Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam SamriddhiFarmersMarket

ഓണസമൃദ്ധി കര്‍ഷകച്ചന്ത: കുടിശികയായ 3.09 ലക്ഷം രൂപ ഈയാഴ്ചതന്നെ നല്‍കുമെന്ന് മന്ത്രി ടി. സിദ്ദിഖ്

 കോഴിക്കോട്: കതിര്‍ ആപ് എന്ന ഡിജിറ്റല്‍ സംവിധാനമുപയോഗിച്ച് ഓണക്കാലത്ത് ഓണസമൃദ്ധി കര്‍ഷകച്ചന്തകള്‍ നടത്താനായി ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകരില്‍നിന്ന് ശേഖരിച്ച ഉത്പന്നങ്ങളുടെ ശേഷിക്കുന്ന തുക ഈ ആഴ്ചതന്നെ വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്.  

 ചില സാങ്കേതിക പ്രശ്‌നങ്ങളില്‍പ്പെട്ട 202 കര്‍ഷകരുടെ 3.09 ലക്ഷം രൂപ ഒഴികെ ബാക്കി എല്ലാം അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനായി.   കര്‍ഷകരില്‍നിന്ന് വിവിധ മാര്‍ഗങ്ങളിലൂടെ ശേഖരിച്ച 2.642 ലക്ഷം ടണ്‍ ഉത്പന്നങ്ങള്‍ 2,000 കര്‍ഷകച്ചന്തകള്‍ വഴി വിതരണം ചെയ്തു.

14.25 കോടി വിപണിമൂല്യമുള്ള പച്ചക്കറികള്‍ 2,94,785 ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി. 14,212 കര്‍ഷകര്‍ക്ക് ഇതിന്‍റെ ഗുണം ലഭ്യമാക്കാനും സാധിച്ചു. ഓണച്ചന്തകളിലൂടെ സബ്‌സിഡി കഴിച്ച് 8.98 കോടി രൂപയുടെ വിറ്റുവരവുണ്ടായി.   

ഉത്സവ സീസണുകളിലും ശബരിമല കാലത്തും പച്ചക്കറികളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും കൃത്രിമ വിലക്കയറ്റവും ഇടനിലക്കാരുടെ ചൂഷണവും തടയുന്നതിനു കൃഷിവകുപ്പ് ശക്തമായ വിപണി ഇടപെടല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. 

ഒന്നാംവിള നെല്ലുസംഭരണം കാര്യക്ഷമമാക്കുംഅടുത്ത ഒന്നാംവിള നെല്ലുസംഭരണം കാര്യക്ഷമമാക്കാന്‍ കൃഷിവകുപ്പും സിവില്‍ സപ്ലൈസ് വകുപ്പും ചേര്‍ന്ന് മുന്‍കൂട്ടി യോഗം ചേരുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതായി കൃഷിമന്ത്രി അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തില്‍, നെല്‍കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ 1051.34 കോടി രൂപ നല്‍കി. ബാക്കിയുള്ള തുകയും ഉടന്‍തന്നെ നല്‍കും.

കര്‍ഷകര്‍ക്കു സമയബന്ധിതമായി പണം ലഭ്യമാക്കുന്ന രീതി തുടര്‍ന്നും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിനു നാളികേര ദിനത്തില്‍ തിരുവനന്തപുരത്ത് വഴുതക്കാട് കാര്‍മല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ സംസ്ഥാനതല കേരോത്സവം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. നാളികേരവുമായി ബന്ധപ്പെട്ട ഏജന്‍സികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് യോഗം നടക്കും.  

നാളികേര ഉത്പാദനത്തില്‍ സംസ്ഥാനത്തെ മുന്‍നിരയില്‍ തിരിച്ചെത്തിക്കാനുള്ള സമഗ്ര നാളികേര പുനരുജ്ജീവന പദ്ധതിക്കു രൂപം നല്‍കും. കോഴിക്കോട് കുറ്റ്യാടിയില്‍ നാളികേര പാര്‍ക്ക് ഉള്‍പ്പെടെയുള്ള സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി ചര്‍ച്ച നടത്തിയതായും മന്ത്രി പറഞ്ഞു.

Latest News

Corehub Up