ബഗ്ദാദ്: ഇറാഖ് പ്രസിഡന്റായി കുർദ് നേതാവായ നിസാർ അമിദിയെ (58) പാർലമെന്റ് തെരഞ്ഞെടുത്തു. ഇറാഖിൽ പ്രധാനമന്ത്രി സ്ഥാനം ഷിയാ വിഭാഗത്തിനും സ്പീക്കർ സുന്നിവിഭാഗത്തിനും പ്രസിഡന്റ് പദവി കുർദുകൾക്കുമാണ്.
പുതിയ പ്രധാനമന്ത്രിയെ നിയോഗിക്കാനുള്ള ചുമതല പ്രസിഡന്റിനാണ്. ഇറാൻ പിന്തുണയുള്ള ഷിയാ വിഭാഗത്തിലെ മുൻപ്രധാനമന്ത്രി നൂറി അൽ മാലിക്കിയെ വീണ്ടും നിയോഗിക്കുന്നതിനെ യുഎസ് എതിർത്തിരുന്നു. പ്രധാനമന്ത്രിക്കാണു രാഷ്ട്രീയാധികാരമുള്ളത്.