുഡ് അപ്സരസിന്‍റെ ജന്മശതാബ്ദി (ജൂൺ- 1) ദിനത്തിൽ വലിയ ആദരവാണ് ലോകം അനശ്വരതാരത്തിനു നൽകിയത്.

സബ്‌വേ ഗ്രേറ്റിൽ പാറിപ്പറക്കുന്ന ധവളവസ്ത്രവും ആ വശ്യസുന്ദരമായ ചിരിയും ഹോളിവുഡിന്‍റെ തന്നെ മുഖമുദ്രയായി മാറിയത് ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. ലോകം ആരാധിച്ച ആ മാസ്മരികരൂപം പ്രകൃതിദത്തവുമായിരുന്നില്ല. മറിച്ച്, കഠിനമായ പരിശ്രമത്തിലൂടെയും വ്യക്തമായ ആസൂത്രണത്തിലൂടെയും രൂപപ്പെടുത്തിയെടുത്ത മികച്ച പെഴ്സണൽ ബ്രാൻഡിങ്- ആയിരുന്നു. ഹോളിവുഡിന്‍റെ ചരിത്രത്തിലെ ഏറ്റവും ആകർഷകമായ മിഥ്യ- എങ്ങനെയാണ് രൂപപ്പെട്ടതെന്നും, അവരുടെ വേർപാട് 63 വർഷം പിന്നിടുന്പോഴും ആ ജാലവിദ്യ- ഇന്നും ജനഹൃദയങ്ങളിൽ നിലനിൽക്കുന്നുവെന്നതും ഹോളിവുഡിലെ മാത്രമല്ല, ലോകസിനിമയിലെതന്നെ അദ്ഭുതമാണ്..!

നോർമ ജീൻ ബാക്കർ എന്ന പെൺകുട്ടിയെ കണ്ടെത്തിയ ഫോട്ടോഗ്രാഫർ

1926 ജൂൺ ഒന്നിന് ലോസ് ആഞ്ചലസിലാണ് മെർലിൻ മൺറോ ജനിച്ചത്. നോർമ ജീൻ ബാക്കർ- എന്നായിരുന്നു അവളുടെ യഥാർഥ പേര്. കടുത്ത മാനസിക അസ്വാസ്ഥ്യം നേരിട്ടിരുന്ന സ്ത്രീയായിരുന്നു നോർമയുടെ അമ്മ. അതുകൊണ്ട്, കുട്ടിക്കാലം നോർമയ്ക്ക് ദുരിതപൂർണമായിരുന്നു. അനാഥാലയങ്ങളിലും ബന്ധുക്കളുടെ വീടുകളിലുമായി ദുരിതം നിറഞ്ഞതായിരുന്നു ആ നാളുകൾ. ഒടുവിൽ, വീണ്ടുമൊരു അനാഥാലയത്തിലേക്കു പോകേണ്ടി വരുമെന്ന ഭയത്താൽ, തന്‍റെ പതിനാറാമത്തെ വയസിൽ അയൽക്കാരന്‍റെ മകനെ അവൾ വിവാഹം കഴിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു വെടിമരുന്ന് നിർമാണശാലയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഒരു ഫോട്ടോഗ്രാഫർ അവളെ അപ്രതീക്ഷിതമായി കണ്ടെത്തുന്നത്. അത് നോർമയുടെ ജീവിതത്തിൽ ഒരു പുതിയ യുഗത്തിന്‍റെ തുടക്കമായിരുന്നു.

