കോട്ടയം: സംസ്ഥാനത്ത് സവാള വില വീണ്ടും കുത്തനെ ഉയർന്നു. ഓണക്കാലത്ത് വർധിച്ച വില താഴേക്ക് വരാത്തത് സാധാരണക്കാരായ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പല ചില്ലറ വിപണികളിലും സവാള കിലോയ്ക്ക് 80 രൂപയും കടന്നാണ് വിറ്റഴിക്കപ്പെടുന്നത്.
സവാള ഉൽപ്പാദനത്തിൽ മുൻനിരയിലുള്ള അയൽ സംസ്ഥാനങ്ങളിലുണ്ടായ അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനവും വിളനാശവുമാണ് വിപണിയിലെ വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
കോഴിക്കോട് പാളയം മാർക്കറ്റിൽ മൊത്തവ്യാപാര മേഖലയിൽ സവാളയുടെ ഇന്നത്തെ വില 50 മുതൽ 55 രൂപ വരെയാണ്. മൊത്തവ്യാപാര വില ഇത്തരത്തിലാണെങ്കിലും ചില്ലറ വിപണിയിലെത്തുമ്പോൾ ഗതാഗതച്ചെലവും മറ്റ് ലാഭവിഹിതവും ചേർത്ത് വില ഇനിയും ഉയരുന്നതാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്നത്.