Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PoliceLife

Viral

ഡ്യൂട്ടിത്തിരക്കുകൾക്കിടയിൽ കുടച്ചക്രത്തിൽ കറങ്ങി പൊലീസുകാർ; മനസ്സ് നിറച്ച് സോഷ്യൽ മീഡിയയിലെ അപൂർവ്വ കാഴ്ച

കഠിനമായ ഔദ്യോഗിക ഉത്തരവാദിത്തങ്ങളും ഡ്യൂട്ടിത്തിരക്കുകളും തൽക്കാലത്തേക്ക് മാറ്റിവെച്ച്, ഒരു പാർക്കിലെ കുടച്ചക്രത്തിൽ കയറി കുട്ടിത്തത്തോടെ സന്തോഷം പങ്കിടുന്ന പൊലിസുകാരുടെയും അർദ്ധസൈനികരുടെയും ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ തരംഗമാകുന്നു.

യൂണിഫോമണിഞ്ഞ ഉദ്യോഗസ്ഥർ പരസ്പരം ചിരിച്ചുകളിച്ചും കുട്ടിത്തം മറച്ചുവെക്കാതെ പാർക്കിലെ കളിപ്പാട്ടങ്ങളിൽ ആസ്വദിച്ചും സമയം ചെലവഴിക്കുന്നതാണ് കാഴ്ചക്കാരുടെ മനംകവരുന്ന ദൃശ്യങ്ങളിലുള്ളത്.

ദൃശ്യങ്ങൾ ഏത് പ്രദേശത്തുനിന്നുള്ളതാണെന്നോ എപ്പോൾ ചിത്രീകരിച്ചതാണെന്നോ വ്യക്തമല്ലെങ്കിലും, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഈ അപൂർവ്വ നിമിഷങ്ങൾ വൻതോതിൽ പ്രചരിച്ചു. നിരവധിയാളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ ഉദ്യോഗസ്ഥരുടെ ലളിതമായ ആഹ്ലാദത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

എത്ര വലിയ പദവിയിലോ ഗൗരവമേറിയ ജോലിയിലോ ഉള്ളവരാണെങ്കിലും, ഓരോ മനുഷ്യന്‍റെ ഉള്ളിലും മായാതെ കിടക്കുന്ന ഒരു കൊച്ചുകുട്ടിയുണ്ടെന്ന് ഈ കാഴ്ച ഓർമ്മിപ്പിക്കുന്നുവെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

എല്ലാവർക്കും സന്തോഷിക്കാൻ അവകാശമുണ്ടെന്നും, ഉള്ളിലെ കുട്ടിത്തം എന്നും ജീവനോടെ നിലനിർത്തുന്നത് ജീവിതം കൂടുതൽ മനോഹരമാക്കുമെന്നും പലരും കുറിച്ചു. അതേസമയം, ഈ വിഷയത്തിൽ വ്യത്യസ്തമായ നിരീക്ഷണങ്ങളും ഉയർന്നുവരുന്നുണ്ട്.

എല്ലാവർക്കും ആഹ്ലാദിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും, ഔദ്യോഗിക വസ്ത്രം ധരിച്ചിരിക്കുമ്പോൾ ഇത്തരം സന്ദർഭങ്ങൾ പരസ്യമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു.

യൂണിഫോം എന്നത് അച്ചടക്കത്തിന്‍റെയും ഉത്തരവാദിത്തത്തിന്‍റെയും ഗൗരവത്തിന്‍റെയും പ്രതീകമായതിനാൽ അതിന്‍റെ പവിത്രതയും മാനവും കാത്തുസൂക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണെന്നാണ് ഇവരുടെ നിലപാട്.

എന്നാൽ, ജോലിഭാരം തരുന്ന മാനസിക സമ്മർദ്ദങ്ങൾക്കിടയിൽ ഇത്തരം നിഷ്കളങ്കമായ ഇടവേളകൾ ഏതൊരു മനുഷ്യനും അനിവാര്യമാണെന്ന വാദത്തിനാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ പിന്തുണ ലഭിക്കുന്നത്.

Latest News

Corehub Up