ന്യൂഡൽഹി: അക്രമസാഹചര്യങ്ങൾ അനുവദിക്കുന്നതിനുപകരം പ്രതിഷേധിക്കുന്ന യുവാക്കളുടെ ആശങ്ക മനസിലാക്കാൻ അധികാരികൾ ശ്രമിക്കണമെന്നു സുപ്രീംകോടതി.
ജൂലൈ 20ന് വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിൽ കോക്രോച്ച് ജനതാപാർട്ടി നേതാക്കൾക്ക് പങ്കുണ്ടെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നിരീക്ഷണം.
സ്ഥിതിഗതികൾ നിയന്ത്രിക്കാനും സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനും അധികൃതർ തയാറാകണമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.