ധാക്ക: ബംഗ്ലാദേശിൽ ആൾക്കൂട്ട ആക്രമണത്തിൽ ഹൈന്ദവ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ 12 പേർ അറസ്റ്റിലായി.
ഇടക്കാല ഭരണകൂടത്തെ നയിക്കുന്ന മുഹമ്മദ് യൂനുസ് ആണ് ഇക്കാര്യം അറിയിച്ചത്. ഏഴു പേരെ റാപ്പിഡ് ആക്ഷൻ ബറ്റാലിയനും ശേഷിക്കുന്നവരെ പോലീസുമാണ് അറസ്റ്റ് ചെയ്തത്.
വിദ്യാർഥി നേതാവ് ഒസ്മാൻ ഹാദി കൊല്ലപ്പെട്ടതിനെത്തുടർന്ന് ബംഗ്ലാദേശിലുണ്ടായ അക്രമസംഭവങ്ങൾക്കിടെയാണ് മൈമൻസിംഗ് എന്ന സ്ഥലത്ത് ദീപു ചന്ദ്ര ദാസ് എന്ന ഇരുത്തേഴുകാരൻ മചരിച്ചത്.
മതനിന്ദ ആരോപിച്ച് ജനക്കൂട്ടം ഇദ്ദേഹത്തെ മർദിച്ചു കൊന്ന ശേഷം തീകൊളുത്തുകയായിരുന്നു. ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ അടക്കമുള്ള സംഘടനകൾ സംഭവത്തെ അപലപിച്ചു.