Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medicines

ദുരിതാശ്വാസ ക്യമ്പുകളിൽ മരുന്നിനുള്ള ക്രമീകരണം ഒരുക്കാൻ നിർദേശം

തിരുവനന്തപുരം: ശക്തമായ മഴയെത്തുടർന്ന് അടിയന്തര സാഹചര്യം നേരിടാൻ മുന്നൊരുക്കവുമായി ആരോഗ്യവകുപ്പ്. ഏതു സാഹചര്യവും നേരിടാൻ ഉദ്യോഗസ്ഥർ തയാറായിരിക്കണമെന്ന് മന്ത്രി കെ. മുരളീധരൻ നിർദേശിച്ചു.

ഇതിനുള്ള ക്രമീകരണം ഏകോപിപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും മന്ത്രി നിർദേശം നൽകി. ഡിഎംഒമാരുടെയും എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർമാരുടെയും അടിയന്തരയോഗം വിളിച്ച് സ്ഥിതി വിലയിരുത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു.

ഓണ്‍ലൈനായി ആരോഗ്യവകുപ്പ് ഡയറക്ടർ വിളിച്ചുചേർത്ത ഡിഎംഒ, ഡിപിഎംമാരുടെ യോഗത്തിൽ ജില്ലകളിൽ ദുരിതാശ്വാസ ക്യാന്പുകളിൽ ആവശ്യമായ മരുന്നും മറ്റ് ക്രമീകരണവും ഒരുക്കാൻ നിർദേശിച്ചു. ക്യാന്പുകളിലെ ഗർഭിണികൾക്കും കുട്ടികൾക്കും ആവശ്യമായ പ്രതിരോധ കുത്തിവയ്പുകൾ മുടങ്ങാതെ നൽകണം.

ആശുപത്രികളിലെ എല്ലാ വാക്സിനുകളുടെയും അവ സൂക്ഷിക്കുന്ന ഉപകരണങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തണം. ആവശ്യമെങ്കിൽ വാക്സിൻ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റണം.

International

യുക്രെയ്ന് വീണ്ടും മാർപാപ്പയുടെ കൈത്താങ്ങ്; മരുന്നുകളും ഹീറ്ററുകളും കൈമാറി

വത്തിക്കാന്‍ സിറ്റി: റഷ്യൻ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന യുക്രെയ്നിലെ ജനതയ്ക്ക് വീണ്ടും സഹായമെത്തിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. റഷ്യൻ വ്യോമാക്രമണങ്ങൾ കനത്ത നാശം വിതച്ച സാപ്പോറിഷ്യ മേഖലയിലേക്കാണ് ആയിരത്തിലധികം ഇലക്‌ട്രിക് ഹീറ്ററുകൾ അടങ്ങിയ സഹായം മാർപാപ്പ അയച്ചത്.

മാർപാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ അധ്യക്ഷന്‍ കർദിനാൾ കോൺറാഡ് ക്രായവിസ്‌കിയുടെ നേതൃത്വത്തിലുള്ള ഓഫീസ് അയച്ച വസ്തുക്കളില്‍ പത്തു ലക്ഷം യൂറോയുടെ അവശ്യമരുന്നുകളും ഉള്‍പ്പെടുന്നു. ഫോണ്ടാസിയോൺ ബാൻകോ ഫാർമസ്യൂട്ടിക്കോ കമ്പനിയാണ് മരുന്നുകള്‍ വത്തിക്കാനു ലഭ്യമാക്കിയത്.

അതിശൈത്യം രൂക്ഷമായ യുക്രെയ്നില്‍ റഷ്യൻ വ്യോമാക്രമണത്തെത്തുടർന്ന് അടിസ്ഥാന ഊർജ സൗകര്യങ്ങൾ തകർന്നതിനാൽ ഖാർകീവ്, സാപ്പോറിഷ്യ മേഖലകളില്‍ എണ്ണൂറിലധികം കുടുംബങ്ങൾ വലിയ ദുരിതമനുഭവിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൂട് ലഭ്യമാക്കുന്ന ഹീറ്ററുകൾ എത്തിച്ചത്.

