Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MaternalBond

Special

വേദനയാകുന്ന മാതൃബന്ധം: ചത്ത കുഞ്ഞിനെയും ചുമന്ന് ആറു ദിവസം നീന്തി ഡോൾഫിൻ

ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ആഴങ്ങളിൽ നിന്ന് പുറത്തുവന്ന ദയനീയമായ ഒരു കാഴ്ച ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഉള്ളുലയ്ക്കുകയാണ്. പിറന്നുവീണ് രണ്ടാഴ്ച മാത്രം പ്രായമുള്ളപ്പോൾ ജീവൻ പൊലിഞ്ഞുപോയ സ്വന്തം കുഞ്ഞിന്‍റെ ശരീരവും വഹിച്ച് 'ഫ്രാഗിൾ' എന്ന ഡോൾഫിൻ ആറു ദിവസത്തോളമാണ് കടലിലൂടെ നീന്തിയത്.

മനുഷ്യരിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല വേർപാടിന്‍റെ വേദനയെന്നും, മൃഗങ്ങളും ആഴത്തിലുള്ള ദുഃഖവും വിലാപവും അനുഭവിക്കുന്നുണ്ടെന്നുമുള്ള ചിന്തകൾക്ക് ഈ സംഭവം വീണ്ടും വഴിതുറന്നിരിക്കുന്നു.

ഓസ്‌ട്രേലിയയിലെ 'ജിയോഗ്രഫി മറൈൻ റിസർച്ച്' എന്ന ജീവകാരുണ്യ സംഘടന ഡ്രോൺ ക്യാമറ ഉപയോഗിച്ച് പകർത്തിയതാണ് ഈ അപൂർവ്വ ദൃശ്യങ്ങൾ. വേർപെട്ടുപോയ കുഞ്ഞിനെ തന്‍റെ തലയിലും മൂക്കിലും ചേർത്തുപിടിച്ച് വെള്ളത്തിന് മുകളിൽ ബാലൻസ് ചെയ്താണ് ഫ്രാഗിൾ നീന്തിയിരുന്നത്.

ഏറെ ദയനീയമായ കാര്യം, ഇത് ആദ്യമായല്ല ഈ പെൺ ഡോൾഫിന് കുഞ്ഞിനെ നഷ്ടപ്പെടുന്നത് എന്നതാണ്. മുൻപും നാല് കുഞ്ഞുങ്ങളെ ഫ്രാഗിളിന് സമാനമായ രീതിയിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇവയെ നിരീക്ഷിക്കുന്ന ഗവേഷകർ വെളിപ്പെടുത്തുന്നു.

പലപ്പോഴും കുഞ്ഞുങ്ങൾ ചാകുമ്പോൾ അവയെ വെള്ളത്തിൽ മുങ്ങിപ്പോകാതെ താങ്ങിനിർത്താൻ അമ്മ ഡോൾഫിനുകൾ ശ്രമിക്കാറുണ്ടെങ്കിലും, ഇത്രയും ദിവസങ്ങൾ അത് തുടരുന്നത് വളരെ അപൂർവ്വമാണ്.

ഫ്രാഗിളിന്‍റെ സങ്കടത്തിൽ ഒപ്പം നിന്ന മറ്റ് ഡോൾഫിനുകളുടെ പെരുമാറ്റവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ദുഃഖിതയായ അമ്മയെ ഉപേക്ഷിച്ചു പോകാതെ, അവൾക്ക് ആവശ്യമായ അകലം നൽകി യാത്രയിലുടനീളം ആ കൂട്ടം ഒപ്പം നീന്തുകയായിരുന്നു.

തിമിംഗലങ്ങൾ, ആനകൾ, കുരങ്ങുകൾ തുടങ്ങിയ ജീവികളിലും കുഞ്ഞുങ്ങളുടെ വേർപാടിൽ ഇത്തരം പെരുമാറ്റങ്ങൾ മുൻപും കണ്ടെത്തിയിട്ടുണ്ട്. ആശയവിനിമയത്തിലും ബുദ്ധിശക്തിയിലും ഏറെ മുന്നിൽ നിൽക്കുന്ന ഡോൾഫിനുകൾക്കിടയിലെ ശക്തമായ മാതൃബന്ധവും സങ്കീർണമായ സാമൂഹിക കൂട്ടായ്മയുമാണ് ഈ സംഭവത്തിലൂടെ വീണ്ടും തെളിയുന്നത്.

സോഷ്യൽ മീഡിയയിൽ വൈറലായ ഈ ദൃശ്യങ്ങൾ, മൃഗങ്ങളുടെ വികാരങ്ങളെയും അവരുടെ ആത്മബന്ധങ്ങളെയും കുറിച്ചുള്ള വലിയൊരു ഓർമ്മപ്പെടുത്തലായി മാറിയിരിക്കുകയാണ്.

Latest News

Corehub Up