മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മാനേജരായിരുന്ന ദിശ സാലിയാന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി.
ദിശ സാലിയാൻ മരിച്ചിട്ട് ആറു വർഷമായെങ്കിലും സിറ്റി പോലീസ് ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ജസ്റ്റീസുമാരായ സാരംഗ് കോട്വാൾ, രഞ്ജിത്സിൻഹ രാജ ഭോൺസലെ എന്നിവരുടെ ബെഞ്ച് കുറ്റപ്പെടുത്തി.
കേസ് സംബന്ധിച്ച് എല്ലാ രേഖകളും സിബിഐക്കു കൈമാറാൻ പോലീസിനോടു കോടതി നിർദേശിച്ചു.
2020 ജൂൺ എട്ടിനാണ് ദിശ സാലിയാൻ മരിച്ചത്. മുംബൈ മലാഡിലെ പാർപ്പിടസമുച്ചയത്തിന്റെ 14-ാം നിലയിൽനിന്നു വീണായിരുന്നു മരണം.