Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MemoryChipCrisis

മെമ്മറി ചിപ്പ് പ്രതിസന്ധി: സ്മാർട്ട് ഫോൺ വിപണിയിൽ ചരിത്രത്തിലെ വൻ തകർച്ച

ന്യൂഡൽഹി: ആഗോള സ്മാർട്ട് ഫോൺ വിപണി കടുത്ത പ്രതിസന്ധിയിലേക്ക്. മെമ്മറി ചിപ്പുകളുടെ ക്ഷാമവും വിലക്കയറ്റവും മൂലം 2026ൽ ആഗോളതലത്തിൽ സ്മാർട്ട്ഫോൺ കയറ്റുമതിയിൽ 16.7 ശതമാനത്തിന്‍റെ റിക്കാർഡ് ഇടിവുണ്ടാകുമെന്ന് പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ ഐഡിസി വ്യക്തമാക്കി. സ്മാർട്ട് ഫോൺ വ്യവസായത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വാർഷിക ഇടിവാണിത്.

കയറ്റുമതി ഏകദേശം 100 കോടി യൂണിറ്റുകളിലേക്കു ചുരുങ്ങുമെങ്കിലും, ഫോണുകളുടെ ശരാശരി വില കുത്തനെ ഉയർന്നതോടെ ആകെ വിപണിമൂല്യം 6.3 ശതമാനം വർധിച്ച് 61,300 കോടി ഡോളറിലെത്തുമെന്നാണ് റിപ്പോർട്ട്.

വിലക്കയറ്റത്തിനു കാരണം ചിപ്പ് ക്ഷാമം

2025 അവസാനത്തോടെ ആരംഭിച്ച മെമ്മറി ചിപ്പ് ക്ഷാമം 2026ന്‍റെ രണ്ടാം പകുതിയോടെ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. നാൻഡ് (NAND), ഡിറാം (DRAM) ചിപ്പുകളുടെ വിലയിൽ 300 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിർമാണച്ചെലവു കുതിച്ചുയർന്നതോടെ കമ്പനികൾ ഇതിന്‍റെ ബാധ്യത ഉപഭോക്താക്കളിലേക്കു മാറ്റാൻ തുടങ്ങി. ചിപ്പ് വിലക്കയറ്റം 2028 വരെയെങ്കിലും തുടരാനാണു സാധ്യത.

ഇതോടെ 2026ൽ ഒരു സ്മാർട്ട്ഫോണിന്‍റെ ശരാശരി വില 27.6 ശതമാനം ഉയർന്ന് 581 ഡോളറിലെത്തും (ഏകദേശം 48,000 ത്തിലധികം). മുൻ വർഷങ്ങളെ അപേക്ഷിച്ച് ശരാശരി 147 ഡോളറിലധികമാണ് ഫോൺ വിലയിൽ വന്നിരിക്കുന്ന വർധന.

ബജറ്റ് ഫോണുകൾ അപ്രത്യക്ഷമാകുന്നു

100 ഡോളറിന് (ഏകദേശം 8,500 രൂപ) താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോണുകളുടെ ഉത്പാദനം കമ്പനികൾ കൂട്ടത്തോടെ നിർത്തലാക്കുകയാണ്. ലാഭവിഹിതം തീരെ കുറഞ്ഞ ഈ വിഭാഗത്തിൽ രണ്ടാം പാദത്തിൽ മാത്രം 60 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഇന്ത്യ ഉൾപ്പെടെയുള്ള വളർന്നുവരുന്ന വിപണികളിൽ സ്മാർട്ട്ഫോൺ വിൽപന 20 ശതമാനത്തിലധികം കുറയാൻ ഇതു കാരണമാകും. വിലക്കയറ്റം മൂലം ഉപയോക്താക്കൾ പുതിയ ഫോണുകൾ വാങ്ങുന്നത് നീട്ടിവയ്ക്കാനും പഴയവ കൂടുതൽ കാലം ഉപയോഗിക്കാനും നിർബന്ധിതരാകും.

ആൻഡ്രോയിഡിന് തിരിച്ചടി; നേട്ടമുണ്ടാക്കി ആപ്പിളും ഹുവാവേയും

►ആൻഡ്രോയിഡ്:

വിലകുറഞ്ഞ ഫോണുകളുടെ വിൽപന നിലച്ചതോടെ ആൻഡ്രോയിഡ് ഫോൺ കയറ്റുമതിയിൽ 24.3 ശതമാനത്തിന്‍റെ കനത്ത ഇടിവുണ്ടായി. വിപണിവിഹിതത്തിൽ ഏഴ് ശതമാനത്തിന്‍റെ നഷ്ടമാണ് ഒറ്റ വർഷംകൊണ്ടുണ്ടായത്.

►ആപ്പിൾ:

പ്രീമിയം വിഭാഗത്തിൽ ആപ്പിൾ തങ്ങളുടെ മേധാവിത്വം നിലനിർത്തി. കയറ്റുമതിയിൽ 1.3 ശതമാനത്തിന്‍റെ നേരിയ കുറവു മാത്രമാണ് രേഖപ്പെടുത്തിയത്. വിപണിവിഹിതം സർവകാല റിക്കാർഡായ 23.6 ശതമാനത്തിലേക്ക് ഉയർന്നു.

►ഹുവാവേ:

ചൈനീസ് വിപണിയിലെ നേട്ടത്തോടെ ഹുവാവേയുടെ വിഹിതം മൂന്നിരട്ടിയോളം വർധിച്ച് 5.1 കോടി യൂണിറ്റുകളിലെത്തി.

ഫോൾഡബിൾ ഫോണുകൾക്ക് മുന്നേറ്റം

വിപണി പൊതുവെ മാന്ദ്യത്തിലാണെങ്കിലും മടക്കാവുന്ന (Foldable) ഫോണുകളുടെ വിൽപനയിൽ വൻ വളർച്ചയാണ് പ്രവചിക്കുന്നത്.

അടുത്തമാസത്തോടെ വിപണിയിലവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്ന ആപ്പിളിന്‍റെ ആദ്യ ഫോൾഡബിൾ ഫോൺകൂടി എത്തുന്നതോടെ ഈ വിഭാഗം 12.6 ശതമാനം വളർച്ച കൈവരിക്കും.

ചുരുക്കത്തിൽ, കുറഞ്ഞ നിരക്കിലുള്ള ഫോണുകളുടെ കാലഘട്ടം അവസാനിക്കുകയാണെന്നും വരും വർഷങ്ങളിൽ ആപ്പിൾ, സാംസംഗ്, ഹുവാവേ തുടങ്ങിയ വൻകിട കമ്പനികൾ മാത്രമായിരിക്കും വിപണി അടക്കിവാഴുകയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Latest News

Corehub Up