ഹോളിവുഡിന്‍റെ അച്ചിൽ വാർത്തെടുത്ത ബ്ലോണ്ട് ലുക്ക്

മോഡലിംഗ് രംഗത്തേക്കു കടന്നതോടെ നോർമ തന്‍റെ കറുത്ത മുടി പൂർണമായും ബ്ലോണ്ട് (സ്വർണനിറം) നിറത്തിലേക്ക് മാറ്റി. 1930-കളിലെ പ്രശസ്ത നടി ജീൻ ഹാർലോ ആയിരുന്നു അവളുടെ മാതൃക. 1940-കളിലും 50-കളിലും ഹോളിവുഡ് സ്റ്റുഡിയോകൾ ചില പ്രത്യേക വാർപ്പുമാതൃകകളിലാണ് നടിമാരെ പരുവപ്പെടുത്തിയിരുന്നത്. റീത്ത ഹേവർത്ത്, കിം നൊവാക് തുടങ്ങിയ നടിമാരെപ്പോലെ, മെർലിൻ മൺറോയും ഈ വ്യവസ്ഥിതിയുടെ ഭാഗമായി സ്വയം മാറുകയായിരുന്നു.
മുഖത്തിന്‍റെ ഭംഗി കൂട്ടാൻ മൂക്കിന്‍റെ അഗ്രത്തിലും താടിയിലും ചെറിയ ശസ്ത്രക്രിയകൾക്ക് അവർ വിധേയയായിട്ടുണ്ടെന്ന് ജീവചരിത്രങ്ങളിൽ വെളിപ്പെടുത്തുന്നു. യാഥാർഥ്യത്തേക്കാൾ ഹോളിവുഡ് ആവശ്യപ്പെടുന്നത് പൂർണമായ ഒരു മിഥ്യയാണെന്ന് മെർലിൻ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.

ഹൃദയം കീഴടക്കിയ ബ്രെത്ത്‌ലെസ് വോയ്‌സ്

മെർലിന്‍റെ പ്രശസ്തമായ ബ്രെത്ത്ലെസ് വോയ്‌സ് (ശ്വാസമടക്കിപ്പിടിച്ചുള്ള സംസാരം) വെറുമൊരു ഭാവപ്രകടനമായിരുന്നില്ല. കുട്ടിക്കാലം മുതലുണ്ടായിരുന്ന നേരിയ വിക്കിനെ മറികടക്കാൻ അവർ ബോധപൂർവം വികസിപ്പിച്ചെടുത്ത ശൈലിയായിരുന്നു അത്. ഈ തന്ത്രം അവരെ കൂടുതൽ ആകർഷകയാക്കുകയും അതേസമയം നിഷ്കളങ്കയായി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനും സഹായകമായി.

അതുപോലെ തന്നെയായിരുന്നു അവരുടെ നടത്തവും. മുട്ടുകളുടെ ഹൈപ്പർമൊബിലിറ്റി കാരണം മെർലിന്‍റെ സ്വാഭാവിക നടത്തത്തിന് ചെറിയൊരു മുടന്തുപോലെ തോന്നിച്ചിരുന്നു. എന്നാൽ കഠിനമായ പരിശീലനത്തിലൂടെ ആ പരിമിതിയെ അവർ ലോകത്തെ മയക്കിയ ടൈറ്റ്റോപ്പ് വോക്ക്- ആക്കി മാറ്റി. ശാന്തമായി, ശരീരമാകെ ഇളകിയാടിയുള്ള ആ നടത്തം പിൽക്കാലത്ത് മെർലിന്‍റെ ഏറ്റവും വലിയ സിഗ്നേച്ചർ- ശൈലിയായി മാറി.

നിഷ്കളങ്കയായ സുന്ദരി

Gentlemen Prefer Blondes (1953), The Seven Year Itch (1955), Some Like It Hot (1959) തുടങ്ങിയചിത്രങ്ങളിലൂടെ മെർലിൻ മൺറോ ലോകമെമ്പാടും ആരാധകരുള്ള സൂപ്പർതാരമായി വളർന്നു. സിനിമകളിൽ എപ്പോഴും നിഷ്കളങ്കയായ സുന്ദരി- എന്ന വേഷം കെട്ടിയാടുമ്പോഴും, ഉള്ളിന്‍റെയുള്ളിൽ അവർ ആ പ്രതിച്ഛായയിൽനിന്നു പുറത്തുകടക്കാൻ ആഗ്രഹിച്ചിരുന്നു. അഭിനയത്തെ കൂടുതൽ ഗൗരവമായി സമീപിക്കാൻ അവർ പ്രശസ്തമായ ആക്ടേഴ്സ് സ്റ്റുഡിയോയിൽ- ചേർന്ന് മെതേഡ് ആക്ടിംഗ് അഭ്യസിച്ചു. തന്‍റെ ദുരന്തപൂർണമായ കുട്ടിക്കാല അനുഭവങ്ങളെ കഥാപാത്രങ്ങളിലേക്ക് ആവാഹിക്കാൻ പരിശീലനം അവരെ സഹായിച്ചു. വെറുമൊരു മനോഹര വ്യാവസായിക ഉത്പന്നം- മാത്രമായി ഒതുങ്ങാതെ മികച്ച നടിയായി അംഗീകരിക്കപ്പെടാനായിരുന്നു അവളുടെ ശ്രമം.

