Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NithinRaj

'അച്ചടക്ക നടപടി എന്തെന്ന് കോടതിയെ പഠിപ്പിക്കരുത്'; ഡോ. റാമിന്‍റെ അറസ്റ്റ് വീഴ്ചയില്‍ ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ പ്രതി ഡോ. എം.കെ. റാമിന്‍റെ അറസ്റ്റിലെ പോലീസ് വീഴ്ചയില്‍ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഡിവൈഎസ്പി സുധീര്‍ കല്ലനെ സസ്‌പെന്‍ഡ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.

അച്ചടക്ക നടപടി എന്തെന്ന് കോടതിയെ പഠിപ്പിക്കരുത്, അച്ചടക്ക നടപടിയുടെ ചട്ടങ്ങള്‍ നന്നായി അറിയാമെന്നും ഈ പണി തുടങ്ങിയിട്ട് കുറച്ചായെന്നും ജസ്റ്റീസ് എ. ബദറുദീന്‍ പറഞ്ഞു. ഗുരുതര വീഴ്ച വരുത്തിയ ഡിവൈഎസ്പിക്കെതിരെ അന്വേഷണം മാത്രം മതിയോ എന്നും കോടതി ചോദിച്ചു.

അന്വേഷണം പൂര്‍ത്തിയായാലുടന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പിന്നാലെയാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ഡിവൈഎസ്പിയുടെത് ഗുരുതരമായ വീഴ്ചയാണെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. അന്വേഷണം മാത്രം മതിയോ സസ്‌പെന്‍ഷനിലേക്ക് പോകണ്ടേ എന്നും ഹൈക്കോടതി ചോദിച്ചു.

ഡിവൈഎസ്പിക്കെതിരെ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ സസ്‌പെന്‍ഡ് ചെയ്യാനാകും. നടപടിക്രമം പാലിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ അടക്കം ചോദ്യം ചെയ്യപ്പെടാമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാകന്‍ പറഞ്ഞു.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തീരുമാനിക്കുന്നതില്‍ സര്‍ക്കാരിന് എന്തിനാണ് ആശങ്ക എന്നും ഹൈക്കോടതി ചോദിച്ചു. സര്‍ക്കാര്‍ ചെയ്യാനുള്ളത് ചെയ്യണമെന്നും കോടതി പറഞ്ഞു. കാര്യങ്ങള്‍ പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

അതേസമയം, ഡോ. റാമിന്‍റെ അറസ്റ്റിലെ വീഴ്ചയില്‍ നേരത്തെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഡിവൈഎസ്പിയോട് എത്ര വര്‍ഷത്തെ സര്‍വീസ് ഉണ്ടെന്നും രണ്ടു വര്‍ഷത്തിനിടെ എത്ര അറസ്റ്റ് നടത്തിയിട്ടുണ്ടെന്നും ജസ്റ്റീസ് എ. ബദറുദീന്‍ ചോദിച്ചിരുന്നു. അറസ്റ്റ് ചെയ്യേണ്ടത് അന്വേഷണ ഉദ്യോഗസ്ഥന്‍റെ ചുമതലയാണ്. സാധാരണക്കാരന്റെ കാര്യം നോക്കാന്‍ ഇവിടെ കോടതിയുണ്ടെന്നും പറഞ്ഞിരുന്നു.

Kerala

'കൈ വിറയ്ക്കുന്ന പോലീസ് എങ്ങനെ നീതി നടപ്പാക്കും?' ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ പ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു.

ഡോ. റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസിന് രണ്ടു നീതിയാണെന്നും കൈ വിറയ്ക്കുന്ന പോലീസിന് എങ്ങനെ നീതി നടപ്പാക്കാനാകുമെന്നും കോടതി വിമര്‍ശിച്ചു. പ്രതിയെ പിടികൂടാത്തതിന്‍റെ ഉത്തരവാദിത്തം എഡിജിപി എച്ച് വെങ്കിടേഷിനാണെന്നും കോടതി പറഞ്ഞു.

ബോഡി ബില്‍ഡര്‍മാരായ ഷിനു ചൊവ്വയുടെയും ചിത്തരേഷിന്‍റെയും വിവാദ നിയമന ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് എ. ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് പോലീസിനെതിരേ വിമര്‍ശനം ഉയര്‍ത്തിയത്. ഡോ. റാമിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആദ്യം തലശേരി സെഷന്‍സ് കോടതിയും ഹൈക്കോടതിയും തുടര്‍ന്ന് സുപ്രീം കോടതിയും തള്ളിയിരുന്നു.

Kerala

നിതിന്‍ രാജിന്‍റെ ആത്മഹത്യ; റാമിനെ തേടി ക്രൈംബ്രാഞ്ച് ഇപ്പോഴും ആന്ധ്രയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസില്‍ മൂന്നു മാസമായി ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ഡോ.എം.കെ. റാമിനെ തേടി ക്രൈംബ്രാഞ്ച് സംഘം ഇപ്പോഴും ആന്ധ്രയിൽ. കേസ് അന്വേഷിക്കുന്ന കണ്ണൂർ ക്രൈംബ്രാഞ്ചിലെ രണ്ട് ഉദ്യോഗസ്ഥരാണ് ഇപ്പോൾ ആന്ധ്രയിലുള്ളത്.

നേരത്തേ സിഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ആന്ധ്രയിൽ അന്വേഷണം നടത്തിയെങ്കിലും ഡോ. റാം മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചതോടെ അന്വേഷണസംഘത്തിലെ രണ്ടു പേർ ഒഴികെയുള്ളവർ കേരളത്തിലേക്കു മടങ്ങുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 10നാണ് നിതിന്‍രാജ് കോളജ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചത്.

അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമുൾപ്പെടെയുള്ള അധ്യാപകരുടെ അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻരാജ് ജീവനൊടുക്കിയതെന്നാണ് ആരോപണം. അനാട്ടമി വിഭാഗം മേധാവി ഡോ. റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ രാജ് നേരത്തേ വീട്ടുകാരെ അറിയിച്ചിരുന്നു. ഡോ. റാമിനു പുറമേ അധ്യാപികയായ സംഗീത നമ്പ്യാരും കേസിലെ പ്രതിയാണ്.

സംഗീതയ്ക്ക് ഏപ്രില്‍ 25ന് തലശേരി നാലാം അഡീഷണല്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഒന്നാം പ്രതിയായ റാമിന്‍റെ ഹർജി പരിഗണിച്ച കോടതി കേസില്‍ ജാതീയമായ അധിക്ഷേപം നടന്നതായി നിരീക്ഷിക്കുകയും ജാമ്യാപേക്ഷ തള്ളുകയുമായിരുന്നു.

ഹൈക്കോടതിയും മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ഡോ. റാം സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തേ മുൻകൂർ ജാമ്യം ലഭിച്ച ഡോ. സംഗീത ഇപ്പോൾ കോടതി നിർദേശപ്രകാരം ആഴ്ചയിൽ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്പാകെ ഹാജരാകുന്നുണ്ട്.

Latest News

Corehub Up