International
സ്റ്റോക്ഹോം: 2025ലെ രസതന്ത്ര നൊബേൽ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നേ കാലോടെയാകും പ്രഖ്യാപനം. 117-ാമത്തെ രസതന്ത്ര നൊബേലാണ് ഇന്ന് പ്രഖ്യാപിക്കാൻ പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യശാസ്ത്ര, ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു.
ഇതുവരെ 197 വ്യക്തികൾക്ക് പുരസ്കാരം നൽകിയിട്ടുണ്ട്. ഗൂഗിൾ ഡീപ്മൈൻഡിലെ ഡെമ്മിസ് ഹസാബിസിനും, ജോൺ ജംബറിനുമായിരുന്നു 2024ലെ രസതന്ത്ര നൊബേൽ.
International
സ്റ്റോക്ഹോം: 2025ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരത്തിന് മൂന്നു പേർ അര്‍ഹരായി. യുഎസ് ഗവേഷകരായ മാരി ഇ. ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ജാപ്പനീസ് ഗവേഷക ഷിമോൺ സാകാഗുച്ചി എന്നിവർക്കാണ് പുരസ്കാരം.
ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിൽ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറൽ ഇമ്യൂൺ ടോളറൻസ് സംബന്ധിച്ച വഴിത്തിരിവായ കണ്ടെത്തലുകൾക്കാണ് നൊബേൽ. നൊബേല്‍ അസംബ്ലിയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. വാലന്‍ബെര്‍ഗ്സലേനിലുള്ള കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രഖ്യാപനം നടന്നത്.
മേരി ഇ. ബ്രൺകോവ് സിയാറ്റിലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്ഡെൽ സാൻ ഫ്രാൻസിസ്കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്സ് സ്ഥാപകനും ഷിമോൺ സാകാഗുച്ചി ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഗവേഷകനുമാണ്.
അതേസമയം, മറ്റു മേഖലകളിലെ പുരസ്കാരങ്ങൾ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും. ചൊവ്വാഴ്ച ഭൗതികശാസ്ത്രം, ബുധനാഴ്ച രസതന്ത്രം, വ്യാഴാഴ്ച സാഹിത്യം, വെള്ളിയാഴ്ച സമാധാനം, ശനിയാഴ്ച സാമ്പത്തിക ശാസ്ത്രം എന്നീ നൊബേലുകളും പ്രഖ്യാപിക്കും. സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണ മെഡല്‍, 13.31 കോടി രൂപയുടെ ചെക്ക് എന്നിവയാണ് പുരസ്കാരം നേടിയവര്‍ക്ക് ലഭിക്കുക.
NRI
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുമോ എന്ന ചോദ്യം വീണ്ടും ഉയർന്നു വരുന്നു.
ഇസ്രയേലിന്റെയും ഇറാനിന്റെയും നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ മുഖവിലയ്ക്ക് എടുക്കുവാൻ കഴിയുമെങ്കിൽ നേരിട്ടും ദൂതന്മാർ വഴിയും ട്രംപ് നടത്തിയ സമാധാന ചർച്ചകൾ ഒടുവിൽ വിജയം കണ്ടു എന്ന് വേണം കരുതാൻ.
ട്രംപ് വിലപേശലുകൾ നടത്തുവാനും ഉടമ്പടികൾ സൃഷ്ടിക്കുവാനും അസാധാരണ കഴിവുള്ള വ്യക്തിയാണ്. വ്യവസായ രംഗത്ത് തന്റേതായ സാമ്രാജ്യം പടുത്തുയർത്തുവാൻ ട്രംപിന് കഴിഞ്ഞതും ഈ കഴിവുകൾക്കുള്ള തെളിവാണ്.
ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണം എന്ന വാദം ആദ്യമായി ഉയർന്നപ്പോൾ തന്നെ പലരും വിമർശിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു.
International
ഇസ്ലാമബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പേര് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്ത് പാക്കിസ്ഥാന്. ഇന്ത്യ-പാക്കിസ്ഥാന് വിഷയത്തില്‍ ട്രംപ് നടത്തുന്ന മികച്ച നയതന്ത്ര ഇടപെടലും നേതൃപാടവും പരിഗണിച്ചാണ് നോബേലിന് നിര്‍ദേശിക്കുന്നതെന്ന് പാക്കിസ്ഥാന് സര്‍ക്കാര്‍ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ കുറിച്ചു.
കാഷ്മീര്‍ പ്രശ്നം പരിഹരിക്കാനുള്ള നിര്‍ദേശത്തെ മാനിക്കുന്നെന്നും പാക്കിസ്ഥാന് വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയെന്ന് പാക്കിസ്ഥാന് നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ ഇത് തള്ളിയിരുന്നു.
കഴിഞ്ഞ ദിവസമാണ് വൈറ്റ്ഹൗസില്‍ പാക്കിസ്ഥാന്റെ കരസേനാ മേധാവിയായ അസീം മുനീറിന് ട്രംപ് വിരുന്ന് നല്‍കിയത്. ഈ കൂടിക്കാഴ്ചയിലെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ അസാധാരണ നീക്കം.