Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protein

പ്ലേറ്റിൽ പ്രോട്ടീൻ മാത്രം പോരാ, ഫൈബറും വേണം!

ദേശീയ പോഷകാഹാര മാസമാണ് സെപ്റ്റംബർ. ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ച് അവബോധം വളർത്തുകയാണ് പോഷകാഹാര മാസാചരണത്തിന്‍റെ ലക്ഷ്യം.

പോഷകാഹാരത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭൂരിഭാഗം ആളുകളുടെയും ശ്രദ്ധ പ്രോട്ടീന്‍റെ അളവിലും കലോറി കണക്കുകളിലുമാണ്. എന്നാൽ, കലോറിയും പ്രോട്ടീനും മാത്രം നോക്കുന്ന ഈ നെട്ടോട്ടത്തിനിടയിൽ അവഗണിക്കുന്ന, എന്നാൽ ആരോഗ്യകരമായ ജീവിതരീതിക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ് ഫൈബർ. ദിവസേനയുള്ള ഭക്ഷണത്തിൽ ആവശ്യത്തിന് ഫൈബർ അടങ്ങിയിട്ടുണ്ടോയെന്ന് നാം ഉറപ്പാക്കണം.

എന്തുകൊണ്ട് ഫൈബർ?

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: ഫൈബർ അടങ്ങിയ ഭക്ഷണം സാവധാനമേ ദഹിക്കൂ. ഇത് രക്തത്തിലേക്ക് ഗ്ലൂക്കോസ് പെട്ടെന്ന് കലരുന്നത് തടയുകയും പ്രമേഹം നിയന്ത്രണവിധേയമാക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു: ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാൻ ലയിക്കുന്ന ഫൈബറുകൾ സഹായിക്കുന്നു, ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.

ശരീരഭാരം ക്രമീകരിക്കാൻ സഹായിക്കുന്നു: ഫൈബറുള്ള ഭക്ഷണം കഴിക്കുമ്പോൾ വയർ പെട്ടെന്ന് നിറഞ്ഞതായി തോന്നും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം കുറയ്ക്കുകയും തടി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

വൻകുടൽ കാൻസർ സാധ്യത കുറയ്ക്കുന്നു: കുടലിലെ വിഷാംശങ്ങളെ പെട്ടെന്ന് പുറന്തള്ളാനും ഉപകാരികളായ ബാക്ടീരിയകളുടെ അളവ് വർധിപ്പിക്കാനും സഹായിക്കുന്നതിലൂടെ വൻകുടൽ കാൻസർ തടയുന്നു. വൻകുടൽ കാൻസർ തടയുന്നതിൽ ഫൈബറിനുള്ള പങ്ക് പ്രശസ്ത ശാസ്ത്രീയ ജേണലുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ വ്യക്തമാക്കുന്നത്, പ്രതിദിനം 10 ഗ്രാം ഫൈബർ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ വൻകുടൽ കാൻസർ വരാനുള്ള സാധ്യത 10 ശതമാനം മുതൽ 12 ശതമാനം വരെ കുറയുമെന്നാണ്. കൂടാതെ, തവിടു കളയാത്ത ധാന്യങ്ങൾ കൃത്യമായി കഴിക്കുന്നത് ഈ അപകടസാധ്യത 17 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ‍്യൂട്ട് ഫോർ കാൻസർ റിസർച്ച് പറയുന്നു.

മറ്റ് ദഹനവ്യവസ്ഥാ രോഗങ്ങൾക്കുള്ള പരിഹാരം: കാൻസറിന് പുറമേ, മറ്റ് ഗുരുതരമായ ദഹനവ്യവസ്ഥാ രോഗങ്ങളെ തടയാനും ഫൈബർ അത്യാവശ്യമാണ്.

ഡൈവേർട്ടിക്യുലൈറ്റിസ്: വൻകുടലിന്‍റെ ഭിത്തികളിലെ വീക്കം തടയാൻ ഫൈബർ സഹായിക്കുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ നുട്രീഷന്‍റെ പഠനപ്രകാരം ഉയർന്ന അളവിൽ ഫൈബർ കഴിക്കുന്നവരിൽ ഈ രോഗസാധ്യത 25 ശതമാനം മുതൽ 40 ശതമാനം വരെ കുറവാണ്.

