ചെന്നൈ: നടി തൃഷയ്ക്കും മുഖ്യമന്ത്രി ജോസഫ് വിജയിക്കുമെതിരെ അധിക്ഷേപ പരാമർശങ്ങളുമായി എഐഡിഎംകെ നേതാവ് ആർ.ബി.ഉദയകുമാർ. മുഖ്യമന്ത്രിയെ കാണാനും വിജയ്ക്കൊപ്പം രാത്രിയിൽ കേക്ക് മുറിക്കാനും തൃഷയ്ക്ക് മാത്രമാണ് കഴിയുന്നതെന്നും വൈകാതെ വിജയ് തൃഷയെ ഉപമുഖ്യമന്ത്രിയാക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
നേരത്തെ വിജയ്യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമായി പ്രഖ്യാപിച്ച ജനനായകൻ റിലീസ് ചെയ്ത ദിവസം സംസ്ഥാന സർക്കാർ അപ്രഖ്യാപിത അവധി നൽകിയെന്നാരോപിച്ച് ഉദയകുമാർ രംഗത്ത് വന്നിരുന്നു. ചിത്രം റിലീസ് ചെയ്ത ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ള ഭരണനേതൃത്വം സിനിമാ തീയറ്ററുകളിൽ പോയി സെൽഫിയെടുത്ത് ആഘോഷിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഭരണനിർവഹണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സർക്കാർ സിനിമാ ആഘോഷങ്ങളിൽ മുഴുകിയെന്നും ഔദ്യോഗിക ചുമതലകൾ പോലും അന്നേ ദിവസം മാറ്റിവെച്ചെന്നും ഉദയകുമാർ കുറ്റപ്പെടുത്തി. എന്നാൽ ഇതെപറ്റി ടിവികെ പ്രതികരിച്ചില്ല.