Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opening

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കും: മന്ത്രി ടി. സിദ്ദീഖ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദീഖ്. ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണിയിൽ ഫലപ്രദമായി ഇടപെടുന്നതിനുമായി സംസ്ഥാന സർക്കാർ 20 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന കൃഷി വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമഗ്ര പച്ചക്കറി, പുഷ്പ ഉത്പാദന യജ്ഞത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച 'ഓണത്തിനൊരുക്കാം, വിളവിന്റെ വിസ്മയം' പച്ചക്കറി വിളവെടുപ്പ് സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷിമന്ത്രി.

സംസ്ഥാനത്ത് പഴം, പച്ചക്കറി, പുഷ്പ കൃഷികൾ മികച്ച രീതിയിൽ മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി കൃഷിവകുപ്പ് സമഗ്ര പദ്ധതികൾ നടപ്പാക്കിവരികയാണ്. 'കതിർ', 'കൃഷി സഖി' തുടങ്ങിയ പദ്ധതികളും ഇതിന്‍റെ ഭാഗമായി നടപ്പാക്കുന്നുണ്ട്.

നാളികേര കർഷകരെ സഹായിക്കുന്നതിനായി സംസ്ഥാനത്ത് 100 കോടി രൂപയുടെ പ്രത്യേക നാളികേര പുനരുജ്ജീവന പദ്ധതി നടപ്പാക്കും. സെപ്റ്റംബർ രണ്ടിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല 'കേരാമൃതം' പരിപാടിയിൽ പദ്ധതിക്ക് ഔദ്യോഗിക തുടക്കമാകും. നാളികേര ദിനം ഇത്തവണ വിപുലമായി ആചരിക്കാൻ സർക്കാർ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. റവന്യൂ മന്ത്രി എ പി അനിൽ കുമാറും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയും വിളവെടുപ്പിൽ പങ്കുചേർന്നു.

 

Kerala

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ശനിയാഴ്ച എല്ലാവർക്കുമായി തുറക്കും

പുത്തൂർ: തൃശൂർ സുവോളജിക്കല്‍ പാര്‍ക്ക് ശനിയാഴ്ച പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കുമെന്നു റവന്യൂ മന്ത്രി കെ. രാജന്‍. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

ശനിയാഴ്ച രാവിലെ എട്ടിന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ, റവന്യൂ മന്ത്രി കെ. രാജൻ, മറ്റു മന്ത്രിമാർ, ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരിക്കും പാര്‍ക്കിലേക്കു പൊതുജനങ്ങളുടെ ആദ്യസന്ദര്‍ശനം.

14 ആവാസ ഇടങ്ങളിലേക്കാണ് വിവിധ മൃഗങ്ങള്‍ എത്തിയത്. തൃശൂര്‍ മൃഗശാലയിലെ മാനുകള്‍, കടുവ, കാട്ടുപോത്ത്, ചീങ്കണ്ണികള്‍, സിംഹവാലന്‍ കുരങ്ങുകള്‍ ഉള്‍പ്പെടെ 330 മൃഗങ്ങളെ സുവോളജിക്കല്‍ പാര്‍ക്കിലേക്കു മാറ്റി.

ജിറാഫ് ഉള്‍പ്പെടെയുള്ള വിദേശമൃഗങ്ങളെ കൊണ്ടുവരുന്നതിലേക്കു നാലു കോടി രൂപ അഡ്വാന്‍സ് നല്‍കിയതായും മന്ത്രി പറഞ്ഞു. സുവോളജിക്കല്‍ പാര്‍ക്കിലെത്തുന്നവര്‍ക്കു ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനായി കഫറ്റീരിയയും നാലു ഫുഡ് കിയോസ്‌കുകളും ടോയ്‌ലറ്റ് ബ്ലോക്കുകളും സജ്ജമായി.

