കണ്ണൂര്‍: കെഎസ്ആര്‍ടി സി പ്രിയദര്‍ശിനി സര്‍വീസുകള്‍ ആരംഭിച്ചതോടെ ജില്ലയിലെ സ്വകാര്യ ബസ് വ്യവസായ മേഖല അടച്ചു പൂട്ടൽ ഭീഷണിയിലായെന്ന ബസുടമകൾ. പ്രിയദർശി സർവീസ് ആരംഭിച്ചതിനു ശേഷം നാൽപതോളം ബസുകൾ വരുമാനനഷ്ടത്തെ തുടർന്ന് സർവീസുകൾ നിർത്തിവച്ചെന്നും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ രാജ്കുമാർ കരുവാരത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
പയ്യന്നൂര്‍, ഇരിട്ടി റൂട്ടുകളിലാണ് പ്രതിസന്ധി കൂടുതൽ. പതിനാല് വര്‍ഷമായി വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം സർക്കാർ പരിഗണിക്കാത്തത് നിരാശജനകമാണെന്നും ബസുടമകൾ പറഞ്ഞു. നഷ്ടത്തിന്റെ പേരിൽ ബസുകൾ ട്രിപ്പ് മുടക്കാൻ നിർബന്ധിതരാകുകയാണ്. എന്നാൽ മോട്ടോർവാഹന വകുപ്പും പോലീസും ഇതൊന്നും പരിഗണിക്കാതെ ഭീമമായ പിഴയുൾപ്പടെ അടിച്ചേൽപ്പിക്കുകയാണെന്നും ഇവർ പറഞ്ഞു. പത്രസമ്മേളനത്തിൽ കെ. ഗംഗാധരന്, പി.പി. മോഹനന്, കെ.കെ. ജിനചന്ദ്രന് എന്നിവരും പങ്കെടുത്തു.
കണ്വന്ഷന് നാളെ
കണ്ണൂര്‍: കണ്ണൂര്‍-തലശേരി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാ കണ്‍വന്‍ഷനും ശില്പശാലയും നാളെ കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കും.
രാവിലെ 10.30ന് ടി.ഒ. മോഹനന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് മുഖ്യപ്രഭാഷണം നടത്തും.
ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുഗതാഗതത്തിന് പുതുജീവനേകാന്‍ പലവഴികള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മേയര്‍ പി. ഇന്ദിര ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ പാര്‍ട്ടി, ട്രേഡ് യൂണിയന്, വിദ്യാര്‍ഥി, ബസ് ഉടമസ്ഥാ സംഘടനാ ഭാരവാഹികള്‍ പങ്കെടുക്കും.