രണ്ടാഴ്ച മുന്പ് ഊർജ പ്രതിസന്ധിയെ മറികടക്കാന്‍ മാര്‍പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം വഴി 80 വൈദ്യുതി ജനറേറ്ററുകളും മരുന്നുകളും അവശ്യവസ്തുക്കളും മൂന്നു ട്രക്കുകളിലായി യുക്രെയ്നിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ചിരുന്നു.

യുദ്ധം നാലാം വർഷത്തിലേക്കു പ്രവേശിച്ചതോടെ യുക്രെയ്ൻ ജനത അതീവദുരിതത്തിലാണ്. നൂറുകണക്കിന് വീടുകൾ ആക്രമണത്തിൽ തകർന്നു. പല കുടുംബങ്ങളും ഛിന്നഭിന്നമായി. ജീവനുവേണ്ടി പലായനം ചെയ്യുന്ന സാധാരണക്കാരുടെ കാഴ്ചയാണ് എങ്ങും.

പുരുഷന്മാരെല്ലാം യുദ്ധമുന്നണിയിലായതിനാൽ വീടുകളിൽ സ്ത്രീകളും കുട്ടികളും നരകയാതന അനുഭവിക്കുന്നു. യുദ്ധമുന്നണിയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ഏറിയതോടെ നിരവധി കുടുംബങ്ങളാണ് അനാഥമായിരിക്കുന്നത്.

Business

സൺ ഫാർമസ്യൂട്ടിക്കൽസിന് ആസാമിൽ 500 കോടിയുടെ പുതിയ പ്ലാന്‍റ്

ഗുവാഹത്തി: പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ സൺ ഫാർമസ്യൂട്ടിക്കൽസ് ആസാമിൽ പുതിയ മാനുഫാക്ചറിംഗ് പ്ലാന്‍റ് നിർമിക്കും. ഇതിനായി 500 കോടിയുടെ നിക്ഷേപം നടത്തും. 500 ലധികം പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു ചീഫ് സെക്രട്ടറി രവി കോട്ട അറിയിച്ചു. ബുധനാഴ്ച കന്പനിയിലെ സീനിയർ ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയുമായുള്ള കൂടികാഴ്ചയിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്തു
സംസ്ഥാനത്തെ തൊഴിലവസരങ്ങൾ, വികസനം, വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ആസാം സർക്കാർ സാധ്യതയുള്ള നിക്ഷേപകരുമായി നടത്തുന്ന ഇടപെടലുകളുടെ ഭാഗമാണ് ഈ പദ്ധതിയുമെന്ന് കോട്ട വ്യക്തമാക്കി.
സൺ ഫാർമസ്യൂട്ടിക്കൽസ് ലോകത്തിലെ നാലാമത്തെ വലിയതും ഇന്ത്യയിലെ ഏറ്റവും വലിയതുമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണെന്നും അവർ ആസാമിലേക്കു വരുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Kerala

അവയവമാറ്റം നടത്തിയ രോഗികള്‍ക്ക് മരുന്നുകള്‍ കാരുണ്യസ്പര്‍ശം പദ്ധതിവഴി ലഭ്യമാക്കും: മന്ത്രി

കൊച്ചി: അവയമാറ്റം നടത്തിയ രോഗികള്‍ക്കുളള മരുന്നുകള്‍ സംസ്ഥാനത്തെ കാരുണ്യസ്പര്‍ശം സീറോ പ്രോഫിറ്റ് പദ്ധതിവഴി ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.

അവയദാന ബോധവത്കരണത്തിന്‍റെ ഭാഗമായി റോട്ടറി കൊച്ചിന്‍ ഡൗണ്‍ടൗണ്‍, എംജി യൂണിവേഴ്‌സിറ്റി എറണാകുളം റീജണിലെ എന്‍എസ്എസ് യൂണിറ്റുകള്‍, ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള, ഐഎംഎ കൊച്ചി എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റിപ്പിള്‍സ് ഓഫ് ലൈഫ് പ്രോഗ്രാം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. 2024, 2025 വര്‍ഷം താരതമ്യം ചെയ്യുമ്പോള്‍ അവയവദാനത്തില്‍ 64 ശതമാനം വര്‍ധനയുണ്ടാ‌യെന്ന് മന്ത്രി പറഞ്ഞു.

ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. ജി.എന്‍. രമേഷ് അധ്യക്ഷത വഹിച്ചു. ആരക്കുന്നം സ്വദേശി ശ്രുതിയ്ക്ക് മരണാനന്തരം ഹൃദയം ദാനം ചെയ്ത ചങ്ങനാശേരി സ്വദേശി ലാലിച്ചന്‍, സംസ്ഥാനത്ത് ആദ്യമായി കൈകള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ മനുവിന് കൈകള്‍ ദാനം ചെയ്ത വരാപ്പുഴ സ്വദേശി ബിനോയി എന്നിവരുടെ കുടുംബാംഗങ്ങളെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.

ഹൈബി ഈഡന്‍ എംപി, മേയര്‍ വി.കെ. മിനിമോള്‍, കൊച്ചിന്‍ ഐഎംഎ പ്രസിഡന്‍റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തുടങ്ങിയവരും പങ്കെടുത്തു.

Leader Page

ഓരോ ചുമയ്ക്കും സിറപ്പ് വേണമെന്നില്ല!

കുഞ്ഞുങ്ങളുടെ ചുമ കേട്ടാൽ മാതാപിതാക്കളുടെ ഹൃദയം പിടയ്ക്കാത്തവരുണ്ടോ? രാത്രി മുഴുവൻ ചുമച്ച് ഉറങ്ങാതെ കിടക്കുന്ന കുഞ്ഞിനെ കാണുമ്പോൾ, ആദ്യം മനസിലെത്തുന്നത് ഒരു ചുമ സിറപ്പാണ്. പക്ഷേ, നിർത്തൂ! എല്ലാ ചുമയും രോഗമാണോ? അല്ലെങ്കിൽ എല്ലാറ്റിനും സിറപ്പ് വേണോ?

ചുമ ശരീരത്തിന്‍റെ സുഹൃത്തോ ശത്രുവോ?

ചുമയെക്കുറിച്ചു ചിന്തിക്കുമ്പോൾ, പലരും അതിനെ ഒരു രോഗമായി കാണുന്നു. എന്നാൽ സത്യം അതല്ല. ചുമ ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധപ്രവർത്തനമാണ്. ഇത് ഒരു‘സുരക്ഷാ വാൽവ്’ പോലെയാണ്. മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയിൽ ശ്ലേഷ്മം, പൊടി, വൈറസുകൾ, ബാക്ടീരിയകൾ അല്ലെങ്കിൽ അലർജനുകൾ അടിഞ്ഞുകൂടുമ്പോൾ, ശരീരം അതിനെ പുറത്താക്കാൻ ശ്രമിക്കുന്നതാണ് ചുമ. ഉദാഹരണത്തിന്, ഒരു കുഞ്ഞ് പൊടിനിറഞ്ഞ മുറിയിൽ കളിക്കുമ്പോൾ ചുമ വരുന്നത്, ശ്വാസകോശത്തെ സംരക്ഷിക്കാനുള്ള ശരീരത്തിന്‍റെ രീതിയാണ്.
പലപ്പോഴും, ചുമ ഒരു രോഗലക്ഷണമല്ല, അത് ശരീരത്തിന്‍റെ സ്വയംരക്ഷാ യന്ത്രമാണ്. എന്നാൽ ചില സമയങ്ങളിൽ, അത് ഗുരുതരമായ പ്രശ്നങ്ങളുടെ സൂചനയാകാം. അതുകൊണ്ട്, ചുമയെ അവഗണിക്കാതെ, അതിന്‍റെ കാരണം മനസിലാക്കുകയാണ് പ്രധാനം.

ആദ്യം ചിന്തിക്കുക: ഇത് എന്തിന്‍റെ സൂചനയാണ്?

കുഞ്ഞുങ്ങളിലെ ചുമയ്ക്ക് പല കാരണങ്ങളുണ്ട്, അവയിൽ ഭൂരിഭാഗവും ഗുരുതരമല്ല. അവയെ ഒന്നൊന്നായി പരിശോധിക്കാം:

വൈറൽ ഇൻഫെക്‌ഷൻ: ഏറ്റവും സാധാരണ കാരണം. കോമൺ കോൾഡ്, ഫ്ലൂ തുടങ്ങിയവ മൂലം വരുന്ന ചുമകൾ സ്വയം മാറുന്നവയാണ്. ഇവയ്ക്ക് ആന്‍റിബയോട്ടിക്കുകൾ ആവശ്യമില്ല, കാരണം ആന്‍റിബയോട്ടിക്കുകൾ ബാക്ടീരിയകളെ മാത്രം നശിപ്പിക്കുന്നു, വൈറസുകളെ അല്ല.

