ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യ്ക്കും അമ്മയ്ക്കുമെതിരേ അധിക്ഷേപ പരാമർശം നടത്തി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ വിവാദത്തിൽ.
നാഗേന്ദ്രന്റെ മോശം പരാമർശത്തോട് മന്ത്രിമാരും മുന്നണിനേതാക്കളും അതിരൂക്ഷമായാണു പ്രതികരിച്ചത്. സംഭവത്തിൽ നാഗേന്ദ്രൻ പരസ്യമായി മാപ്പുപറയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ചെന്നൈയിലെ ബിജെപി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിലായിരുന്നു വിവാദപരാമർശം. ജൂൺ 23-ന് സംസ്ഥാന നിയമസഭയിൽ വിജയ് പറഞ്ഞ ഒരുകഥയെപ്പറ്റിയാണ് നാഗേന്ദ്രൻ പരാമർശിച്ചത്.
തന്റെ പിതാവിനെ തെരയുന്ന ഒരു കുട്ടിയെക്കുറിച്ചായിരുന്നു കഥ. ഇതിനുപിന്നാലെ വിജയ്യെയും അദ്ദേഹത്തിന്റെ അമ്മയെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും ബിജെപി നേതാവ് നടത്തി.