Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peravoor

പേരാവൂരിൽ യുഡിഎഫ് ബൂത്ത് ഏജന്‍റിന് നേരെ നായ്ക്കുരണ പൊടി വിതറിയെന്ന് പരാതി

കണ്ണൂർ: പേരാവൂരിൽ യുഡിഎഫ് ബൂത്ത് ഏജന്‍റിന് നേരെ നായ്ക്കുരണ പൊടി വിതറിയെന്ന് പരാതി. ബൂത്ത് ഏജന്‍റ് സജിത മോഹനന്‍റെ ശരീരത്തിലേക്ക് നായിക്കുരണ പൊടി വിതറിയെന്നാണ് പരാതി. സിപിഎം പ്രവര്‍ത്തകരാണ്പിന്നിൽ എന്നാണ് യുഡിഎഫ് ആരോപണം.

പേരാവൂര്‍ മണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് സർക്കാർ യു പി സ്കൂളിലാണ് സംഭവം. വോട്ടെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്ന് യുഡിഎഫ് ആരോപിച്ചു. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെപിസിസി അധ്യക്ഷനും പേരാവൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

തളിപ്പറമ്പ് മണ്ഡലത്തിൽ ബിജെപി ബൂത്ത് ഏജന്‍റ് മർദ്ദിച്ചതായും പരാതിയുണ്ട്. കയരളം എയുപി സ്കൂളിലെ 165ാം നമ്പർ ബൂത്തിലെ ബിജെപി ഏജന്‍റ് കെ.കെ. സോമനാണ് മർദനമേറ്റത്. സിപിഎം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ബിജെപിയുടെ ആരോപണം. പരിക്കേറ്റ സോമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ച സംഭവം; റിപ്പോർട്ട് തേടി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ  

കണ്ണൂർ: സിപിഎം സമരത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ. കണ്ണൂർ പേരാവൂരിലാണ് സംഭവം. പേരാവൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസറാണ് സംഭവത്തിൽ റിപ്പോർട്ട് തേടിയിരിക്കുന്നത്.

മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിക്ക് തൊഴിലുറപ്പ് പണി നിഷേധിച്ചെന്ന ബിജെപിയുടെ പരാതിയിലാണ് പേരാവൂർ പഞ്ചായത്തിനോട് റിപ്പോർട്ട്‌ തേടിയത്. ഇതേ തുടർന്ന് ലക്ഷ്മിയെ തിരിച്ചയച്ച തൊഴിലുറപ്പ് മേറ്റുമാരിൽ നിന്നും വിശദീകരണം തേടും.

വെള്ളിയാഴ്ച ആയിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. വ്യാഴാഴ്ച തൊഴിലുറപ്പ് ഭേദഗതിക്കെതിരെ കണ്ണൂർ നഗരത്തിൽ നടന്ന സിപിഎം സമരത്തിൽ ലക്ഷ്മി പങ്കെടുത്തിരുന്നില്ല. അസുഖബാധിതയായിരുന്നതിനാൽ മൂന്ന് ദിവസം തൊഴിലുറപ്പിനും എത്തിയിരുന്നില്ല.

ഇതുകഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കാനെത്തിയപ്പോഴാണ് സമരത്തിൽ പങ്കെടുത്തവർ മാത്രം തൊഴിലുറപ്പിന് വന്നാൽ മതിയെന്ന് ഒരു വിഭാഗം പറഞ്ഞു. എന്നാൽ തൊഴിൽ നിഷേധിക്കപ്പെട്ട ലക്ഷ്മി ഇതുവരെ പരാതി നൽകിയിട്ടില്ല.

Latest News

Corehub Up