ന്യൂഡൽഹി: പശ്ചിമബംഗാളിൽ നടപ്പിലാക്കിയ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) പ്രക്രിയയ്ക്കിടെ പട്ടികയിൽനിന്നു പുറത്തായവരുടെ അപ്പീലുകൾ പരിഗണിക്കുന്ന ട്രൈബ്യൂണലുകൾക്ക് സമയപരിധി നിശ്ചയിക്കാനാകില്ലെന്നു സുപ്രീംകോടതി.
അപ്പലേറ്റ് ട്രൈബ്യൂണലുകളുടെ പ്രവർത്തനങ്ങളിൽ ഇടപെടാമെന്ന് അറിയിച്ച കോടതി, നിലവിൽ തീർപ്പുകൽപ്പിച്ചതും കൽപ്പിക്കാത്തതുമായ കേസുകളുടെ സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഹർജി 25ന് കോടതി വീണ്ടും പരിഗണിക്കും.