Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maveli

Ernakulam

റെഡിമെയ്ഡായും കുടവയർ ഇത് മാവേലി വാഴും കാലം

കൊച്ചി: നിങ്ങള്‍ക്ക് കുടവയറുണ്ടോ ? അതിനൊപ്പം നല്ല ഉയരവും പ്രസന്നമായ മുഖവും മീശയും മുടിയും ഉണ്ടോ? എങ്കില്‍ ഈ ഓണക്കാലത്ത് മാവേലിയായി തിളങ്ങാം. ഓണാഘോഷ വേദികളില്‍ മാവേലി വേഷമണിയാന്‍ ആളുകളെ തേടിയുള്ള പരസ്യങ്ങള്‍ ഇതിനകം പത്രങ്ങളില്‍ ഇടംപിടിച്ചുകഴിഞ്ഞു. വീടുകള്‍ മുതല്‍ ഷോപ്പിംഗ് മാളുകള്‍ വരെ മാവേലിക്ക് ഡിമാന്‍ഡേറിയതോടെ, ഓണക്കാലത്ത് മാവേലിവേഷം കെട്ടുന്നവര്‍ക്കും തിരക്കേറുകയാണ്. ഓണാഘോഷ വേദികള്‍, വീടുകള്‍, ഷോപ്പിംഗ് മാളുകള്‍, വസ്ത്രശാലകള്‍, ഹോട്ടലുകള്‍, റസ്റ്ററന്‍റുകള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ ഇടങ്ങളിലാണ് ഓണക്കാലത്ത് മാവേലിയുടെ സാന്നിധ്യം ഉറപ്പാക്കുന്നത്. വെള്ളമുണ്ടും മേല്‍മുണ്ടും കിരീടവും ആടയാഭരണങ്ങളും ഓലക്കുടയും മെതിയടിയുമണിഞ്ഞ് വലിയ കുടവയറുമായി എത്തുന്ന മാവേലിയാണ് മലയാളിയുടെ മനസിലെ ഓണത്തിന്‍റെ സ്ഥിരം ചിത്രം. അതുകൊണ്ടുതന്നെ മാവേലിയാകാനുള്ള യോഗ്യതകളില്‍ ശരീരഘടനയ്ക്കും ഇപ്പോള്‍ പ്രാധാന്യമേറുന്നു.

സ്വാഭാവികമായി കുടവയറുള്ളവരെ മാവേലിയാക്കാനാണ് സംഘാടകര്‍ക്ക് കൂടുതല്‍ താല്‍പര്യം. കുടവയറില്ലാത്തവര്‍ വിഷമിക്കേണ്ടതില്ല. മാവേലി വേഷത്തോടൊപ്പം കൃത്രിമ വയറുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഫോം, സ്‌പോഞ്ച്, ഫൈബര്‍ തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്. ധരിക്കുന്നയാളുടെ ശരീരവലിപ്പത്തിനനുസരിച്ച് ക്രമീകരിക്കാവുന്ന തരത്തിലുള്ള കൃത്രിമ വയറുകള്‍ക്കും ആവശ്യക്കാരേറെയാണ്.

ഓണക്കാലത്ത് ഒരു ദിവസം തന്നെ നിരവധി വേദികളിലാണ് മാവേലിമാര്‍ എത്തുന്നത്. സാധാരണയായി ഒരു ദിവസത്തെ മാവേലി വേഷത്തിന് 3,000 മുതല്‍ 4,000 രൂപ വരെയാണ് പ്രതിഫലം. രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം മാവേലി വേഷത്തില്‍ നില്‍ക്കുന്നതിന് 15,000 രൂപ വരെ ഈടാക്കുന്നവരുമുണ്ട്. വേദികളുടെ എണ്ണം, പരിപാടിയുടെ ദൈര്‍ഘ്യം, യാത്ര തുടങ്ങിയവ അനുസരിച്ച് പ്രതിഫലത്തില്‍ വ്യത്യാസമുണ്ടാകും.

മാവേലി ചമയങ്ങള്‍ക്കും പൊന്നുംവില

മാവേലി വേഷം വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും ഓണക്കാലത്ത് തിരക്കാണ്. കിരീടം മുതല്‍ കൃത്രിമ വയര്‍ വരെയുള്ള മാവേലി ചമയങ്ങള്‍ വിവിധ നിലവാരത്തിലും വിലയിലുമാണ് വിപണിയില്‍ ലഭിക്കുന്നത്. വസ്ത്രത്തിന് 15,000 രൂപ വരെ ചെലവാകും. കിരീടത്തിന് 16,000 രൂപയും ഓലക്കുടയ്ക്ക് 7,500രൂപയും ആടയാഭരണങ്ങള്‍ക്ക് 10,000 രൂപ വരെയും വിലയുണ്ട്. മെതിയടിക്ക് 2,700 മുതല്‍ 7,000 രൂപ വരെയാണ് വില.സ്ഥിരമായി മാവേലിവേഷം കെട്ടുന്നവര്‍ ചമയങ്ങളെല്ലാം സ്വന്തമായി വാങ്ങുന്നതാണ് പതിവെന്ന് കഴിഞ്ഞ 30 വര്‍ഷമായി ഓണക്കാലത്ത് മാവേലി വേഷമണിയുന്ന പത്മകുമാര്‍ പാഴൂര്‍മഠം പറയുന്നു.

മാവേലിക്കൊപ്പം സെല്‍ഫി മസ്റ്റ്

ഓണാഘോഷങ്ങളിലെ ലേറ്റസ്റ്റ് ട്രെന്‍ഡ് മാവേലിക്കൊപ്പമുള്ള ഫോട്ടോയും സെല്‍ഫിയുമാണ്. മാവേലിയുടെ വരവ് സോഷ്യല്‍ മീഡിയ കണ്ടന്‍റാക്കുന്നവരുമുണ്ട്. മാവേലിയെ മുന്നില്‍നിര്‍ത്തിയുള്ള റീലുകളും ഓണാശംസാ വീഡിയോകളും ഫോട്ടോഷൂട്ടുകളും സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്.

Latest News

Corehub Up