അലർജി: പൊടി, പൂമ്പൊടി, പെറ്റുകളുടെ രോമം തുടങ്ങിയവ മൂലം. ഇത് തൊണ്ടയിൽ ചൊറിച്ചിലും ചുമയും ഉണ്ടാക്കാം. ഉദാഹരണം: നിങ്ങളുടെ വീട്ടിലെ പൂച്ചയോട് കളിക്കുമ്പോൾ കുഞ്ഞിന് ചുമ വരുന്നുണ്ടോ? അലർജിയാകാം!

ആസ്ത്മ അല്ലെങ്കിൽ വീസിംഗ്: ശ്വാസനാളങ്ങൾ വീർക്കുന്നതിനാൽ വരുന്ന ചുമ. രാത്രിയിൽ കൂടുതൽ ശക്തമാകാം.

സൈനസൈറ്റിസ് അല്ലെങ്കിൽ പോസ്റ്റ്നാസൽ ഡ്രിപ്പ്: മൂക്കിലെ ശ്ലേഷ്മം തൊണ്ടയിലേക്ക് ഒഴുകുന്നത് ചുമയുണ്ടാക്കാം.

ചിലപ്പോൾ ഗാസ്ട്രോ-ഈസോഫജിയൽ റിഫ്ലക്സ് (GERD): ആമാശയത്തിലെ ആസിഡ് തൊണ്ടയിലേക്കു വരുന്നത് ചുമയ്ക്ക് കാരണമാകാം, പ്രത്യേകിച്ച് ഭക്ഷണത്തിനു ശേഷം.

*വൈറൽ ചുമകൾക്ക് സാധാരണയായി ആന്‍റിബയോട്ടിക്കോ ചുമ സിറപ്പോ ആവശ്യമില്ല. പകരം, ക്ഷമയോടെ കാത്തിരിക്കുക, ശരീരംതന്നെ പരിഹരിക്കും!

ചുമ സിറപ്പുകളിൽ എന്തൊക്കെ?

ചുമ സിറപ്പുകൾ മാന്ത്രിക ഔഷധങ്ങളല്ല! അവയിൽ വിവിധഘടകങ്ങൾ ചേർത്താണ് നിർമിക്കുന്നത്. ഓരോന്നിന്‍റെയും ഉദ്ദേശ്യവും പ്രവർത്തനവും വ‍്യത‍്യസ്തമാണ്.

സിറപ്പിലെ ഘടകങ്ങളും അവയുടെ സ്വഭാവവും:

ആന്‍റി ഹിസ്റ്റമിൻസ് (ഉദാ: Cetirizine, Chlorpheniramine)-അലർജി മൂലമുള്ള മൂക്കൊലിപ്പ്, തൊണ്ടയിലെ ചൊറിച്ചിൽ എന്നിവ കുറയ്ക്കുന്നു. ഇത് ഹിസ്റ്റമിൻ എന്ന രാസവസ്തുവിനെ തടയുന്നതാണ്. പക്ഷേ, ഇവ ക്ഷീണം ഉണ്ടാക്കാം, അതുകൊണ്ട് ഡോക്ടറുടെ നിർദേശമില്ലാതെ കൊടുക്കരുത്.

ഡീകോംഗ്ജസ്റ്റന്‍റുകൾ (ഉദാ: Phenylephrine, Pseudoephedrine)-മൂക്കടപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. രക്തക്കുഴലുകളെ ചുരുക്കി, ശ്ലേഷ്മം കുറയ്ക്കുന്നു. എന്നാൽ, കുഞ്ഞുങ്ങളിൽ ഹൃദയമിടിപ്പ് വർധിപ്പിക്കാം; അപകടകരം!

മ്യൂക്കോലിറ്റിക്സ്, എക്സ്പെക്ടറന്‍റുകൾ (ഉദാ: Ambroxol, Guaifenesin, Bromh exine)-കഫം ഇളക്കി, പുറത്താക്കാൻ സഹായിക്കുന്നു. ഇത് ശ്ലേഷ്മത്തെ നേർത്തതാക്കുന്നു.‘വെറ്റ് കഫ്’ ഉള്ളപ്പോൾ ഉപയോഗപ്രദം, പക്ഷേ തെളിവുകൾ പരിമിതം.

