കോപ്പൻഹേഗൻ: ഡെന്മാർക്കിൽ മെറ്റെ ഫ്രെഡറിക്സൺ മൂന്നാംവട്ടവും പ്രധാനമന്ത്രിയാകും. രണ്ടു മാസം നീണ്ട ചർച്ചകൾക്കൊടുവിൽ മധ്യ, ഇടതുപക്ഷ പാർട്ടികളെ ചേർത്ത് ന്യൂനപക്ഷ സർക്കാർ രൂപവത്കരിക്കാൻ തീരുമാനിച്ചതായി അവർ അറിയിച്ചു. മന്ത്രിമാരെ ഇന്നു പ്രഖ്യാപിക്കും.
മാർച്ച് 24നു നടന്ന തെരഞ്ഞെടുപ്പിൽ ഫ്രെഡറിക്സണിന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 179 അംഗ പാർലമെന്റിൽ 38 സീറ്റുകൾ മാത്രമാണ് നേടിയത്.
ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ സ്വന്തമാക്കാനുള്ള അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളെ ശക്തിയുക്തം ചെറുത്തിട്ടും വോട്ടർമാർ ഫ്രെഡറിക്സണിനെ തഴയുകയായിരുന്നു. വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പിൽ നിഴലിച്ചത്.