കോഴിക്കോട്: കേരളത്തിലെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും വലിയ രാഷ്ട്രീയ ഭീരു താനാണെന്ന് വി.ഡി. സതീശന് ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ.
വിമര്‍ശനങ്ങളോട് മുഖ്യമന്ത്രി കടുത്ത അസഹിഷ്ണുത തുടരുന്നു. എംഡിഎംഎ കേസില്‍ അറസ്റ്റിലായവര്‍ക്കു മുഖ്യമന്ത്രിയുമായി അടുപ്പമുണ്ടെന്ന വാര്‍ത്ത വന്നു. സമൂഹമാധ്യമങ്ങളും ചില മുഖ്യധാരാ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി. എന്നാല്‍, മെറ്റയെ സമീപിച്ച് പോസ്റ്റുകള്‍ നീക്കുന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചത്. സ്തുതിപാഠകർ മതി എന്നതാണു നിലപാട്.
വിമര്‍ശിക്കുന്ന മാധ്യമങ്ങളെ കടന്നാക്രമിക്കുന്നു. നരേന്ദ്ര മോദിയുടെ പാത പിന്തുടരുകയാണ്. സര്‍ക്കാര്‍ ജീവനക്കാരോടെന്ന പോലെ ലഹരി വസ്തുക്കള്‍ പിടികൂടുന്നതിലും സര്‍ക്കാരിനു കോണ്‍ഗ്രസുകാരോടു വ്യത്യസ്ത സമീപനമാണോ എന്ന് വ്യക്തമാക്കണം.
വടകര മേപ്പയില്‍ സ്വദേശിയായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപ ലേഖ സ്ഥലംമാറ്റത്തില്‍ മനംനൊന്ത് മരിച്ചു. ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.