വാരാണസി: പാചകവാതക പ്രതിസന്ധിയെത്തുടർന്ന് വാരാണസിയിലെ അന്നപൂർണ ക്ഷേത്രത്തിൽ പ്രസാദവിതരണം മുടങ്ങി.
വിശ്വാസികൾക്കു പ്രസാദം തയാറാക്കുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടുകയാണെന്ന് ക്ഷേത്രപൂജാരി മഹന്ത് ശങ്കർ ഗിരി മഹാരാജ് പറഞ്ഞു.
ക്ഷേത്രത്തിൽ ഭക്ഷണം തയാറാക്കുന്ന രണ്ട് യൂണിറ്റുകളിൽ ഒന്ന് ഇന്നലെമുതൽ അടച്ചിട്ടിരിക്കുകയാണ്. രണ്ടാമത്തേതും ഏതുസമയവും അടച്ചിടേണ്ട സ്ഥിതിയാണ് -അദ്ദേഹം പറഞ്ഞു.
പാചകവാതക വിതരണത്തിൽ തടസമില്ലെന്നും കരിഞ്ചന്തയ്ക്കെതിരേ കർക്കശ നടപടിയുണ്ടാകുമെന്നും ഉത്തർപ്രദേശ് സർക്കാർ ആവർത്തിക്കുന്നതിനിടെയാണ് ക്ഷേത്രം പൂജാരിയുടെ പ്രതികരണം.
പ്രതിദിനം കാൽ ലക്ഷത്തോളം പേർക്കാണു ക്ഷേത്രത്തിൽനിന്ന് പ്രസാദം നൽകുന്നത്. ഇന്നലെയാകട്ടെ 3000 ഭക്തർക്കു മാത്രമാണ് പ്രസാദം നൽകാനായത്.