കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചവര്‍ക്കെതിരേ സംഘടനാപരമായി നടപടിയെടുത്ത് സ്വയം മാപ്പു പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി വീണയ്ക്കെതിരേ കുറേക്കാലമായി നിരന്തരം വിദ്വേഷ കാംപയിന് നടക്കുന്നുണ്ട്. അതിന്റെ ഉത്പന്നമാണ് കണ്ണൂരില്‍ നടന്ന ആക്രമണം. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ മന്ത്രി ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം കെഎസ്യുക്കാർ മന്ത്രി താമസിക്കുന്ന വീട്ടില്‍ കൊണ്ടുപോയി റീത്ത് വച്ചു.
മന്ത്രി വീണാ ജോര്‍ജിനെ നൂലില്‍ക്കെട്ടി ഇറക്കിയതല്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിക്കും ഈ നാട്ടില്‍ ജീവിക്കണം. പരിക്കുപറ്റിയതായി മന്ത്രി അഭിനയിക്കുകയാണെന്ന ആരോപണം അതുന്നയിച്ചവരില് മനുഷ്യത്വം ചോര്‍ന്നുപോയി എന്നതിന്റെ ലക്ഷണമാണ്.
ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്നതു തെറ്റല്ല. താനടക്കമുള്ള ആളുകള്‍ കരിങ്കൊടി സമരത്തിലൊക്കെ പങ്കെടുത്തിട്ടുണ്ട്.
ഇത് അത്തരമൊരു സമരമായി കാണാന്‍ കഴിയില്ലെന്നും റിയാസ് പറഞ്ഞു.