Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peravoor

പേരാവൂരിൽ കല്യാണ വീട്ടിൽ സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു

പേരാവൂർ: കണ്ണൂർ പേരാവൂരിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തെ തുടർന്ന് മൂന്ന് പേർക്ക് വെട്ടേറ്റു. അൻസർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം.

ആക്രമണത്തിൽ പരിക്കേറ്റ അൻസറിന്‍റെ നില ഗുരുതരമായി തുടരുന്നു. കല്യാണ വീട്ടിൽ വച്ച് മദ്യപിക്കുന്നതിനിടെ ഉടലെടുത്ത തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. തർക്കത്തിന് പിന്നാലെ അയൽവാസി മൂവരെയും വെട്ടി പരിക്കേൽപിക്കുകയായിരുന്നു.

പരിക്കേറ്റ അരുണിനെയും അഭിജിത്തിനെയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും അൻസറിനെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പേരാവൂർ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കും; പേരാവൂരിൽ എൽഡിഎഫിന് ജയം ഉറപ്പ്: കെ.കെ.ഷൈലജ

കണ്ണൂർ: പേരാവൂരിലെ സ്ഥാനാർഥിത്വത്തോട് പ്രതികരിച്ച് കെ.കെ.ഷൈലജ. പേരാവൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി ആരു മത്സരിച്ചാലും ജയം ഉറപ്പാണ്. സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കും.

പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ബുധനാഴ്ച ചേരും. തുടർന്ന് പട്ടിക പ്രഖ്യാപിക്കും. പേരാവൂർ ഇടതുപക്ഷത്തിന് ജയിക്കാൻ സാധിക്കുന്ന മണ്ഡലമാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് വിജയിക്കുന്ന മണ്ഡലമാണ് പേരാവൂർ.

കരുത്തനായ സ്ഥാനാർഥിയെ രംഗത്തിറക്കിയാൽ മണ്ഡലം പിടിച്ചെടുക്കാമെന്ന നിഗമനത്തിലാണ് ഷൈലജയുടെ പേരിലേക്ക് പാർട്ടിയെത്തിയത്. ഇത്തവണയും പേരാവൂരിൽ സണ്ണി ജോസഫ് മത്സരിക്കുമെന്നാണ് സൂചന.

Kerala

ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ച സംഭവം; റിപ്പോർട്ട് തേടി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ  

കണ്ണൂർ: സിപിഎം സമരത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ. കണ്ണൂർ പേരാവൂരിലാണ് സംഭവം. പേരാവൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസറാണ് സംഭവത്തിൽ റിപ്പോർട്ട് തേടിയിരിക്കുന്നത്.

മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിക്ക് തൊഴിലുറപ്പ് പണി നിഷേധിച്ചെന്ന ബിജെപിയുടെ പരാതിയിലാണ് പേരാവൂർ പഞ്ചായത്തിനോട് റിപ്പോർട്ട്‌ തേടിയത്. ഇതേ തുടർന്ന് ലക്ഷ്മിയെ തിരിച്ചയച്ച തൊഴിലുറപ്പ് മേറ്റുമാരിൽ നിന്നും വിശദീകരണം തേടും.

വെള്ളിയാഴ്ച ആയിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. വ്യാഴാഴ്ച തൊഴിലുറപ്പ് ഭേദഗതിക്കെതിരെ കണ്ണൂർ നഗരത്തിൽ നടന്ന സിപിഎം സമരത്തിൽ ലക്ഷ്മി പങ്കെടുത്തിരുന്നില്ല. അസുഖബാധിതയായിരുന്നതിനാൽ മൂന്ന് ദിവസം തൊഴിലുറപ്പിനും എത്തിയിരുന്നില്ല.

ഇതുകഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കാനെത്തിയപ്പോഴാണ് സമരത്തിൽ പങ്കെടുത്തവർ മാത്രം തൊഴിലുറപ്പിന് വന്നാൽ മതിയെന്ന് ഒരു വിഭാഗം പറഞ്ഞു. എന്നാൽ തൊഴിൽ നിഷേധിക്കപ്പെട്ട ലക്ഷ്മി ഇതുവരെ പരാതി നൽകിയിട്ടില്ല.

Latest News

Corehub Up