Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pooram

America

ഹൂസ്റ്റൺ പൂരം ഗംഭീരമായി

ഹൂസ്റ്റൺ: തൃശൂർ പൂരത്തിന്‍റെ മഹിമയും ആചാര വൈഭവവും കലാ സമ്പന്നതയും അമേരിക്കൻ മണ്ണിൽ അതേ പ്രൗഢിയോടെ പുനരാവിഷ്കരിച്ച "പൂരപ്പറമ്പിലെ ഹൂസ്റ്റൺ പൂരം 2026' മലയാളി സമൂഹത്തിന് മറക്കാനാവാത്ത അനുഭവമായി മാറി.

ഏകദേശം 1500ഓളം ആളുകളുടെ പങ്കാളിത്തത്തോടെ നടന്ന ആഘോഷം ഹൂസ്റ്റണിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നായി ശ്രദ്ധേയമായി. എല്ലാ കലാകാരന്മാരും സംഘടനാ ഭാരവാഹികളും പൂരം പ്രേമികളും അണിനിരന്ന വർണാഭമായ ഘോഷയാത്ര ആഘോഷത്തിന് ആവേശം പകർന്നു.

താളക്രമത്തിലും മേള ക്രമത്തിലും വളരെ പ്രശസ്തരായ പല്ലാവൂർ സഹോദന്മാരുടെ നേതൃത്വത്തിൽ ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന ചെണ്ടമേളം കാണികളിൽ തൃശൂർ പൂരം നേരിട്ട് അനുഭവിക്കുന്ന പ്രതീതിയാണ് സൃഷ്‌ടിച്ചത്.

മുപ്പത് അടി ഉയരത്തിൽ പ്രത്യേകമായി നിർമ്മിച്ച ശ്രീ വടക്കുംനാഥ ക്ഷേത്രത്തിന്‍റെ മാതൃകയും കുടയും ആലവട്ടവും വെൺചാമരവുമായി അണിഞ്ഞൊരുക്കിയ 15 ആനകളുടെ ദൃശ്യാവിഷ്കാരവും ആഘോഷത്തിന്‍റെ മുഖ്യ ആകർഷണങ്ങളായി.

തൃശൂരിൽ നിന്ന് പ്രത്യേകമായി എത്തിച്ച കുടകളും വെൺചാമരങ്ങളും ഹൂസ്റ്റണിലെ പൂരം പ്രേമികൾ സ്വന്തം കൈകളാൽ നിർമിച്ച കാവടിയും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. മെഗാ തിരുവാതിര, വീരനാട്യം, കാവടിയാട്ടം, ഫയർ ഡാൻസ് എന്നിവ ഉൾപ്പെടെയുള്ള തുടർച്ചയായ കലാപരിപാടികളിൽ നൂറിലധികം കലാകാരന്മാർ പങ്കെടുത്തത് ആഘോഷത്തിന് മാറ്റുകൂട്ടി.

അമേരിക്ക മുഴുവനും പൂരം ആസ്പദമാക്കി സംഘടിപ്പിച്ച ദേശീയ ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. തൃശൂർ പൂരത്തിന്‍റെ ഓർമകൾ പുതുക്കുന്ന തരത്തിൽ ഒരുക്കിയ 25ഓളം സ്റ്റാളുകളുള്ള പൂരം എക്സിബിഷൻ വലിയ ജനശ്രദ്ധ നേടി. പൂരം ചരിത്രം അവതരിപ്പിച്ച പ്രത്യേക പ്രദർശനവും സന്ദർശകരുടെ പ്രശംസ പിടിച്ചുപറ്റി.

തൃശൂരിന്‍റെ അഭിമാനങ്ങളായ വ്യവസായ പ്രമുഖൻ ജോയ് ആലുക്കാസ്, മിത്ര ഗ്രൂപ്പ്, മാലിയേക്കൽ ഫൗണ്ടേഷൻ, പ്രശസ്ത ഗായകൻ ഫ്രാങ്കോ എന്നിവരുള്‍പ്പെടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പത്തോളം പ്രമുഖരെ ചടങ്ങിൽ ആദരിച്ചു.

ആകാശം വർണാഭമാക്കിയ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് ആഘോഷത്തിന്റെ ഉച്ചകോടിയായി മാറി. തുടർന്ന് ഗായകൻ ഫ്രാങ്കോ ഒരുക്കിയ സംഗീത വിരുന്നും വള്ളാടൻ നെവിൻ തകർത്താടിയ ലൈവ് ഡിജെയും കാണികൾക്ക് ആവേശത്തിന്റെ പുതിയ അനുഭവം സമ്മാനിച്ചു.

