Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MaryJohn

America

ആറായിരം കുഞ്ഞുങ്ങളുടെ പിറവിക്ക് കാവലാളായ ഡോ. മേരി ജോണിന്‍റെ സംസ്കാരം സെപ്റ്റംബർ ആറിന്

സ്പ്രിംഗ്ഫീൽഡ്: മൂന്ന് പതിറ്റാണ്ടോളം ഗൾഫ് മണ്ണിലെ ആയിരക്കണക്കിന് പ്രവാസി അമ്മമാർക്കും കുഞ്ഞുങ്ങൾക്കും താങ്ങും തണലുമായിരുന്ന പ്രശസ്ത മലയാളി സ്ത്രീരോഗ വിദഗ്ധ ഡോ. മേരി ജോൺ (81) അന്തരിച്ചു.

ഓഗസ്റ്റ് 21ന് അമേരിക്കയിലെ ഇല്ലിനോയിയിലായിരുന്നു അന്ത്യം. ദുബായിയിലെ മെഡിക്കൽ രംഗവും പ്രവാസി സമൂഹവും കണ്ണീരോടെയാണ് പ്രിയ ഡോക്‌ടർക്ക് വിട നൽകുന്നത്.

കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും രോഗികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്ന ഡോ. മേരി ജോൺ ‘ഗേളി’ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഒരു ഡോക്ടർ എന്നതിനപ്പുറം സ്നേഹവും കരുതലും നിറഞ്ഞ വ്യക്തിത്വമായാണ് അവർ ഓർമിക്കപ്പെടുന്നത്.

ദുബായിയിൽ മൂന്ന് പതിറ്റാണ്ടിന്‍റെ സേവനം

1987ൽ ദുബായി ആശുപത്രിയിലൂടെയാണ് ഡോ. മേരി ജോൺ യുഎഇയിലെ സേവനജീവിതം ആരംഭിച്ചത്. 1992ൽ ലത്തീഫ ആശുപത്രിയിലേക്ക് (പഴയ അൽ വാസൽ ആശുപത്രി) മാറി. 1996 മുതൽ 2006 വരെ അവിടുത്തെ ഗൈനക്കോളജി വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു.

പിന്നീട് ദുബായിയിലെ വന്ധ്യതാ ചികിത്സാരംഗത്ത് ശ്രദ്ധേയമായ സംഭാവന നൽകിയ ദുബായി ഗൈനക്കോളജി ആൻഡ് ഫെർട്ടിലിറ്റി സെന്‍ററിന്‍റെ (DGFC) മേധാവിയായി 2013ൽ ചുമതലയേറ്റു. 2016ൽ വിരമിക്കുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു.

ഏകദേശം ആറായിരത്തോളം കുഞ്ഞുങ്ങളുടെ ജനനത്തിന് ഡോ. മേരി ജോൺ വൈദ്യപരിചരണം നൽകിയതായാണ് വിവരം. ഡിജിഎഫ്സിയിലൂടെ മാത്രം മൂവായിരത്തോളം കുഞ്ഞുങ്ങളുടെ ജനനത്തിന് അവർ കാവലാളായി.

അത്യാധുനിക ചികിത്സാ സാങ്കേതികവിദ്യകൾ വ്യാപകമാകുന്നതിന് മുമ്പുതന്നെ ലാപറോസ്കോപ്പിയും മിനിമലി ഇൻവേസീവ് സർജറിയും ദുബായിയിൽ പ്രയോഗത്തിൽ കൊണ്ടുവരുന്നതിൽ അവർ നിർണായക പങ്കുവഹിച്ചു.

വന്ധ്യതാ ചികിത്സയിലും സങ്കീർണ പ്രസവപരിചരണത്തിലും രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സാരീതികൾ യുഎഇയിൽ വളർത്തിയെടുക്കുന്നതിലും അവരുടെ സംഭാവന ശ്രദ്ധേയമായിരുന്നു.

തലമുറകളുടെ ഗുരുനാഥ

ദുബായി മെഡിക്കൽ കോളജിന്‍റെ അക്കാദമിക് മേധാവിയായും പ്രവർത്തിച്ച ഡോ. മേരി ജോൺ നിരവധി ഡോക്‌ടർമാരുടെ ഗുരുനാഥയായിരുന്നു. അവരുടെ കീഴിൽ പരിശീലനം നേടിയ പലരും പിന്നീട് ദുബായിയിലെ ആരോഗ്യരംഗത്ത് ഉന്നത സ്ഥാനങ്ങളിലെത്തി.

സഹപ്രവർത്തകരും ശിഷ്യരും ഡോ. മേരി ജോണിനെ ഒരു അധ്യാപിക എന്നതിലുപരി സ്വന്തം അമ്മയായാണ് ഓർക്കുന്നത്. രോഗികളോടുള്ള സഹാനുഭൂതിയും ഏതു സമയത്തും സഹായത്തിനായി ഓടിയെത്താനുള്ള മനസുമായിരുന്നു അവരുടെ പ്രത്യേകതയെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.

വിശ്രമജീവിതം അമേരിക്കയിൽ

1945 ജൂൺ 17ന് കേരളത്തിൽ ജനിച്ച ഡോ. മേരി ജോൺ അമേരിക്കയിലെ ന്യൂയോർക്കിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഎഇയിലെ ദീർഘകാല സേവനത്തിൽ നിന്ന് വിരമിച്ച ശേഷം മക്കളായ ആശിഷ്, അനീഷ്, മരുമക്കളായ ടീന, കിരൺ, നാല് കൊച്ചുമക്കൾ എന്നിവർക്കൊപ്പം അമേരിക്കയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ഡോ. മേരി ജോണിന്‍റെ ഓർമയ്ക്കായി പൂക്കൾ അർപ്പിക്കുന്നതിന് പകരം അമേരിക്കൻ കാൻസർ സൊസൈറ്റിയിലേക്ക് സംഭാവന നൽകണമെന്ന് കുടുംബം അഭ്യർഥിച്ചിട്ടുണ്ട്.

സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ ആറിന് സ്പ്രിംഗ്ഫീൽഡ് മാർത്തോമ്മ പള്ളിയിൽ നടക്കും. ദുബായി മാർത്തോമ്മ ഇടവകയും ഡോ. മേരി ജോണിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പുതുജീവന്റെ സന്തോഷം സമ്മാനിച്ച ഡോ. മേരി ജോണിന്‍റെ സേവനവും കരുണയും യുഎഇയിലെ മലയാളി പ്രവാസ സമൂഹത്തിന്‍റെയും ദുബായിയുടെ ആരോഗ്യരംഗത്തിന്‍റെയും ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടും.

Latest News

Corehub Up