Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Platform

Thrissur

തൃശൂരിൽ നാലാം പ്ലാറ്റ്ഫോം നീളംകൂട്ടാൻ അനുമതി

തൃശൂർ: റെയിൽവേ സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോം നീളം കൂട്ടാനുള്ള അനുമതി കിട്ടിയിട്ടുണ്ടെന്നും തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്നും തിരുവനന്തപുരത്തു നടന്ന ഡിവിഷണൽ റെയിൽവേ ഉപദേശകസമിതി യോഗത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

തൃശൂരിൽ പുതിയ സ്റ്റേഷൻ മന്ദിരം നിർമിക്കാനുള്ള പ്രാരംഭജോലികൾ അന്തിമഘട്ടത്തിലെത്തി. മുഖ്യകവാടവും അനുബന്ധ കെട്ടിടങ്ങളും ഉടൻ പൊളിച്ചുതുടങ്ങും. ഇതോടനുബന്ധിച്ചു യാത്രികർക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ, ഒന്നാം പ്ലാറ്റ്ഫോമിൽ കൊക്കാലെ കവാടത്തിലും പടിഞ്ഞാറെ പ്രവേശന കവാടത്തിലും ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഗൗരവമായി പരിഗണിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പൂങ്കുന്നം സ്റ്റേഷനിൽ നാലു മിനി ഷെൽട്ടറുകൾകൂടി നിർമിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. നിർമാണത്തിനുള്ള വിശദാംശങ്ങൾ തയാറാക്കിവരികയാണ്.
എറണാകുളത്തിനും ഷൊർണൂരിനുമിടയിൽ മൂന്നും നാലും പാതകൾ സ്ഥാപിക്കാൻ സർവേ പൂർത്തിയാക്കി എസ്റ്റിമേറ്റും വിശദ പദ്ധതിരേഖയും റെയിൽവേ ബോർഡിനു സമർപ്പിച്ചിട്ടുണ്ട്. എറണാകുളത്തുനിന്നു ചാലക്കുടിവരെയുള്ള ഭാഗത്ത് ഓട്ടോമാറ്റിക് സിഗ്നലിംഗ് ജോലികൾ ഒക്ടോബറിൽ പൂർത്തിയാകുമെന്നാണു കരുതുന്നത്. ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിലെ പാതയും മൂന്നാം പ്ലാറ്റ്ഫോമിലെ പാതയും തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. മരവിപ്പിക്കൽ പിൻവലിച്ചതിനെ തുടർന്നു പുനരാരംഭിച്ച ഗുരുവായൂർ- തിരുനാവായ പാതയുടെ റീസർവേ ജോലികൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.

യോഗത്തിൽ ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രാർക്കർ അധ്യക്ഷത വഹിച്ചു. എം.ആർ. ഫ്രാൻസിസ് (ചേംബർ ഓഫ് കൊമേഴ്സ്), പി. കൃഷ്ണകുമാർ (റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ) എന്നിവർ തൃശൂരിനെ പ്രതിനിധീകരിച്ചു. മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും ഉപദേശകസമിതിയിലെ 19 അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

National

ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ബസ് ഇടിച്ചു കയറി; ഒൻപത് വയസുകാരന് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ സിന്നാർ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ബസ് ഇടിച്ചു കയറി ഒൻപത് വയസുള്ള കുട്ടി മരിച്ചു. നാലുപേർക്ക് പരിക്കേറ്റു.

സർക്കാർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

സ്റ്റാൻഡിൽ കയറിയ ഉടൻതന്നെ ഡ്രൈവർക്ക് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. യാത്രക്കാരും സമീപത്തെ കടയുടമകളുമാണ് രക്ഷാപ്രവർത്തനം നടത്തി ബസിന്‍റെ അടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.

ആദർശ് ബോറാഡെ ആണ് അപകടത്തിൽ മരിച്ച ഒൻപത് വയസുകാരൻ. കുടുംബത്തോടൊപ്പം സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു കുട്ടി. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. വൈദ്യപരിശോധനയ്ക്ക് ശേഷം ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യും.

Kerala

പട്ടാമ്പിയിൽ യുവാവ് ട്രെയിനിന്‍റെ അടിയിപ്പെട്ട് മരിച്ചു

പാലക്കാട്: പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിനിന്‍റെ അടിയിപ്പെട്ട് മരിച്ചു. ഉത്തർ പ്രദേശ് സ്വദേശി ഇക്ബാൽ ഖാൻ എന്നയാളാണ് മരിച്ചത്.

ഇന്ന് വൈകുന്നേരമാണ് സംഭവമുണ്ടായത്. ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്ന ഇക്ബാൽ ട്രെയിന്‍റെ അടിയിലേയ്ക്ക് വീഴുകയായിരുന്നു.

എറണാകുളം നിസാമുദ്ദീൻ മംഗള എക്സ്പ്രസിന് അടിയിലാണ് ഇയാൾ പെട്ടത്. ഭാര്യയും മകനെയും ട്രെയിൻ കയറ്റിയ ശേഷം ലഗേജുകളും കയറ്റിയ ശേഷമാണ് അപകടമുണ്ടായത്. ട്രെയിൻ നീങ്ങിയ ശേഷം ഇയാൾ വീഴുന്നത് കണ്ട് കുടുംബം ബഹളം വയ്ക്കുകയും യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയും ആയിരുന്നു.

എസ് വൺ കമ്പാർട്ട്മെന്‍റിലാണ് ഇയാൾ ഭാര്യയെയും മകനെയും കയറ്റിവിട്ടത്. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Latest News

Corehub Up