Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mullaperiyar Dam

മുല്ലപ്പെരിയാറിൽ അഞ്ചംഗ സമിതിയുടെ സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം കോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതിയാണ് പരിശോധനകൾ നടത്തുന്നത്.

ദേശീയ ജല വൈദ്യുത കോ‍പ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തുന്നത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിന്‍റെ പ്രതിനിധി.

കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ കേസിൽ 2022 ലാണ് മുല്ലപ്പെരിയാ‍റിൽ പുതിയതായി സമഗ്ര സുരക്ഷ പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശിച്ചത്.

District News

മുല്ലപ്പെരിയാർ അണക്കെട്ടിൽ മേൽനോട്ടസമിതി പരിശോധന നടത്തി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ദേശീയ അണക്കെട്ട് സുരക്ഷാ അഥോറിറ്റി ചെയർമാൻ അനിൽ ജെയിൻ അധ്യക്ഷനായുള്ള ഏഴംഗസമിതി പരിശോധന നടത്തി. പ്രധാന അണക്കെട്ട്, ബേബിഡാം, സ്പിൽവേ, ഗാലറികൾ എന്നിവ സംഘം പരിശോധിച്ചു. സ്പിപിൽവേ ഷട്ടറുകളിൽ ഒന്ന് ഉയർത്തിയും പരിശോധിച്ചു. മിനിറ്റിൽ 93.608 ലിറ്ററാണ് സീപ്പേജ് വെള്ളത്തിന്‍റെ അളവ്. മധുരയിലേക്ക് മടങ്ങിയ സംഘം അവിടെ യോഗം ചേർന്നു.

ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ആനന്ദ് രാമസ്വാമി, ദേശീയ ദുരന്തനിവാരണ അഥോറിറ്റി അംഗം രാഗേഷ് റ്റോറ്റേജ, തമിഴ്നാട് സെക്രട്ടറി ജെ. ജയകാന്തൻ, കേരള ജലവിഭവവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിഷ്വന്ദ് സിൻഹ, ജലസേചന വകുപ്പ് ചീഫ് എൻജിനിയർ ആർ. പ്രിയേഷ്, കാവേരി ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ആർ. സുബ്രഹ്‌മണ്യൻ എന്നിവരാണ് സമിതിയിലുള്ളത്.

Kerala

മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണം: സുപ്രീംകോടതിയിൽ പുതിയ ഹർജി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി. സേവ് കേരള ബ്രിഗേഡ് പ്രസിഡന്‍റ് റസൽ ജോയി ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

അണക്കെട്ട് സുരക്ഷിതമാണെന്ന റിപ്പോർട്ട് തെറ്റാണ്. അത് ഡീ കമ്മീഷൻ ചെയ്യുന്നതിനായി പരിശോധന നടത്തണമെന്നും അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് പരിശോധന നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷണം നടത്തിയിരുന്നു. 135 വർഷത്തെ കാലവർഷം അണക്കെട്ട് മറികടന്നതാണെന്നും സുപ്രീംകോടതി നേരത്തെചൂണ്ടിക്കാട്ടിയിരുന്നു.

Kerala

മുല്ലപ്പെരിയാർ തുറന്നു; പെരിയാറിന്‍റെ തീരത്ത് ജാഗ്രതാ നിർദേശം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ 13 ഷട്ടറുകൾ തുറന്നു. 10 സെന്‍റിമീറ്റർ വീതമാണ് ഷട്ടർ ഉയർത്തിയത്. സെക്കൻഡിൽ 250 ഘനയടി വെള്ളം വീതമാണ് നിലവിൽ പുറത്തേക്ക് ഒഴുക്കി വിടുന്നതെന്ന് തമിഴ്നാട് അറിയിച്ചു.

ജലനിരപ്പ് 136.25 അടിയിലേക്ക് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. പെരിയാറിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ശനിയാഴ്ച രാത്രി പത്തോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്. വൃഷ്ടിപ്രദേശമായ പെരിയാർ കടുവാസങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചത്. നിലവിൽ സെക്കൻഡിൽ 3867 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

അണക്കെട്ടില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാര്‍ തീരത്ത് പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. മുന്‍കരുതലിന്‍റെ ഭാഗമായി 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.

Latest News

Corehub Up