കടുത്തുരുത്തി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍മല ജിമ്മി പത്രിക സമര്‍പ്പിച്ചു. കോട്ടയം കളക്ടറേറ്റിൽ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) മിനി തോമസ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ഇന്നലെ രാവിലെ എല്‍ഡിഎഫ് നേതാക്കളായ കെ. ജയകൃഷ്ണന്, സഖറിയാസ് കുതിരവേലി, ജോസ് പുത്തന്‍കാലാ, പി.ജി. ത്രിഗുണസെന് എന്നിവര്‍ക്കൊപ്പമെത്തിയാണ് പത്രിക നല്‍കിയത്.
വിവിധ പഞ്ചായത്തുകളില്‍ നടന്ന മണ്ഡലം കണ്‍വന്‍ഷനുകളില്‍ പങ്കെടുത്ത സ്ഥാനാര്‍ഥി കുറവിലങ്ങാട്, കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി, മാഞ്ഞൂര്‍ പ്രദേശങ്ങളിലെത്തി വോട്ട് അഭ്യര്‍ഥിച്ചു. ഇന്നു രണ്ടിടത്ത് മണ്ഡലം കണ്‍വന്‍ഷനുകള്‍ നടക്കും. തുടര്‍ന്ന് വിവിധ പ്രദേശങ്ങളിലെത്തി വോട്ട് തേടും.
മണ്ഡലം കണ്‍വന്‍ഷനുകള്‍
കടുത്തുരുത്തി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍മല ജിമ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വിവിധ പഞ്ചായത്തുകളില്‍ മണ്ഡലം കണ്‍വന്‍ഷനുകള്‍ നടത്തി. ഇന്നലെ മരങ്ങാട്ടുപിള്ളി, ഉഴവൂര്‍, മുളക്കുളം പഞ്ചായത്തുകളിലാണ് കണ്‍വന്‍ഷനുകള്‍ നടന്നത്. മരങ്ങാട്ടുപിള്ളിയില്‍ നടന്ന കണ്വന്ഷന് സഖറിയാസ് കുതിരവേലിയും ഉഴവൂരില്‍ ബ്രൈറ്റ് വട്ടനിരപ്പേലും മുളക്കുളത്ത് സിപിഐ നേതാവ് വി.എം. ബിനുവും ഉദ്ഘാടനം ചെയ്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ട് അഭ്യര്‍ഥിച്ച് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നും നാളെയും മറ്റെന്നാളും ഇരുചക്ര വാഹന റാലി നടത്തും. രണ്ടായിട്ടാണ് റാലി നടത്തുക. ആദ്യറാലി ഇന്നു മൂന്നിന് കുര്യനാട് ജംഗ്ഷനില്നിന്നുമാരംഭിക്കും. ബ്രൈറ്റ് വട്ടനിരപ്പേലാണ് ജാഥാ ക്യാപ്റ്റന്‍. ഇന്നലെ ആപ്പാഞ്ചിറയിലും മാഞ്ഞൂര്‍ പ്രദേശങ്ങളിലുമെത്തി സ്ഥാനാര്‍ഥി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് തേടി. തുടര്‍ന്ന് കുറവിലങ്ങാട്, കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി, മാഞ്ഞൂര്‍ പ്രദേശങ്ങളിലെത്തി സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിച്ചു.