ന്യൂഡൽഹി: നിലവിലെ നിയമപ്രകാരം അതത് രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക നിർദേശങ്ങൾക്കാണ് ജനപ്രതിനിധികളുടെ തീരുമാനത്തേക്കാൾ മുൻഗണനയെന്ന് വാക്കാൽ നിരീക്ഷിച്ച് സുപ്രീംകോടതി.
പാർലമെന്റിലെയും നിയമസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ എംപിമാർക്കും എംഎൽഎമാർക്കും മേൽ അതത് രാഷ്ട്രീയ പാർട്ടികൾക്ക് പൂർണ നിയന്ത്രണമുണ്ടെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
ഏക്നാഥ് ഷിൻഡെ വിഭാഗം എംഎൽഎമാരെ അയോഗ്യരാക്കാത്ത മഹാരാഷ്ട്ര സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടും ഏക്നാഥ് ഷിൻഡെ വിഭാഗത്തെ യഥാർഥ ശിവസേനയായി അംഗീകരിച്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവിനെതിരേയുമുള്ള ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ ഹർജികൾ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.