കലയും കലാകാരനും ജീവിക്കുന്നത് നല്ല ആസ്വാദകരിലൂടെയാണ് എന്നതിന്‍റെ മികച്ച ഉദാഹരണമാണ് ഹൂസ്റ്റൺ പൂരം 2026 ധനിഷ, സാം സുരേന്ദ്രൻ, ജോൺ ആന്‍റണി കാട്ടൂകാരൻ, ജിനോ ജോൺസ് പള്ളത്ത്, ഡോ. സതീഷ് ചിയ്യാരത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളുടെ അശ്രാന്ത പരിശ്രമവും സംഘാടന മികവും ആഘോഷത്തിന്‍റെ വിജയത്തിന് കരുത്തായി.

കേരളത്തിന്‍റെ സാംസ്കാരിക പൈതൃകവും തൃശ്ശൂർ പൂരത്തിന്‍റെ ആത്മാവും അമേരിക്കൻ മലയാളികളുടെ ഹൃദയങ്ങളിലേക്ക് എത്തിച്ച "പൂരപ്പറമ്പിലെ ഹൂസ്റ്റൺ പൂരം 2026' പ്രവാസ ലോകത്ത് മലയാളി സംസ്കാരത്തിന്‍റെ ശക്തമായ അടയാളപ്പെടുത്തലായി മാറിയതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടതോടെ സദിര് കഴിഞ്ഞു യവനിക താണു പൂരപ്പറമ്പിൽ ആളൊഴിഞ്ഞു.

Kerala

രാവിലെ കണ്ട വെടിപ്പുരകൾ ചാമ്പലായി; ഞെട്ടിത്തരിച്ചു മാധ്യമപ്രവർത്തകരും

തൃശൂർ: ഉച്ചകഴിഞ്ഞു മൂന്നരയോടെ തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ
വൻ സ്ഫോടനം ഉണ്ടായെന്നു അറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ചവരിൽ നാട്ടുകാർ
മാത്രമല്ല മാധ്യമപ്രവർത്തകരുമുണ്ടായിരുന്നു.

കാരണം രാവിലെ പതിനൊന്നോടെ ഒരു സംഘം മാധ്യമപ്രവർത്തകർ വെടിക്കെട്ടു പുരയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യാനും ദൃശ്യങ്ങൾ പകർത്താനും ഇവിടം സന്ദർശിച്ചിരുന്നു.

ഇവർ വാർത്തകളെടുത്തു മടങ്ങി ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് രാജ്യത്തെതന്നെ ഞെട്ടിച്ച വൻ ദുരന്തം മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ അരങ്ങേറിയത്. വെടിക്കെട്ടു പുരയിൽ ജോലിയിലായിരുന്ന തൊഴിലാളികളോടു സംസാരിക്കുകയും വാർത്തകൾ ശേഖരിക്കുകയും ചെയ്ത റിപ്പോർട്ടർമാർ തങ്ങൾ അല്പനേരം മുമ്പ് സംസാരിച്ച പലരും ദുരന്തത്തിന് ഇരയായെന്ന വിവരമറിഞ്ഞു ഞെട്ടിത്തരിച്ചുപോയി.

Kerala

ആവേശപ്പൂരത്തിനൊരുങ്ങി തൃശൂർ; ഇന്ന് കൊടിയേറ്റ്

തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. രാവിലെ 11ന് തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി ദേശക്കാര്‍ ചേര്‍ന്ന് ഉയര്‍ത്തുന്നതാണു ചടങ്ങ്. തൊട്ടുപിന്നാലെ പതിനൊന്നേകാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും. ഇതിനൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും.

കൊടിയേറ്റ ശേഷം ഉച്ചയ്‌ക്ക് മൂന്നിന് ക്ഷേത്രത്തില്‍ നിന്നു പൂരം പുറപ്പാട്. ഒരാനപ്പുറത്തുള്ള എഴുന്നള്ളിപ്പ് ഷൊര്‍ണൂര്‍ റോഡ് വഴി നായ്‌ക്കനാലിലെത്തും. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും.

പൂരച്ചമയ പ്രദർശനം ഏപ്രിൽ 24നാണ് നടക്കുക. കൗസ്തുഭം ഓ‍ഡിറ്റോറിയത്തിലാണ് തിരുവമ്പാടിയുടെ ചമയപ്രദർശനം. ഇതോടൊപ്പം രാത്രി ഏഴിന് സാംപിള്‍ വെടിക്കെട്ടും നടക്കും.25ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബര ചടങ്ങ് നടക്കും.

26നാണ് തൃശൂർ പൂരം. ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലർച്ചെ പ്രധാന വെടിക്കെട്ടും പൂര ദിനം നടക്കും. 27ന് പകല്‍പ്പൂരവും തുടര്‍ന്ന് ഉപചാരം ചൊല്ലലും. തൃശൂര്‍ പൂരത്തിന് ഗജവീരൻ തൃക്കടവൂര്‍ ശിവരാജു പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റും.

