യാങ്കോൺ: തടവിൽ കഴിയുന്ന ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂ ചി ആരോഗ്യവതിയാണെന്ന് മ്യാൻമറിലെ പട്ടാള ഭരണകൂടം അറിയിച്ചു.
എൺപതു വയസുള്ള സൂ ചിയുടെ വിവരങ്ങൾ ദീർഘകാലമായി ലഭ്യമല്ലെന്നും, അമ്മയുടെ മരണം പോലും ചിലപ്പോൾ അറിഞ്ഞേക്കില്ലെന്നും സൂ ചിയുടെ മകൻ കിം ഏരിസ് ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പട്ടാള ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ‘മ്യാൻമർ ഡിജിറ്റൽ ന്യൂസ്’ എന്ന മാധ്യമത്തിൽ സൂ ചി യുടെ ആരോഗ്യനില സംബന്ധിച്ച പ്രസ്താവന വന്നത്. സൂചി നല്ല ആരോഗ്യവതിയാണെന്നു മാത്രമാണ് അറിയിപ്പിലുള്ളത്; ഇതു വ്യക്തമാക്കുന്ന ഒരു തെളിവും പട്ടാളം നല്കിയിട്ടില്ല.
2021 ഫെബ്രുവരിയിൽ മ്യാൻമർ പട്ടാളം സൂ ചി അടക്കമുള്ള ജനാധിപത്യ നേതാക്കളെ തടവിലാക്കി അധികാരം പിടിക്കുകയായിരുന്നു. അഴിമതി, തെരഞ്ഞെടുപ്പു തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി സൂ ചിക്ക് 27 വർഷം തടവുശിക്ഷ വിധിച്ചു.
വർഷങ്ങളായി സൂ ചിയെക്കുറിച്ച് വിവരമില്ലെന്നാണ് മകൻ കിം അറിയിച്ചത്. തലസ്ഥാനമായിൽ സൂ ചി ഏകാന്ത തടവ് അനുഭവിക്കുകയാണെന്നു സൂചനയുണ്ട്.