പെറ്റിംഗ് സൂ 2026 മാര്‍ച്ചില്‍ പണിതുടങ്ങി മൂന്നുമാസംകൊണ്ട് പൂര്‍ത്തീകരിക്കും. രാവിലെ ഒന്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയായിരിക്കും സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള പ്രവേശനം. മറ്റു മൃഗശാലകളിലെപ്പോലെ തന്നെ തിങ്കളാഴ്ചകളില്‍ സുവോളജിക്കല്‍ പാര്‍ക്കിനും അവധിയായിരിക്കും.

ഹൈപവര്‍ കമ്മിറ്റി യോഗംചേര്‍ന്ന് പ്രവേശന ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. മുതിര്‍ന്നവര്‍ക്കു 100 രൂപയും അഞ്ചുമുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്കു 30 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്കു 50 രൂപയുമാണ് നിരക്ക്.

ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കു പ്രവേശനം സൗജന്യമായിരിക്കും. ഹെഡ്മാസ്റ്ററുടെയോ പ്രിന്‍സിപ്പലിന്‍റെയോ അനുമതിയോടെ സ്‌കൂള്‍ യൂണിഫോമില്‍ ഗ്രൂപ്പായി വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇളവുകളോടെയുള്ള പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

കിൻഡർ ഗാര്‍ഡന്‍, എല്‍കെജി, യുകെജി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിംഗിനായി 25 രൂപയും ഓട്ടോറിക്ഷകള്‍ക്ക് 30 രൂപയും കാര്‍ അല്ലെങ്കില്‍ ജീപ്പ് എന്നിവയ്ക്കു 100 രൂപയും 32 സീറ്റുകള്‍വരെയുള്ള വാന്‍ അല്ലെങ്കില്‍ ടെമ്പോ അല്ലെങ്കില്‍ മിനി ബസ് എന്നിവയ്ക്ക് 175 രൂപയും ബസുകള്‍ക്ക് 250 രൂപയും പാര്‍ക്കിംഗ് ഫീസായി നല്‍കണം.

സ്റ്റില്‍ കാമറയ്ക്ക് 350 രൂപയും വീഡിയോ കാമറയ്ക്ക് 750 രൂപയും ക്ലോക്ക് റൂമിന് 25 രൂപയുമാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്. സുവോളജിക്കല്‍ പാര്‍ക്ക് ചുറ്റിക്കാണുന്നതിനായി കെഎസ്ആര്‍ടിസിയുടെ രണ്ട് നോണ്‍ എസി ഇലക്ട്രിക് ബസുകള്‍ സജ്ജമായതായും മന്ത്രി പറഞ്ഞു.

ഈ ബസുകളില്‍ മുതിര്‍ന്നവര്‍ക്ക് 50 രൂപയും അഞ്ചു മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് 25 രൂപയുമായിരിക്കും ടിക്കറ്റ് നിരക്കെന്നും മന്ത്രി അറിയിച്ചു. സുവോളജിക്കല്‍ പാര്‍ക്കിന്‍റെ നടത്തിപ്പിനായി അഡ്വൈസറി കമ്മിറ്റിയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഗവേണിംഗ് ബോഡിയും ഉള്‍പ്പടെയുള്ള ഒരു സൊസൈറ്റി ആയിരിക്കും പ്രവര്‍ത്തിക്കുക.

സൊസൈറ്റിയില്‍ രാഷ്ട്രീയപരമായ തെരഞ്ഞെടുപ്പുകളുണ്ടാകില്ല. വകുപ്പുമന്ത്രി അധ്യക്ഷനായി ഉദ്യോഗസ്ഥര്‍ക്കു ചുമതല നല്‍കിക്കൊണ്ടായിരിക്കും സൊസൈറ്റിയുടെ രൂപകല്പനയെന്നും മന്ത്രി പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീവിദ്യ രാജേഷ്, സ്‌പെഷല്‍ ഓഫീസര്‍ കെ.ജെ. വര്‍ഗീസ്, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ബി.എന്‍. നാഗരാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

Corehub Up