 

 

 

District News

മണ്ണാർക്കാട് പൂരം: ഇന്ന് വലിയാറാട്ട്

മണ്ണാർക്കാട്: ഉത്സവലഹരിയിലാറാടുന്ന മണ്ണാർക്കാടിന് ഇന്ന് വലിയാറാട്ട്. ഉദയര്‍ക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ആറാട്ടിനും ആറാട്ടുകടവിലെ കഞ്ഞിപ്പാർച്ചക്കുമായി പതിനായിരങ്ങളാണ് എത്തുക. അട്ടപ്പാടിയിലെ ഗോത്ര സമൂഹം ഒരാഴ്ച മുമ്പ് തന്നെ ക്ഷേത്രത്തിൽ തമ്പടിച്ചുകഴിഞ്ഞു. ബാക്കിയുള്ളവർ ഇന്നെത്തും. ഇതോടെ ക്ഷേത്രം ഉത്സവലഹരിയിലാറാടും.

രാവിലെ 8.30ന് ആറാട്ട് എഴുന്നള്ളിപ്പ് തുടങ്ങും. തുടർന്ന് ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിൽ മേജർസെറ്റ് പഞ്ചവാദ്യം, രാവിലെ 10 മുതൽ ഒരുമണി വരെ കുന്തിപ്പുഴ ആറാട്ട് കടവിൽ കഞ്ഞിപാർച്ച എന്നിവ നടക്കും. വൈകുന്നേരം മൂന്നിന് ഓട്ടൻതുള്ളൽ, അഞ്ചിന് ഡബിൾ നാദസ്വരം, ആറിന് ഡബിൾ തായമ്പക, രാത്രി ഒമ്പതിന് പാണ്ടിമേളം എന്നിവയാണ് പ്രധാന പരിപാടികൾ. സമാപന ദിവസമായ നാളെയാണ് ചെട്ടിവേല നടക്കുക.

ഇന്ന് പ്രാദേശിക അവധി

മണ്ണാർക്കാട്: പൂരത്തിന്‍റെ വലിയാറാട്ട് ദിവസമായ ഇന്ന് മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മണ്ണാർക്കാട് പൂരത്തിന് അട്ടപ്പാടി താലൂക്കിൽ നിന്നും ആദിവാസി സമൂഹമുൾപ്പെടെ നിരവധിപേർ എത്താറുണ്ട്. ഇത് കണക്കിലെടുത്താണ് അട്ടപ്പാടി താലൂക്കിലും ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചത്.

Kerala

ചാലിശേരിയിൽ പൂരത്തിനിടെയുണ്ടായ സംഘർഷം; 12 അംഗ സംഘം പിടിയിൽ

പാലക്കാട്: ചാലിശേരിയിൽ പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ 12 അംഗ സംഘത്തിനെ പിടികൂടി പോലീസ്. പെരുമണ്ണൂർ പുതിയേടത്ത് പൂരത്തിനോടനുബന്ധിച്ച് നടന്ന സംഘർഷത്തിൽ അഞ്ച് പേർക്കാണ് പരിക്കേറ്റത്. റോഡരികിൽ വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ പെരുമണ്ണൂർ കൈപ്രക്കുന്നായിരുന്നു സംഭവം. ചാലിശേരി പെരുമണ്ണൂർ പുതിയേടത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് വഴിയിൽ പിക്കപ്പ് വാൻ നിർത്തിയിട്ടതുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് അർധരാത്രിയിൽ നടന്ന ആക്രമണത്തിൽ കലാശിച്ചത്. ആക്രമത്തിൽ പരിക്കേറ്റ വാകേപ്പാടത്ത് സുബൈറിന്‍റെ നില ഗുരുതരമാണ്.

വലിയവളപ്പിൽ മുസ്തഫ,വി. മുസ്തഫ എന്നിവർക്ക് കൈയ്ക്കും കെ. സൂരജ്, വി.വി. അബൂബക്കർ എന്നിവർക്ക് തലയ്ക്കുമാണ് പരിക്ക്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ അതിസാഹസികമായാണ് ചാലിശേരി പോലീസ് പിടികൂടിയത്.

പിടിയിലായ പെരുമണ്ണൂർ സ്വദേശികളായ മണികണ്ഠൻ, ബാലസുബ്രമണ്യൻ, ഫ്ലമിംഗ്, അഭിജിത്ത്, അഖിൽ, വിനോദ്, അജീഷ്, ഗിരീഷ്, ജഗന്നാഥ്, ശ്രീനിവാസൻ, ജിനേഷ് , മോഹൻദാസ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Latest News

Corehub Up