ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ ഏഴുദിവസത്തിനകം നീക്കിയില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം വ്യാപിക്കിപ്പിക്കുമെന്ന് സിജെപി.
ജന്തർ മന്തറിലെ പ്രതിഷേധത്തിന് ഒട്ടേറെ സംസ്ഥാനങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്നുവെന്നും സിജെപി വക്താക്കളായ അശുതോഷ് രങ്കയും സൗരവ് ദാസും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാഭ്യാസം, ഭരണപ്രശ്നങ്ങൾ തുടങ്ങിയവയിലെ പിഴവുകൾ ചോദ്യംചെയ്യുന്ന യുവാക്കളുടെ അതിരുകളില്ലാത്ത കൂട്ടായ്മയായി സിജെപി വളരുകയാണ്. സർക്കാരിന് ഞങ്ങൾ ഏഴുദിവസം നൽകും.
ധർമേന്ദ്രപ്രധാൻ രാജിവയ്ക്കുകയോ അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പുറത്താക്കുകയോ വേണം. മറിച്ചായാൽ പ്രക്ഷോഭം രാജ്യവ്യാപകമായി പടരും.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് പിന്തുണയറിച്ച് സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. അടുത്ത കർമപരിപാടികൾ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്നും ഇരുവരും പറഞ്ഞു.