ഐബിഎസും അൾസറും: പഴങ്ങളിലും ധാന്യങ്ങളിലും അടങ്ങിയിരിക്കുന്ന ലയിക്കുന്ന ഫൈബറുകൾ കുടലിലെ വീക്കങ്ങളും ആമാശയത്തിലെ അസ്വസ്ഥതകളും കുറയ്ക്കുന്നു.

മലബന്ധവും പൈൽസും: നാരുകൾ മലത്തിന് മൃദുത്വം നൽകുകയും ദഹനം സുഗമമാക്കുക വഴി മലബന്ധവും പൈൽസും പൂർണമായി തടയുകയും ചെയ്യുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരു മുതിർന്ന വ്യക്തി ദിവസം 25 മുതൽ 30 ഗ്രാം വരെ ഫൈബർ കഴിക്കേണ്ടതുണ്ട്. എന്നാൽ, നമ്മളിൽ ഭൂരിഭാഗവും ഇതിന്‍റെ പകുതി പോലും കഴിക്കുന്നില്ല. തവിടു കളയാത്ത ധാന്യങ്ങളും നാടൻ പച്ചക്കറികളും ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കേവലം കലോറി അളക്കുന്നതിന് അപ്പുറം, നിങ്ങളുടെ പ്ലേറ്റിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക. വെള്ളയരിക്ക് പകരം തവിടുള്ള ചുവന്ന കുത്തരി, മട്ടയരി, തവിടുള്ള ഗോതമ്പ്, ചെറുധാന്യങ്ങളായ റാഗി, തിന എന്നിവയുൾപ്പെടുത്തുക.

ശ്രദ്ധിക്കുക: ഭക്ഷണത്തിൽ ഫൈബറിന്‍റെ അളവ് പെട്ടെന്ന് കൂട്ടുമ്പോൾ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.

ആളുകൾക്ക് ബേക്കറി പലഹാരങ്ങളോടും സംസ്കരിച്ച ഭക്ഷണങ്ങളോടും വലിയ കമ്പമാണ്. കേക്കുകൾ, കുക്കീസുകൾ, ബിസ്കറ്റുകൾ, മറ്റ് മൈദ വിഭവങ്ങൾ എന്നിവയോടുള്ള പ്രിയമേറി വരികയും ആളുകൾ ഇത്തരം വിഭവങ്ങളെ അമിതമായി ആശ്രയിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച്, കുട്ടികളിൽ ഇത്തരം ബേക്കറി-കൺഫെക‌്ഷനറി പലഹാരങ്ങളുടെ ഉപയോഗം വളരെ കൂടുതലാണ്.

ഫൈബർ തീരെയില്ലാത്ത ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം വളരെ ചെറിയ പ്രായത്തിൽതന്നെ കുട്ടികളിൽ മലബന്ധവും മറ്റ് ദഹന അസ്വസ്ഥതകളും വ്യാപകമായി കണ്ടുവരുന്നു. മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ ഉണ്ടാകുന്ന വയറുവേദന, ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയ നിരവധി ദഹനവ്യവസ്ഥാ പ്രശ്നങ്ങൾക്കും ഇത്തരം ഭക്ഷണരീതി വഴിവയ്ക്കുന്നു.

പ്രതിദിന ഭക്ഷണക്രമത്തിൽ ഫൈബറിനും കൃത്യമായ പ്രാധാന്യം നൽകാൻ ശ്രദ്ധിക്കുക. ഇനിമുതൽ ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ പ്ലേറ്റിൽ ഉൾപ്പെടുത്താൻ മറക്കരുത്.

പ്രധാന ഫൈബർ സ്രോതസുകൾ

മട്ടയരി, റാഗി, വൻപയർ, കടല, ചേന, മധുരക്കിഴങ്ങ്, പേരയ്ക്ക, പപ്പായ, ചക്ക, വാഴപ്പിണ്ടി, വാഴക്കൂമ്പ്, മുരിങ്ങയില, എള്ള്.

ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്‍റ് വകുപ്പ് മേധാവി 
സിഎംഎസ് കോളജ്, കോട്ടയം
Email: [email protected]

Latest News

Corehub Up