കൊച്ചി: സാമ്പത്തികതട്ടിപ്പുകേസില്‍ അറസ്റ്റിലായ ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദിന്റെ പരാതിയില്‍, സിപിഎം നേതാവ് പി. ശശിക്കെതിരേ പൊലിസ് അന്വേഷണം ശക്തമാക്കി.കേസെടുക്കുന്നതില്‍ നിയമോപദേശം തേടിയേക്കും.
പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ പ്രത്യേക അന്വേഷണസംഘം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയെന്നാണു വിവരം.
കൊച്ചി ഡിസിപി മോഹിത് റാവത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പരാതിയില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണ്.
മുഖ്യമന്ത്രിയുടെ ഓഫിസിൽ ഷര്‍ഷാദ് നൽകിയ പരാതി ആഭ്യന്തരവകുപ്പിനു കൈമാറുകയായിരുന്നു. സിപിഎം പോളിറ്റ് ബ്യൂറോയ്ക്കു നല്കിയ കത്ത് ചോര്‍ന്നതും അന്വേഷിക്കും.
തന്റെ അറസ്റ്റിലെ ഗൂഢാലോചന അന്വേഷിക്ക ണമെന്ന് പരാതിയില്‍ മുഹമ്മദ് ഷര്‍ഷാദ് ആവശ്യപ്പെട്ടു. പി. ശശി അടക്കമുള്ളവരുടെ ഫോണ്‍ റിക്കാര്‍ഡുകളും വാട്സാപ് ചാറ്റുകളും പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.