Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Niaph

കോഴിക്കോട് നിപ: രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; 77 പേർ സമ്പർക്കപ്പട്ടികയിൽ, നിലവിൽ ആർക്കും ലക്ഷണങ്ങളില്ല

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, രോഗ ബാധിതനായ രാമനാട്ടുകര സ്വദേശിയുടെ വിശദമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. മേയ് 30 മുതൽ ജൂൺ 10 വരെയുള്ള കാലയളവിൽ രോഗി സന്ദർശിച്ച സ്ഥലങ്ങളാണ് റൂട്ട് മാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.

രോഗി ജൂൺ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജിലും, ജൂൺ രണ്ടിന് റെഡ് ക്രെസന്‍റ് ഹോസ്പിറ്റലിലും ചികിത്സ തേടിയിരുന്നു. തുടർന്ന് ജൂൺ ഒൻപതിനാണ് കോഴിക്കോട്ടെ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ പ്രവേശിക്കുന്നത്. നിലവിൽ 77 പേരുടെ സമ്പർക്കപ്പട്ടികയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ രോഗിയുടെ കുടുംബാംഗങ്ങളുമാണ്.

സമ്പർക്കപ്പട്ടികയിലുള്ളവരിൽ 13 പേരെ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തി നിലവിൽ ക്വാറന്‍റൈനിലാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു കഴിഞ്ഞു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കൂടുതൽ പ്രതിരോധ മരുന്നുകൾ എത്തിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സമ്പർക്കപ്പട്ടികയിലുള്ള മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.

അതേസമയം, നിലവിൽ സമ്പർക്കപ്പട്ടികയിലുള്ള ആർക്കും തന്നെ നിപ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു. പുതിയതായി ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടുവെച്ചാൽ മാത്രമേ ആ പ്രദേശങ്ങളെ കണ്ടൈൻമെന്‍റ് സോണുകളായി പ്രഖ്യാപിക്കുകയുള്ളൂ എന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. 

Latest News

Corehub Up