ബ്രോങ്കോഡൈലേറ്ററുകൾ (ഉദാ: Salbutamol, Terbutaline)-ആസ്ത്മയിലോ വീസിംഗിലോ ശ്വാസനാളങ്ങൾ വികസിപ്പിക്കുന്നു. പക്ഷേ, സിറപ്പ് രൂപത്തിൽ അല്ല, ഇൻഹേലർ വഴിയാണ് ഫലപ്രദം.

ആന്‍റിടസ്സീവ്‌സ് (ഉദാ: Dextromethorphan, Codeine)-ചുമയുടെ ഉത്തേജനം കുറയ്ക്കുന്നു. മസ്തിഷ്കത്തിലെ ചുമ കേന്ദ്രത്തെ ശമിപ്പിക്കുന്നു.എന്നാൽ, Codeine പോലുള്ളവ അപകടകരം, ശ്വാസതടസം ഉണ്ടാക്കാം.

ഇക്കാര്യങ്ങൾ മനസിലാക്കിയാൽ, സിറപ്പ് വാങ്ങുമ്പോൾ കൂടുതൽ ബോധവാന്മാരാകാൻ സാധിക്കും.

സിറപ്പ് കൊടുക്കുന്നതിനു മുൻപ് അറിയേണ്ടവ

സുരക്ഷിതത്വംആദ്യം- ചില കോമ്പിനേഷൻ സിറപ്പുകൾ (പല മരുന്നുകൾ ചേർന്നവ) അനാവശ്യ പാർശ്വഫലങ്ങൾക്ക് കാരണമാകാം

കുഞ്ഞ് ശ്വാസം മുട്ടുന്നു, വീസിംഗ് ഉണ്ട്, ഭക്ഷണം കഴിക്കുന്നില്ല, നീണ്ട പനി തുടങ്ങിയ ‘റെഡ് ഫ്ലാഗുകൾ’ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുക.

സാൽബ്യൂട്ടമോൾ പോലുള്ളവ സിറപ്പായി ശിപാർശ ചെയ്യുന്നില്ല. നെബുലൈസർ വഴി മാത്രമാണ് സുരക്ഷിതം.

സാധാരണ ചെയ്യുന്ന ചില തെറ്റുകൾ!

മാതാപിതാക്കളുടെ സ്നേഹം അന്ധമാക്കുമ്പോൾ, ചില തെറ്റുകൾ സംഭവിക്കാം. ഇവയൊഴിവാക്കണം

*മറ്റൊരു കുട്ടിക്ക് നൽകിയ സിറപ്പ് തങ്ങളുടെ കുഞ്ഞിനും കൊടുക്കൽ: ഓരോ കുഞ്ഞും വ്യത്യസ്തമാണ്, ചുമയുടെ കാരണങ്ങളും വ്യത്യസ്തം!

*അളവ് പാത്രം നഷ്ടപ്പെട്ടാൽ അളവില്ലാതെ കൊടുക്കൽ: ഓവർഡോസ് അപകടകരം. എപ്പോഴും അളന്നു കൊടുക്കുക.

*ഫാർമസി നിർദേശപ്രകാരം ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് വാങ്ങൽ: ഡോക്ടറുടെ ഉപദേശമില്ലാതെ സ്വയം ചികിത്സ അപകടം.

*ഒന്നിലധികം ചുമ സിറപ്പുകൾ ഒരേസമയം കൊടുക്കൽ: ഇത് മരുന്നുകളുടെ ഇന്‍ററാക്‌ഷൻ ഉണ്ടാക്കി, പാർശ്വഫലങ്ങൾ വർധിപ്പിക്കാം.

വീട്ടിൽ ചെയ്യാവുന്ന സുരക്ഷിത പരിഹാരങ്ങൾ

മരുന്നുകളിലേക്ക് പോകുന്നതിനു മുൻപ്, വീട്ടിലെ ലളിതമായ പരിഹാരങ്ങൾ പരീക്ഷിക്കാം. ഇവ സുരക്ഷിതവും ഫലപ്രദവുമാണ്:

വെള്ളം ധാരാളം കുടിക്കുക: കഫം ഇളക്കാനും തൊണ്ട നനവാർന്നിരിക്കാനും സഹായിക്കും.

