കൊച്ചി: സിനിമയുടെ പ്രമോഷൻ പരിപാടിയിൽ നടൻ ബിജു മേനോൻ പങ്കെടുക്കാതിരുന്നതിലൂടെ ഒരു നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ.
പടം പ്രമോട്ട് ചെയ്യാനുള്ള ബാധ്യത തനിക്കാണെന്ന് താരം കരാറൊപ്പിട്ടശേഷം പോകാതിരിക്കുകയും നിർമാതാവിനു നഷ്ടമുണ്ടാകുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും ഉണ്ണിക്കൃഷ്ണൻ കുറ്റപ്പെടുത്തി.
നടൻ എത്താത്തതുകൊണ്ട് നിര്‍മാതാവിന് 25 ലക്ഷം രൂപയാണ് ചാനലില്‍നിന്നു കിട്ടുന്നതില്നിന്നും കുറഞ്ഞത്. ഈ നിർമാതാവ് സംവിധായകനും ഫെഫ്ക മെംബറുമാണ്. ഇതേ നടൻ ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘വലതുവശത്തെ കള്ളൻ’ എന്ന സിനിമയുടെ പ്രമോഷനും പോയില്ല.
സിനിമകളുടെ ചിത്രീകരണം നീണ്ടുപോകുന്നതിനുള്ള പ്രധാന കാരണം അഭിനേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളാണെന്നും ബി. ഉണ്ണികൃഷ്ണൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.