Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NineMedals

കോമണ്‍വെല്‍ത്ത് ബോക്‌സിംഗില്‍ ഒമ്പത് മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

ഗ്ലാസ്‌ഗോ: 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ഇടിക്കൂട്ടില്‍ ഇന്ത്യക്കു മെഡല്‍ കിലുക്കം. ഇന്നലെ മത്സരിച്ച അഞ്ച് വിഭാഗങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ സെമിയില്‍ പ്രവേശിച്ച് മെഡല്‍ ഉറപ്പിച്ചു. സെമിയില്‍ ഇടംനേടിയാല്‍ ചുരുങ്ങിയത് വെങ്കലമെഡല്‍ ലഭിക്കും.

വനിതാ ബോക്‌സിംഗില്‍ ഇന്ത്യയുടെ അരുന്ധതി ചൗധരിയും സാക്ഷി ചൗധരിയും സെമിയില്‍ പ്രവേശിച്ചു. ശക്തമായ പോരാട്ടത്തിലൂടെ തിരിച്ചടിച്ചാണ് അരുന്ധതിയുടെ സെമി പ്രവേശം. വനിതകളുടെ 70 കിലോഗ്രാം ബോക്‌സിംഗിന്‍റെ ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡിന്‍റെ മോര്‍ഗന്‍ ഹെന്‍ഡേഴ്‌സണ്‍ ആയിരുന്നു അരുന്ധതിയുടെ എതിരാളി.

ആദ്യ റൗണ്ടില്‍ 3-2ന്‍റെ ലീഡ് അരുന്ധതി സ്വന്തമാക്കി. എന്നാല്‍, രണ്ടാം റൗണ്ടില്‍ കിവീസ് താരത്തിന്‍റെ ഇടിയേറ്റ് അരുന്ധതി വീണു. അവസാന സെക്കന്‍ഡുകളില്‍ അരുന്ധതി എതിരാളിക്കെതിരേ തുടരെ പഞ്ചിംഗ് നടത്തി. അതോടെ രണ്ടാം റൗണ്ടില്‍ 4-1ന്‍റെ ജയം. ആദ്യരണ്ട് ബൗട്ടും ജയിച്ചതോടെ 2-0ന്‍റെ ലീഡ്. മൂന്നാം റൗണ്ടില്‍ കിവീസ് താരം തുടരെ പഞ്ചിംഗ് നടത്തി. എന്നാല്‍, മത്സരത്തില്‍ സ്പ്ലിറ്റ് സെക്കന്‍ഡിലൂടെ 3-1ന്‍റെ ജയം സ്വന്തമാക്കി അരുന്ധതി സെമിയിലേക്കു കുതിച്ചു.

ആധികാരികം സാക്ഷി

വനിതകളുടെ 51 കിലോഗ്രാം ബോക്‌സിംഗില്‍ ആധികാരിക ജയത്തോടെയാണ് സാക്ഷി ചൗധരി സെമി ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കിയത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്‍റെ കെയ്റ്റ്‌ലിന്‍ ഫ്രയേഴ്‌സിനെ ക്വാര്‍ട്ടറില്‍ സാക്ഷി ഇടിച്ചിട്ടു. 26കാരിയായ സാക്ഷി 5-0ന്‍റെ ആധികാരിക ജയത്തോടെയാണ് മെഡല്‍ ഉറപ്പിച്ച് സെമിയില്‍ പ്രവേശിച്ചത്.

സച്ചിന്‍, അങ്കുഷ്

പുരുഷ വിഭാഗത്തില്‍ സച്ചിന്‍ സിവാച്ച് (60 കിലോഗ്രാം), അങ്കുഷ് പംഗല്‍ (80 കിലോഗ്രാം) ജാദുമാനി സിംഗ് (55 കിലോഗ്രാം) എന്നിവരും സെമിയില്‍ പ്രവേശിച്ചു.

ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ ബോട്‌സ്വാനയുടെ ട്രഷന്‍ മൊറേമിയെ ഏകപക്ഷീയമായി (5-0) ഇടിച്ചുതോല്‍പ്പിച്ചാണ് സച്ചിന്‍റെ സെമി പ്രവേശം. 5-0ന് സീഷെല്‍സിന്‍റെ ജേഡ് മിക്കോക്കിനെ ക്വാര്‍ട്ടറില്‍ തകര്‍ത്ത് അങ്കുഷ് പംഗലും സെമിയിലേക്കു മുന്നേറി. തൊട്ടുപിന്നാലെ റിംഗില്‍ എത്തിയ നരേന്ദര്‍ ബെര്‍വാളും സെമി ടിക്കറ്റ് കരസ്ഥമാക്കി.

പുരുഷ 90+ കിലോഗ്രാമില്‍ സമോവയുടെ മൈക്കല്‍ സെക്കോയെ ശക്തമായ പോരാട്ടത്തിലൂടെ 3-2നു കീഴടക്കിയാണ് നരേന്ദര്‍ സെമിയിലെത്തിയത്.

ഇടിക്കൂട്ടില്‍നിന്ന് ഇതിനോടകം ഇന്ത്യ ഒമ്പത് മെഡല്‍ ഉറപ്പാക്കി. അരുന്ധതി, സാക്ഷി എന്നിവരുടെ സെമി ഫൈനല്‍ പ്രവേശത്തിനു മുമ്പ്, പ്രീതി പവാര്‍ (54 കിലോഗ്രാം), പ്രിയ ഘംഗാസ് (60 കിലോഗ്രാം), ലോവ്‌ലിന ബോര്‍ഗൊഹെയ്ന്‍ (75 കിലോഗ്രാം) എന്നിവരും വനിതാ വിഭാഗങ്ങളില്‍ സെമി ബെര്‍ത്ത് സ്വന്തമാക്കി മെഡല്‍ ഉറപ്പിച്ചിരുന്നു.

Latest News

Corehub Up