ചൂടുവെള്ളം അല്പം തേൻ ചേർത്ത് (ഒരു വയസിനു മുകളിലുള്ളവർക്ക്) നൽകാം.

ഉപ്പുവെള്ളം മൂക്കിൽ തളിക്കുക (saline drops): മൂക്കടപ്പ് കുറയ്ക്കാം. ദിവസം 2-3 തവണ പരീക്ഷിക്കുക.

തണുത്ത പാനീയങ്ങൾ, ഐസ്‌ക്രീം ഒഴിവാക്കുക: ഇവ ചുമ വർധിപ്പിക്കാം. ചൂടുള്ള സൂപ്പുകൾ നല്ലത്.

തണുത്ത വായു, പൊടി, അഗർബത്തി പുക ഒഴിവാക്കുക: വീട് വൃത്തിയാക്കി, അലർജനുകൾ കുറയ്ക്കുക.

ചൂടുള്ള വെറ്റ് ഹ്യൂമിഡിഫയർ ഉപയോഗം: ശ്വാസകോശത്തെ നനവാർന്നിരിക്കാൻ സഹായിക്കും. രാത്രി ഉപയോഗിക്കുക.

ഡോക്ടറെ കാണേണ്ട സാഹചര്യം

ചുമ സാധാരണമാണെങ്കിലും ചില ലക്ഷണങ്ങൾ അവഗണിക്കരുത്:

* ശ്വാസം മുട്ടൽ, വീസിംഗ്, മുലകുടിക്കാൻ കഴിയാതിരിക്കുക, ഉടൻ ആശുപത്രി!
*പനി മൂന്നു ദിവസത്തിലധികം തുടരുന്നു.
*കഫത്തിൽ രക്തം അല്ലെങ്കിൽ പച്ച നിറം.
*കുഞ്ഞ് മന്ദമായിരിക്കുക അല്ലെങ്കിൽ അത്യന്തം വിഷണ്ണമായിരിക്കുക.

ഇവയുണ്ടെങ്കിൽ, സമയം കളയാതെ ഡോക്ടറെ സമീപിക്കുക.

ഒഴിവാക്കേണ്ട മരുന്നുകൾ

* Codeine അടങ്ങിയ ചുമ സിറപ്പുകൾ: ശ്വാസതടസം ഉണ്ടാക്കാം, പ്രത്യേകിച്ച് കുഞ്ഞുങ്ങളിൽ.
* Phenylephrine, Pseudoephedrine അടങ്ങിയവ: ആറു വയസിന് താഴെ അപകടകരം.
* കോമ്പിനേഷൻ സിറപ്പുകൾ: ഒറ്റ കുപ്പിയിൽ പല മരുന്നുകൾ, അനാവശ്യ പാർശ്വഫലങ്ങൾ.
ഇവയൊഴിവാക്കി, ഡോക്ടറുടെ നിർദേശം മാത്രം പിന്തുടരുക.

ചുമയെ ജയിക്കാം, ശാസ്ത്രീയമായി

ചുമ ഒരു രോഗമല്ല. അത് ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധപ്രവർത്തനമാണ്. അതിനെ അനാവശ്യമായി അടിച്ചമർത്താതിരിക്കുക. മിക്ക ചുമകൾക്കും മരുന്നോ സിറപ്പോ ആവശ്യമില്ല, പരിചരണവും ക്ഷമയും മതി. ശാസ്ത്രീയ ബോധമാണ് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനുള്ള ഏറ്റവും നല്ല ‘സിറപ്പ്’! നിങ്ങളുടെ അറിവാണ് ഏറ്റവും വലിയ സംരക്ഷണം. കുഞ്ഞുങ്ങളുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വമാണെന്ന ബോധ്യം എപ്പോഴും ഉണ്ടാകണം.

(സീനിയർ കൺസൾട്ടന്‍റ്, പീഡിയാട്രിക്സ് & നിയോനാറ്റോളജി മാർ സ്ലീവാ മെഡിസിറ്റി, പാലാ)

Latest News

Corehub Up