തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് പൂർണമായും തടയുന്നതിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
റാഗിംഗിന് ഇരയായി ദാരുണമായി മരിച്ച സിദ്ധാർഥിന്‍റെ ഓർമയ്ക്കായി അദ്ദേഹത്തിന്‍റെ പേരിൽ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. വിദ്യാർഥികൾക്ക് ഈ ആപ്പ് വഴി നേരിട്ട് പരാതികൾ രജിസ്റ്റർ ചെയ്യാൻ സാധിക്കും.
കാമ്പസുകളിൽ റാഗിംഗ് നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.