ബാഹ്യസൗന്ദര്യത്തിനപ്പുറം വലിയ ബുദ്ധിശക്തിയും വായനാശീലവുമുള്ള സ്ത്രീയായിരുന്നു മെർലിൻ. ജെയിംസ് ജോയ്സ്, ദസ്തയേവ്സ്കി തുടങ്ങിയവരുടെ പുസ്തകങ്ങൾ അവർ ഷൂട്ടിംഗ് സെറ്റുകളിൽ കൂടെക്കരുതുമായിരുന്നു. കലയെ സ്നേഹിക്കുകയും രാഷ്ട്രീയമായി ശക്തമായ നിലപാടുകൾ എടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു അവർ. ഹോളിവുഡ് സ്റ്റുഡിയോകളുടെ ചൂഷണത്തിനും വാർപ്പുമാതൃകകൾക്കുമെതിരേ പ്രതികരിച്ചുകൊണ്ട് 1955-ൽ അവർ മെർലിൻ മൺറോ പ്രൊഡക്ഷൻസ്- എന്ന പേരിൽ സ്വന്തമായി നിർമാണക്കമ്പനി ആരംഭിച്ചു. സിനിമകളിൽ കൂടുതൽ സർഗാത്മകസ്വാതന്ത്ര്യത്തിനുവേണ്ടി അവർ വമ്പൻ സ്റ്റുഡിയോകളോടു പോരാടിയ ചരിത്രം കൂടി മെർലിനുണ്ട്.

ആരാധകർ എപ്പോഴും അവരെ സുന്ദരിയായി മാത്രം കാണാൻ ആഗ്രഹിച്ചപ്പോൾ, നോർമ എന്ന പച്ചയായ യുവതി അവർക്കുള്ളിലുണ്ടായിരുന്നു. കടുത്ത മാനസിക സംഘർഷങ്ങളും വിഷാദരോഗവും വേട്ടയാടിയ മെർലിൻ, 36-ാം വയസിൽ നിഗൂഢസാഹചര്യത്തിൽ ലോകത്തോടു വിടപറഞ്ഞു. ഇന്ന് ആധുനിക പോപ്പ് താരങ്ങളും ഇൻഫ്ളുവൻസർമാരും ഉപയോഗിക്കുന്ന പെഴ്സണൽ ബ്രാൻഡിംഗ്- എന്നതിന്‍റെ ആദ്യകാല മാതൃകയായിരുന്നു മെർലിൻ മൺറോ. ഒരു പൊതുവ്യക്തിത്വത്തിന്‍റെ ബോധപൂർവമായ ിർമിതിയും അതിന്‍റെ തകർച്ചയും തമ്മിലുള്ള വൈരുധ്യമാണ് മെർലിൻ എന്ന പ്രതിഭാസം. കൃത്രിമമായി അണിയിച്ചൊരുക്കിയ നക്ഷത്രമായിരിക്കുമ്പോൾ തന്നെ, ഇന്നും ലോകസിനിമയിലെ ഏറ്റവും തിളക്കമാർന്ന ഐക്കണായി മെർലിൻ മൺറോ നിലകൊള്ളുന്നു.

ഞാൻ പൂർണമായും യഥാർഥമല്ലെന്നും, മറിച്ച് വളരെ മനോഹരമായി നിർമിക്കപ്പെട്ട വ്യാജവസ്തുവാണെന്നും എനിക്കെപ്പോഴും തോന്നിയിരുന്നു... 1960-ൽ നൽകിയ അഭിമുഖത്തിൽ മെർലിൻ മൺറോ തന്നെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്. നടനത്തിനും ജീവിതത്തിനുമിടയിലെ പച്ചയായ യാഥാർഥ്യങ്ങൾ നക്ഷത്രത്തിളത്തിലും ആ യുവതിക്കുള്ളിലുണ്ടായിരുന്നു.

Latest News

Corehub Up